പ്രതിഷേധം ഫലം കണ്ടു; ചെന്നിത്തലയെ രക്ഷാധികാരി സ്ഥാനത്ത് നിന്ന് ഒഴിവാക്കി

Last Updated:
ആലപ്പുഴ: വനിതാമതിലിന്റെ ആലപ്പുഴ ജില്ലയിലെ സംഘാടകസമിതിയുടെ മുഖ്യരക്ഷാധികാരി സ്ഥാനത്തുനിന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ ഒഴിവാക്കി. രക്ഷാധികാരിയായി തന്‍റെ പേരു വച്ചതു സാമാന്യ മര്യാദയുടെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി ചെന്നിത്തല പ്രതിഷേധിച്ചതിനെ തുടർന്നാണ് ആലപ്പുഴ ജില്ലാ കളക്ടർ എസ്. സുഹാസ് പേരു നീക്കിയത്.
രാഷ്ട്രീയവിയോജിപ്പ് നിലനില്‍ക്കെ, തന്റെ അനുമതിയില്ലാതെ പ്രധാനചുമതല നല്‍കിയതിൽ ചെന്നിത്തല ഇന്നലെത്തന്നെ പ്രതിഷേധം അറിയിച്ചിരുന്നു. പിന്നാലെ ആലപ്പുഴ ജില്ലാ കളക്ടര്‍ എസ് സുഹാസിനെ ഫോണില്‍ വിളിച്ച് പരാതി പറയുകയും ചെയ്തു. തുടര്‍ന്ന് കളക്ടര്‍ ഇടപെട്ട് ചെന്നിത്തലയുടെ പേര് മുഖ്യരക്ഷാധികാരി സ്ഥാനത്തുനിന്ന് നീക്കുകയായിരുന്നു.
ബുധനാഴ്ച വൈകുന്നേരം നാലുമണിക്ക് ആലപ്പുഴ കളക്ടറേറ്റില്‍ മന്ത്രി തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ നടന്ന പ്രത്യേകയോഗത്തിലാണ് ജില്ലയില്‍നിന്നുള്ള ജനപ്രതിനിധിയെന്ന നിലയില്‍ ചെന്നിത്തലയെ സംഘാടകസമതിയുടെ മുഖ്യരക്ഷാധികാരിയാക്കിയത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പ്രതിഷേധം ഫലം കണ്ടു; ചെന്നിത്തലയെ രക്ഷാധികാരി സ്ഥാനത്ത് നിന്ന് ഒഴിവാക്കി
Next Article
advertisement
അഫ്ഗാൻ ക്രിക്കറ്റർ റാഷിദ് ഖാന് ഒരുവർഷത്തിനിടെ രണ്ടാം വിവാഹം
അഫ്ഗാൻ ക്രിക്കറ്റർ റാഷിദ് ഖാന് ഒരുവർഷത്തിനിടെ രണ്ടാം വിവാഹം
  • റാഷിദ് ഖാൻ തന്റെ രണ്ടാം വിവാഹം ഔദ്യോഗികമായി സ്ഥിരീകരിച്ചു, ഓഗസ്റ്റിൽ വിവാഹം കഴിച്ചതായി അറിയിച്ചു.

  • ചാരിറ്റി പരിപാടിയിൽ ഭാര്യയോടൊപ്പം കണ്ടതിനെ തുടർന്ന് റാഷിദ് ഖാന്റെ വിവാഹം സംബന്ധിച്ച അഭ്യൂഹങ്ങൾ ഉയർന്നു.

  • ഭാര്യയുടെ സ്വകാര്യത മാനിക്കുന്നതിനായി റാഷിദ് ഖാൻ ഭാര്യയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ല.

View All
advertisement