Kerala Secretariat Fire |'സി.പി.എമ്മുകാരായ ജീവനക്കാർ സ്ഥലത്തുണ്ടായിരുന്നു; കേന്ദ്ര ഏജൻസി അന്വേഷിക്കണം': കെ.പി.എ മജീദ്

Last Updated:

സി.സി.ടി.വി ഇടിമിന്നലേറ്റ് കത്തിപ്പോയെന്ന വാദം പോലെ ദുരൂഹമാണ് ഈ സംഭവവും.

കോഴിക്കോട്: സെക്രട്ടേറിയറ്റിലെ തീപിടിത്തം സംബന്ധിച്ച് കേന്ദ്ര ഏജൻസി തന്നെ സമഗ്രമായ അന്വേഷണം നടത്തണമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്. തീപിടിത്തമുണ്ടായ സമയത്ത് സി.പി.എം അനുകൂലികളായ ജീവനക്കാർ ഇവിടെയുണ്ടായിരുന്നു എന്നത് സംഭവത്തിൽ ദുരൂഹത വർദ്ധിപ്പിക്കുന്നു.
തെളിവുകൾ നശിപ്പിക്കാൻ ഗൂഢാലോചനയുണ്ടായിട്ടുണ്ട്. സുപ്രധാന ഫയലുകൾ എൻ.ഐ.എ ആവശ്യപ്പെട്ട സമയത്തു തന്നെ അഗ്നിബാധയുണ്ടായത് നിസ്സാര കാര്യമല്ല. സി.സി.ടി.വി ഇടിമിന്നലേറ്റ് കത്തിപ്പോയെന്ന വാദം പോലെ ദുരൂഹമാണ് ഈ സംഭവവും.
സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻ.ഐ.എക്ക് ഇതുവരെ സെക്രട്ടേറിയറ്റിലെ സി.സി.ടി.വി ദൃശ്യങ്ങൾ കൈമാറിയിട്ടില്ല. സർക്കാർ അന്വേഷണത്തെ ഭയപ്പെടുന്നു എന്നതിന് തെളിവാണിത്. ആ ഭയം തന്നെയാണ് തീപിടിത്തത്തിനും കാരണമായതെന്നും കെ.പി.എ മജീദ് പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Secretariat Fire |'സി.പി.എമ്മുകാരായ ജീവനക്കാർ സ്ഥലത്തുണ്ടായിരുന്നു; കേന്ദ്ര ഏജൻസി അന്വേഷിക്കണം': കെ.പി.എ മജീദ്
Next Article
advertisement
കുന്തിരിക്കം ശേഖരിക്കാൻ‌ പോയ ഫോറസ്റ്റ് വാച്ചറെ കടുവ ആക്രമിച്ചു കൊന്നു; സംഭവം പൊന്നമ്പലമേട് വനത്തിൽ
കുന്തിരിക്കം ശേഖരിക്കാൻ‌ പോയ ഫോറസ്റ്റ് വാച്ചറെ കടുവ ആക്രമിച്ചു കൊന്നു; സംഭവം പൊന്നമ്പലമേട് വനത്തിൽ
  • പെരിയാർ ടൈഗർ റിസർവിലെ താത്കാലിക വാച്ചറായ അനിൽ കുമാറിനെ കടുവ ആക്രമിച്ച് കൊന്നു.

  • പൊന്നമ്പലമേട് പാതയിൽ ഒന്നാം പോയിന്റിന് സമീപം മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി.

  • ഞായറാഴ്ച രാവിലെ കുന്തിരിക്കം ശേഖരിക്കാൻ പോയതായിരുന്നു അനിൽകുമാർ.

View All
advertisement