തിരുവനന്തപുരം കല്ലമ്പലത്ത് പൊലീസ് വാഹനം സ്കൂട്ടറിൽ ഇടിച്ച് വയോധികൻ മരിച്ചു

Last Updated:

മരുമകൾ ഓടിച്ചിരുന്ന സ്കൂട്ടറിൽ സഞ്ചരിച്ച വയോധികനാണ് മരിച്ചത്

കല്ലമ്പലം അപകടം
കല്ലമ്പലം അപകടം
തിരുവനന്തപുരം: കല്ലമ്പലത്ത് പോലീസ് വാഹനം സ്കൂട്ടറിൽ ഇടിച്ച് വയോധികൻ മരണപ്പെട്ടു. കല്ലമ്പലം കടമ്പാട്ടുകോണം വെട്ടിയറ എസ്. എസ്. ഭവനിൽ ശ്രീധരൻ പിള്ള(72)യാണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിക്ക് കല്ലമ്പലം തട്ടുപാലത്ത് വച്ചായിരുന്നു അപകടം.
ആറ്റിങ്ങൽ ഭാഗത്തേക്ക് പോവുകയായിരുന്ന ശ്രീധരൻ പിള്ളയും മരുമകൾ ഉണ്ണിമായയും സഞ്ചരിച്ച സ്കൂട്ടറിന് പിന്നിൽ ആലപ്പുഴ പോലീസ് ഹെഡ് ക്വാർട്ടേഴ്സിന്റെ വാഹനം വന്നിടിക്കുകയായിരുന്നു. തിരുവനന്തപുരം പോലീസ് ഹെഡ് ക്വാർട്ടേഴ്സിലേക്ക് പോകുകയായിരുന്നു പോലീസ് വാഹനം.
ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ റോഡിൽനിന്നും തെറിച്ചുപോവുകയായിരുന്നു. ഉണ്ണിമായ ആയിരുന്നു വാഹനം ഓടിച്ചിരുന്നത്. കൈക്കും കാലിനും ഗുരുതര പരിക്കേറ്റ ഇവർ ഇപ്പോൾ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പോലീസ് വാഹനത്തിൽ ഡ്രൈവറും രണ്ട് പോലീസുകാരുമാണ് ഉണ്ടായിരുന്നത്.
advertisement
കേസിൽ തുടർ നടപടികൾ പുരോഗമിക്കുകയാണെന്ന് കല്ലമ്പലം പോലീസ് അറിയിച്ചു. ശ്രീധരൻപിള്ളയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കുശേഷം പോസ്റ്റുമോർട്ടത്തിനായി മാറ്റി. അപകടത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
News Summary- An elderly man died after a police vehicle collided with a scooter at Kallambalam in Thiruvananthapuram
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവനന്തപുരം കല്ലമ്പലത്ത് പൊലീസ് വാഹനം സ്കൂട്ടറിൽ ഇടിച്ച് വയോധികൻ മരിച്ചു
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement