'ബൈജു മോനേ സൂക്ഷിച്ചോ;സുനിലിൻ്റെ പേര് നോട്ട് ചെയ്തിട്ടുണ്ട്; ഏപ്രിൽ കഴിഞ്ഞാൽ നിങ്ങളെ കാണും"; പോലീസിനെതിരെ വേണുഗോപാൽ

Last Updated:

ഷാഫിയെ വകവരുത്താൻ ശ്രമിച്ചാൽ യു.ഡി.എഫ് വിട്ടുകൊടുക്കില്ലെന്നും കെസി വേണുഗോപാൽ

News18
News18
ഷാഫി പറമ്പിൽ എം.പിക്ക് നേരെയുണ്ടായ മർദ്ദനത്തിൽ പോലീസുദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകി എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ . ഡിവൈ.എസ്.പി. സുനിലിന്റെ പേരെടുത്ത് പറഞ്ഞ്, 'ഡിവൈ.എസ്.പി. സുനിൽ ഒന്ന് സൂക്ഷിച്ചോ, ഞങ്ങളുടെ ബുക്കിൽ പേര് നോട്ട് ചെയ്ത് വെച്ചിട്ടുണ്ട്' എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
കേരളത്തിൽ പിണറായി വിജയൻ ആജീവനാന്തം മുഖ്യമന്ത്രിയായി തുടരുമെന്ന് കരുതിയാണ് ഈ നടപടികളെങ്കിൽ ഏഴ് മാസത്തിന് ശേഷം സ്ഥിതി മാറും എന്ന ബോധ്യം പോലീസുകാർക്ക് ഉണ്ടാകണം. റൂറൽ എസ്.പി. ബൈജു മോനെ ഏപ്രിൽ മാസം കഴിഞ്ഞാൽ ഞങ്ങൾ കാണുമെന്നും എല്ലാ നടപടിയും ചോദ്യം ചെയ്യുമെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി. പേരാമ്പ്രയിൽ യു.ഡി.എഫ്. പ്രതിഷേധ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
advertisement
ഷാഫിയെ വകവരുത്താൻ ശ്രമിച്ചാൽ യു.ഡി.എഫ്. വിട്ടുകൊടുക്കില്ല. കുറച്ചു ദിവസങ്ങളായി സി.പി.ഐ.എം. ഷാഫി പറമ്പിൽ എം.പിയെ വേട്ടയാടുകയാണെന്നും വേണുഗോപാൽ ആരോപിച്ചു. ഏമാന്മാരെ സുഖിപ്പിക്കാൻ എം.പിക്ക് നേരെ കുതിരകയറിയാൽ ഷാഫി ആരാണെന്നും കോൺഗ്രസ് ആരാണെന്നും ബോധ്യപ്പെടുത്തുമെന്നും ഓരോ തുള്ളി ചോരയ്ക്കും ശക്തമായ പോരാട്ടവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് സി.പി.ഐ.എമ്മിന്റെ അവസാന ഭരണമായിരിക്കുമെന്നും പോലീസുകാർ കാക്കിയുടെ വിശുദ്ധി സൂക്ഷിച്ച് ജോലി ചെയ്യണമെന്നും വേണുഗോപാൽ ഓർമ്മിപ്പിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ബൈജു മോനേ സൂക്ഷിച്ചോ;സുനിലിൻ്റെ പേര് നോട്ട് ചെയ്തിട്ടുണ്ട്; ഏപ്രിൽ കഴിഞ്ഞാൽ നിങ്ങളെ കാണും"; പോലീസിനെതിരെ വേണുഗോപാൽ
Next Article
advertisement
ബിൽഡിംഗ് 17, റൂം നമ്പർ 13; ഫരീദാബാദ് യൂണിവേഴ്‌സിറ്റി ഡൽഹി സ്‌ഫോടന ഗൂഢാലോചനയുടെ കേന്ദ്രമായി മാറിയതെങ്ങനെ?
ബിൽഡിംഗ് 17, റൂം നമ്പർ 13; ഫരീദാബാദ് യൂണിവേഴ്‌സിറ്റി ഡൽഹി സ്‌ഫോടന ഗൂഢാലോചനയുടെ കേന്ദ്രമായി മാറിയതെങ്ങനെ?
  • ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാലയിലെ 17ാം നമ്പർ കെട്ടിടത്തിലെ 13ാം നമ്പർ മുറി സീൽ ചെയ്തിരിക്കുന്നു.

  • ഡൽഹി സ്‌ഫോടനത്തിന് പിന്നിലെ ഗൂഢാലോചനയുടെ കേന്ദ്രമായി ഈ മുറി പ്രവർത്തിച്ചിരുന്നതായി കണ്ടെത്തി.

  • ഫൊറൻസിക് പരിശോധനയ്ക്കായി ലാബിൽ നിന്ന് രാസ അവശിഷ്ടങ്ങളും മറ്റ് വസ്തുക്കളും ശേഖരിച്ചിട്ടുണ്ട്.

View All
advertisement