യൂണിവേഴ്സിറ്റി കോളജിൽ സംഘർഷം; ഒരു വിദ്യാർഥിക്ക് കുത്തേറ്റു

Last Updated:

എസ്എഫ്ഐ നേതാക്കളും പ്രവർത്തകരും തമ്മിലുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ വിദ്യാർഥി സംഘർഷം. ഒരു വിദ്യാർഥിക്ക് കുത്തേറ്റു. മൂന്നാംവർഷ ബിഎ വിദ്യാർഥി അഖിലിനാണ് കുത്തേറ്റത്. അഖിലിനെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്എഫ്ഐ നേതാക്കളും പ്രവർത്തകരും തമ്മിലുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
നിയാസ് എന്ന എസ്എഫ്ഐ നേതാവാണ് അഖിലിനെ കുത്തിയത്. നെഞ്ചിൽ രണ്ട് തവണ കുത്തുകയായിരുന്നു. അതേസമയം അഖിലിന്റെ പരുക്ക് ഗുരുതരമല്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി.
സംഭവത്തെ തുടർന്ന് വിദ്യാർഥികൾ റോഡ് ഉപരോധിച്ചു. എസ്എഫ്ഐക്കെതിരെ വിദ്യാർഥികൾ രംഗത്തെത്തി.  യൂണിറ്റ് പിരിച്ചുവിടണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെട്ടു. കോളജിലെ എസ്എഫ്ഐ യൂണിറ്റിന് മുന്നിലും വിദ്യാർഥികൾ ഉപരോധിച്ചു.
കഴിഞ്ഞ ദിവസം ഉണ്ടായ തർക്കങ്ങളുടെ തുടർച്ചയാണ് ഇന്നുണ്ടായ സംഘർഷം. മൂന്ന് ദിവസം മുമ്പ് ക്യാന്റീനിലിരുന്ന് പാട്ടുപാടിയതിനെ തുടർന്ന് അഖിൽ ഉൾപ്പെടെയുള്ളവരെ എസ്എഫ്ഐ നേതാക്കൾ മർദിച്ചിരുന്നു.
advertisement
ഇന്ന് മരച്ചുവട്ടിലിരുന്ന് പാട്ടുപാടിയതിനെ തുടർന്ന് എസ്എഫ്ഐ യൂണിറ്റിലെ അംഗങ്ങൾ അഖിലിനെ ആക്രമിക്കുകയായിരുന്നുവെന്ന് വിദ്യാർഥികൾ പറഞ്ഞു. ഇതിനിടെയാണ് അഖിലിനെ കുത്തിയത്. യൂണിറ്റിന് ഇഷ്ടമില്ലാത്തത് ചെയ്യാൻപാടില്ലെന്ന സമീപനമാണ് എസ്എഫ്ഐക്കെന്ന് വിദ്യാർഥികൾ ആരോപിച്ചു.
അതിനിടെ പ്രതികരണങ്ങൾ എടുക്കാന്‍ ശ്രമിച്ച മാധ്യമ പ്രവർത്തകരെ എസ്എഫ്ഐ നേതാക്കൾ തടഞ്ഞു. അതേസമയം സംഭവത്തെ കുറിച്ച് അറിയില്ലെന്ന് പ്രിൻസിപ്പൽ പ്രതികരിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
യൂണിവേഴ്സിറ്റി കോളജിൽ സംഘർഷം; ഒരു വിദ്യാർഥിക്ക് കുത്തേറ്റു
Next Article
advertisement
'മുസ്‌ലിം ആയ ഞാൻ ആർക്കെങ്കിലും 'ജിഹാദ്' എന്ന്  പേരുള്ളതായി  കേട്ടിട്ടില്ല': യുകെ ആഭ്യന്തര സെക്രട്ടറി
'മുസ്‌ലിം ആയ ഞാൻ ആർക്കെങ്കിലും 'ജിഹാദ്' എന്ന് പേരുള്ളതായി കേട്ടിട്ടില്ല': യുകെ ആഭ്യന്തര സെക്രട്ടറി
  • യുകെ ആഭ്യന്തര സെക്രട്ടറി ഷബാന മഹ്മൂദിൻ്റെ ജിഹാദ് എന്ന പേരിനെക്കുറിച്ചുള്ള പരാമർശങ്ങൾ വിവാദമാകുന്നു.

  • ജിഹാദ് എന്ന പേരുള്ള ബ്രിട്ടീഷ് അറബികൾക്കെതിരെ വിദ്വേഷ ആക്രമണങ്ങൾ വർധിക്കുമെന്ന് മുന്നറിയിപ്പ്.

  • മഹ്മൂദിന്റെ അഭിപ്രായങ്ങൾ വ്യക്തമാക്കണമെന്ന് കൗൺസിൽ ഫോർ അറബ്-ബ്രിട്ടീഷ് അണ്ടർസ്റ്റാൻഡിംഗ് ആവശ്യപ്പെട്ടു.

View All
advertisement