• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഗ്രൂപ്പ് യോഗം അനുവദിക്കില്ലെന്ന് സുധാകരന്‍; കന്റോന്‍മെന്റ് ഹൗസില്‍ 'റെയ്ഡ്' നടത്തിയതില്‍ സതീശനും അമര്‍ഷം

ഗ്രൂപ്പ് യോഗം അനുവദിക്കില്ലെന്ന് സുധാകരന്‍; കന്റോന്‍മെന്റ് ഹൗസില്‍ 'റെയ്ഡ്' നടത്തിയതില്‍ സതീശനും അമര്‍ഷം

മുൻ എംഎൽഎ മാരടക്കമുളള തിരുവനന്തപുരത്തെ പ്രധാന നേതാക്കളാണ് ഇന്നലെ രാത്രി വിഡി സതീശനുമായി ഔദ്യോഗിക വസതിയിൽ  ചർച്ച നടത്തിയത്.

  • Share this:
    തിരുവനന്തപുരം: ആരും പ്രതീക്ഷിച്ചതല്ല, കെ സുധാകരനും വിഡി സതീശനും തമ്മിലുള്ള ഈ ആശയകുഴപ്പം. ഡിസിസി പ്രസിഡന്റും മുൻ എംഎൽഎ മാരുമടക്കമുളള തിരുവനന്തപുരത്തെ പ്രധാന നേതാക്കളാണ് ഇന്നലെ രാത്രി വിഡി സതീശനുമായി ഔദ്യോഗിക വസതിയിൽ  ചർച്ച നടത്തിയത്. ഡിസിസി ഭാരവാഹിപട്ടിക തയ്യാറാക്കൽ അവസാനഘട്ടിലായതിനാൽ ഇത് ഗ്രൂപ്പ് യോഗമാണെന്ന് ആരോപണമുയർന്നു. കടുത്ത അമർഷത്തിൽ രാത്രിയിൽ തന്നെ പരിശോധിക്കാൻ സുധാകരൻ ആളെ നിയോഗിച്ചത് അതുകൊണ്ടാണ്.

    ഗ്രൂപ്പ് യോഗമല്ലെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശനും താൻ പരിശോധനക്ക് ആളെ വിട്ടില്ലെന്ന് കെ സുധാകരനും പിന്നീട് പറഞ്ഞെങ്കിലും വിവാദം കെട്ടടങ്ങിയിട്ടില്ല.ഇനി ഗ്രൂപ്പ് പ്രവർത്തനത്തിനില്ലെന്ന് പ്രഖ്യാപനം നടത്തി നേതൃത്വം ഏറ്റവരാണ് സുധാകരനും സതീശനും. അടുത്തിടെ നടന്ന കെപിസിസി ഭാരവാഹി നിർണ്ണയിത്തില്ലെല്ലാം ഇരു നേതാക്കളും കൂട്ടായി ആലോചിച്ചാണ് തീരുമാനങ്ങളെടുത്തിരുന്നത്. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി സതീശൻ സ്വന്തം നിലക്ക് ആലോചനകൾ നടത്തുന്നവെന്നതതാണ് സുധാകരനെ ചൊടിപ്പിച്ചത്. മുമ്പ് ഐ ഗ്രൂപ്പിന്റെ ഭാഗമായിരുന്നവരാണ് ഒന്നിച്ചുകൂടിയതെന്നതും ഗ്രൂപ്പ് യോഗമെന്ന ആരോപണം ശക്തിപ്പെടുത്തി.

    Also Read-Liquor Policy | ഐടി സ്ഥാപനങ്ങൾക്ക് പബ് ലൈസൻസ് അനുവദിക്കും; പ്രഖ്യാപനം അടുത്ത മദ്യനയത്തിൽ

    സുധാകരനും-സതീശനുമിടയിലെന്ത്?
    ഇരു നേതാക്കൾക്കുമിടയിലെ ബന്ധം പഴയതുപോലെ ഊഷ്മളമല്ല.  ഇതിന് പല കാരണങ്ങളുമുണ്ട്. രമേശ് ചെന്നിത്തലയും കെ സുധാകരനും തമ്മിലുള്ള അടുപ്പമാണ് ഇതിന് പ്രധാന കാരണം. സുധാകരനുമായുള്ള ഭിന്നത പരിഹരിച്ച ഐ ഗ്രൂപ്പ് കെപിസിസി പ്രസിഡന്റിന്റെ തീരുമാനത്തിന് ഒപ്പം നിൽക്കുന്നു. സുധാകരനുമായി അടുത്ത്, വിഡി  സതീശനുമായി അകലം പാലിക്കുന്നതാണ് ചെന്നിത്തലയുടെ സമീപനം.

