Bars in Kerala | ബാറുകൾ ഇന്ന് തുറക്കും; പൂർണതോതിലെ പ്രവർത്തനം ഒൻപതു മാസത്തിനു ശേഷം

Last Updated:

ബാറുകളും കള്ളുഷാപ്പുകളും തുറക്കാൻ അനുമതി നൽകിയിട്ടുണ്ടെങ്കിലും കനത്ത നിയന്ത്രണങ്ങളോടെയാകും അവ പ്രവർത്തിക്കുക.

സംസ്ഥാനത്തെ ബാറുകള്‍ ഇന്ന് തുറക്കും. കോവിഡ് പ്രോട്ടോക്കാള്‍ പാലിച്ച് ബാറുകളും ബിയര്‍ വൈന്‍ പാര്‍ലറുകളും ഉള്‍പ്പെടെയുള്ള എല്ലാ മദ്യവില്പന ശാലകളും പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകള്‍ രാവിലെ 10 മുതല്‍ രാത്രി ഒമ്പതു വരെയും പ്രവര്‍ത്തിക്കും.
കോവിഡ് പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ മാര്‍ച്ചില്‍ അടച്ച ബാറുകള്‍ ഒമ്പതു മാസങ്ങള്‍ക്കു ശേഷമാണ് ബാറുകള്‍ തുറക്കുന്നത്. നേരത്തേ തുറന്നെങ്കിലും ഇരുന്നു മദ്യപിക്കാന്‍ അനുമതി ഉണ്ടായിരുന്നില്ല. ബിവറേജസ് നിരക്കില്‍ കൗണ്ടറുകളിലൂടെ മാത്രമായിരുന്നു മദ്യ വില്പന.
advertisement
ശക്തമായ സമ്മര്‍ദ്ദം ബാറുടമകളില്‍ നിന്ന് ഉണ്ടായതിനെ തുടര്‍ന്ന് ബാറുകള്‍ തുറക്കാന്‍ പലതവണ എക്സൈസ് വകുപ്പ് തീരുമാനമെടുത്തു. ആരോഗ്യ വകുപ്പിന്റെ എതിര്‍പ്പും മുഖ്യമന്ത്രിയുടെ പ്രതികൂല നിലപാടും ബാറുകള്‍ പൂര്‍ണതോതില്‍ തുറക്കുന്നത് വൈകിപ്പിച്ചു. നിയന്ത്രണങ്ങളോടെ ബാറുകള്‍ തുറക്കാമെന്ന എക്സൈസ് വകുപ്പിന്റെ ശുപാര്‍ശ ഇപ്പോള്‍ മുഖ്യമന്ത്രിയും അംഗീകരിക്കുകയായിരുന്നു.
ബാറുകള്‍ക്കും ബിയര്‍ വൈന്‍ പാര്‍ലറുകള്‍ക്കും പുറമേ ക്ലബുകള്‍,എയര്‍പോര്‍ട്ടുകളിലെ കൗണ്ടറുകള്‍, കള്ള് ഷാപ്പുകള്‍ എന്നിവയും തുറക്കും. ബെവ്‌കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളുടെ പ്രവര്‍ത്തനം കോവിഡിനു മുന്‍പുള്ള സമയക്രമത്തിലേക്ക് മാറും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാകണം മദ്യശാലകളുടെ പ്രവര്‍ത്തനമെന്നും സര്‍ക്കാര്‍ നിര്‍ദേശിക്കുന്നു.
advertisement
കോവിഡ് വ്യാപനത്തോടെ ലോക്ക്ഡൌൺ പ്രഖ്യാപിച്ചതോടെയാണ് സംസ്ഥാനത്തെ ബാറുകളും കള്ളുഷാപ്പുകളും ബിയർ-വൈൻ പാർലറുകളും അടച്ചത്. പിന്നീട് ലോക്ക്ഡൌൺ പിൻവലിച്ചതോടെയാണ് ബെവ്കോ ഔട്ട്ലെറ്റുകളും ബാറുകളും വഴി പാഴ്സലായി മദ്യം വിൽക്കാൻ സർക്കാർ ഉത്തരവിറക്കിയത്. ഇതിനായി ബെവ്ക്യു ആപ്പും കൊണ്ടുവന്നു. രോഗവ്യാപനം കുറഞ്ഞതോടെയാണ് ഇപ്പോൾ ബാറുകളും മറ്റും തുറക്കാൻ തീരുമാനിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Bars in Kerala | ബാറുകൾ ഇന്ന് തുറക്കും; പൂർണതോതിലെ പ്രവർത്തനം ഒൻപതു മാസത്തിനു ശേഷം
Next Article
advertisement
സ്തന സൗന്ദര്യത്തിന് ശസ്ത്രക്രിയ ചെയ്ത യുവതികൾ പരിഭ്രാന്തിയിൽ; കർശന നടപടിയുമായി ഉത്തരകൊറിയ
സ്തന സൗന്ദര്യത്തിന് ശസ്ത്രക്രിയ ചെയ്ത യുവതികൾ പരിഭ്രാന്തിയിൽ; കർശന നടപടിയുമായി ഉത്തരകൊറിയ
  • * സൗന്ദര്യ ശസ്ത്രക്രിയകൾക്ക് സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്തി ഉത്തരകൊറിയ കർശന നടപടികളുമായി.

  • * ശസ്ത്രക്രിയ ചെയ്ത സ്ത്രീകളും ഡോക്ടർമാരും പരസ്യ വിചാരണ നേരിടേണ്ടി വന്നതായി റിപ്പോർട്ടുകൾ.

  • * മുടിവെട്ടൽ പോലുള്ള കാര്യങ്ങളിലും യുവാക്കൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

View All
advertisement