തിരുവനന്തപുരം:കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ വിചാര പ്രത്യേക പോക്സോ കോടതിയിൽ നടത്താനുള്ള മന്ത്രിസഭ തീരുമാനം റദ്ദാക്കി. ഈ കേസ് സിബിഐ കോടതിയിലെ വനിത ജഡ്ജി വിചാരണ ചെയ്യണമെന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ ഹൈക്കോടതി വിധിച്ചിരുന്നു. ഇത് ശ്രദ്ധിക്കാതെയാണ് ബുധനാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിൽ കേസിൻറെ വിചാരണ പ്രത്യേക കോടതിയിൽ നടത്താന്‍ തീരുമാനിച്ചത്.
എന്നാൽ ചട്ടലംഘനം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മുഖ്യമന്ത്രി തീരുമാനം റദ്ദാക്കുകയായിരുന്നു. പുതിയ കോടതി സ്ഥാപിക്കാനുള്ള തീരുമാനം മാത്രം ഉത്തരവായി ഇറക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു. അടുത്ത മന്ത്രിസഭ യോഗം ഈ തീരുമാനം അംഗീകരിച്ചാൽ മതിയാകും.
നെടുമ്പാശേരിയിൽ പോക്സോ കേസുകൾക്ക് മാത്രമായി പ്രത്യേക കോടതി സ്ഥാപിക്കാനായിരുന്നു മന്ത്രിസഭ യോഗത്തിലെ തീരുമാനം. നടിയെ ആക്രമിച്ച കേസ് ഇവിടെ വിചാരണ ചെയ്യുമെന്ന് ഇതിൽ ചേർത്തിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.