    പുനസംഘടന പൂർത്തിയാക്കൽ , സംഘടന തെരഞ്ഞെടുപ്പ് എന്നിങ്ങനെ വലിയ വെല്ലുവിളികൾ മുന്നിലുള്ള സുധാകരനാവട്ടെ, ഐ ഗ്രൂപ്പിന്റെ സഹായം ആഗ്രഹിക്കുകയും ചെയ്യുന്നു. സംഘടന തെരഞ്ഞെടുപ്പ് നടന്നാൽ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് ഭീഷണി ഉണ്ടാവാതിരിക്കാനുള്ള മുൻ കരുതൽ കൂടിയാണിത്. സുധാകരനും ഐ ഗ്രൂപ്പും തമ്മിലുള്ള ഈ പുതിയ കൂട്ട് കെട്ട് മനസിലാക്കിയാണ്  വിഡി സതീശൻ നീങ്ങുന്നതെന്ന് കോൺഗ്രസ്സ് നേതാക്കൾ സംശയിക്കുന്നു. മാറി മറിയുന്ന ഗ്രൂപ്പ് സമവാക്യങ്ങൾ പുതിയ വിവാദങ്ങൾക്ക് പിന്നിലുണ്ടെന്ന് വ്യക്തം.

    സതീശന്റെ അതൃപ്തി
    ഗ്രൂപ്പ് യോഗം നിരീക്ഷിക്കാനെന്ന പേരിൽ ഔദ്യോഗിക വസതിലിലേക്ക് അളെ വിട്ടതിൽ വിഡി സതീശന് കടുത്ത അതൃപ്തിയുണ്ട്. തന്നെ സംശയത്തിന്റെ നിഴലിൽ നിർത്തുന്ന നീക്കമായി പോയിതെന്ന പരാതി സതീശൻ ,കെ സുധാകരനെ അറിയിച്ചു. ഇതു നേതാക്കൾക്കുമിടയിലെ  ആശയകുഴപ്പം ശക്തിപ്പെടുന്നതായി പുതിയ സംഭവങ്ങൾ.

    Also Read-U Prathibha| വിവാദ ഫേസ്ബുക്ക് പോസ്റ്റ്; ഖേദം പ്രകടിപ്പിച്ച് യു പ്രതിഭ എംഎൽഎ; സമൂഹ മാധ്യമങ്ങളിൽ നിന്ന് വിട്ടുനിൽക്കും

    അടുത്തിടെ ലോകായുക്ത ഭേദഗതിക്കെതിരെ നിരാകരണം പ്രമേയം കൊണ്ടുവരുമെന്ന ചെന്നിത്തലയുടെ പ്രസ്ഥാവനക്കെതിരെ വിഡി സതീശൻ അതൃപ്തി  അറിയിച്ചിരുന്നു. പ്രതിപക്ഷ നേതാവ് പറയേണ്ട കാര്യങ്ങൾ മുൻ പ്രതിപക്ഷനേതാവ് പറയുന്നതിലുള്ള അതൃപ്തിയാണ് സതീശൻ പ്രകടമാക്കിയത്.എന്നാൽ ഈ നീക്കത്തിന് കെ സുധാകരൻ വേണ്ടത്ര പിൻതുണ നൽകിയില്ലെന്ന് മാത്രമല്ല, രമേശ് ചെന്നിത്തലക്ക് പിൻതുണ നൽകുകയും ചെയ്തു.

    പിന്നോട്ട് വലിക്കുന്നെന്ന് സതീശൻ, തോന്നിയിട്ടില്ലെന്ന് സുധാകരൻ
    മികച്ച രീതിയിൽ മുന്നോട്ട് പോവുന്ന തന്നെ പാർട്ടിയിൽ നിന്ന് തന്നെ ഒരു വിഭാഗം പിന്നോട്ട് വലിക്കുകയാണെന്നാണ് വിഡി സതീശന്റെ പരാതി. രമേശ് ചെന്നിത്തലയേയും ഐ ഗ്രൂപ്പിനേ യും ലക്ഷ്യമിട്ടാണ് സതീശന്റെ നീക്കം. മുമ്പെങ്ങും ഉണ്ടാവാത്ത തരത്തിൽ നേതാക്കളുമായി താൻ കൂടിയാലോചന നടത്തുന്നുണ്ട്. പക്ഷേ ചിലർ മനപൂർവ്വം വിവാദമുണ്ടാക്കുന്നു.സർക്കാരിനെ നല്ല രീതിൽ പ്രതിരോധിക്കുന്നത് തടസ്സപ്പെടുത്താനാണ് ശ്രമം.എന്നാൽ കെ സുധാകരൻ ഈ ആരോപണം നിഷേധിച്ചു.തന്റെ ശ്രദ്ധയിൽ പിന്നോട്ട് വലിക്കുന്ന നീക്കം ശ്രദ്ധയിൽപ്പെട്ടിട്ടില്ലന്ന് കെ സുധാകരൻ പറഞ്ഞു.
    Published by:Jayesh Krishnan
    First published: