അലന്റെ മാതാവ് വൈകാരികമായി പറയുന്നത് കാര്യമാക്കേണ്ടതില്ലെന്ന് സി.പി.എം.

Last Updated:

'പകുതി വെന്ത വിവരവുമായി നടക്കുന്ന സി.പി.എം. വിരുദ്ധരായ ചില ബുദ്ധിജീവികളാണ് സബിതയെ തെറ്റിദ്ധരിപ്പിച്ചത്'

കോഴിക്കോട്:  മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു.പി.എ. ചുമത്തി ജയിലിലടച്ച അലന്‍ ഷുഹൈബിന്റെ മാതാവിന്റെ ആരോപണം തള്ളി സിപിഎം. അലനും താഹയും ഉള്‍പ്പെട്ട കേസ് എന്‍.ഐ.എ.ക്ക് കൈമാറിയത് സംസ്ഥാന സര്‍ക്കാറാണെന്ന് അലന്റെ അമ്മ സബിത മഠത്തില്‍ ആരോപിച്ചിരുന്നു.
സബിതയുടെ നിലപാട് വൈകാരികമാണെന്നും വസ്തുതയറിയാതെയാണവര്‍ സംസാരിക്കുന്നതെന്നും സി.പി.എം. നേതാവ് കെ.ടി. കുഞ്ഞിക്കണ്ണന്‍ ന്യൂസ് 18നോട് പറഞ്ഞു. കേസ് എന്‍.ഐ.എ.ക്ക് കൈമാറിയതല്ല. എന്‍.ഐ.എ. സ്വമേധയാ ഏറ്റെടുത്തതാണെന്ന് കുഞ്ഞിക്കണ്ണന്‍ പറയുന്നു.
പകുതി വെന്ത വിവരവുമായി നടക്കുന്ന സി.പി.എം. വിരുദ്ധരായ ചില ബുദ്ധിജീവികളാണ് സബിതയെ തെറ്റിദ്ധരിപ്പിച്ചത്. കല്‍പറ്റ നാരായണനെ പോലുള്ളവർ രാജ്യത്ത് വേറെ എന്തുണ്ടായാലും പ്രതികരിക്കില്ലെന്ന് കുഞ്ഞിക്കണ്ണന്‍ ആരോപിച്ചു.
പൗരത്വ ഭേദഗതി നിയമമൊന്നും അവരുടെ പ്രശ്‌നമല്ല. സി.പി.എമ്മിനെതിരെ എന്തെങ്കിലും ഉണ്ടോയെന്ന് നോക്കിനടക്കുകയാണിവര്‍. അതേസമയം എന്‍.ഐ.എ.ക്ക് കേസ് കൈമാറിയതാണെന്ന ഉറച്ചുനിലപാടില്‍ത്തന്നെയാണ് അലന്റെയും താഹയുടെയും കുടുംബം.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അലന്റെ മാതാവ് വൈകാരികമായി പറയുന്നത് കാര്യമാക്കേണ്ടതില്ലെന്ന് സി.പി.എം.
Next Article
advertisement
‘മുസ്‌ലിം ലീഗ് വര്‍ണക്കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്; ഗണേഷ് കുമാർ തറ മന്ത്രി’; വെള്ളാപ്പള്ളി
‘മുസ്‌ലിം ലീഗ് വര്‍ണക്കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്; ഗണേഷ് കുമാർ തറ മന്ത്രി’; വെള്ളാപ്പള്ളി
  • വെള്ളാപ്പള്ളി നടേശൻ മുസ്‌ലിം ലീഗിനെ വർഗീയ പാർട്ടിയെന്ന് വിശേഷിപ്പിച്ചു, പൊട്ടാസ്യം സയനൈഡ് ആണെന്ന് പറഞ്ഞു.

  • ഗണേഷ് കുമാർ തറ മന്ത്രിയാണെന്നും കെഎസ്ആർടിസിയിൽ തുഗ്ലക് ഭരണമാണെന്നും വെള്ളാപ്പള്ളി വിമർശിച്ചു.

  • മുസ്‌ലിം ലീഗ് ഭരിച്ചാൽ നാടുവിടേണ്ടി വരുമെന്നും ആത്മഹത്യ ചെയ്യേണ്ടി വരുമെന്നും വെള്ളാപ്പള്ളി നടേശൻ.

View All
advertisement