മുസ്ലിം ലീഗ് ആക്രമണത്തിൽ പരിക്കേറ്റ് 13 വർഷമായി കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ മരിച്ചു

Last Updated:

അരിയിൽ ഷുക്കൂർ കൊലപാതകത്തിനു പിന്നാലെയാണ് മോഹനൻ ആക്രമിക്കപ്പെട്ടത്

മോഹനൻ
മോഹനൻ
കണ്ണൂർ‌: മുസ്ലിം ലീഗ് ആക്രമണത്തിൽ പരിക്കേറ്റ് 13 വർഷമായി കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ മരിച്ചു. അരിയിൽ വള്ളേരി മോഹനൻ (60) ആണ് കണ്ണൂർ എകെജി ആശുപത്രിയിൽ ഇന്നുരാവിലെ മരിച്ചത്. ആശാരിപ്പണിക്കാരനായ മോഹനനെ 2012 ഫെബ്രുവരി 21നാണ് ഒരു സംഘം ആക്രമിച്ചത്. അരിയിൽ ഷുക്കൂർ കൊലപാതകത്തിനു പിന്നാലെയാണ് മോഹനൻ ആക്രമിക്കപ്പെട്ടത്.
ഇതും വായിക്കുക: 'ഇതാടാ CPM'; പാര്‍ട്ടി ഓഫീസില്‍ നിസ്കരിക്കാൻ ഇടം ചോദിച്ചെത്തിയയാള്‍ക്ക് സൗകര്യം ഒരുക്കികൊടുത്തു', വീഡിയോ വൈറൽ‌
മുസ്‌ലിം ലീഗ് പ്രവർത്തകരാണ് ആക്രമിച്ചതെന്നാണ് സിപിഎം ആരോപണം. തലയിലുൾപ്പടെ ശരീരമാസകലം വെട്ടേറ്റ മോഹനൻ ഗുരുതരാവസ്ഥയിലായിരുന്നു. വീട്ടിൽ നിന്നും പിടിച്ചിറക്കിക്കൊണ്ടു പോയാണ് ആക്രമിച്ചത്. മോഹനന്റെ മകനേയും വീടും ആക്രമിച്ചു.
ഇതും വായിക്കുക: 'കാവി പൂശുന്നതിന്റെ ലക്ഷ്യം വ്യക്തം; പാംപ്ലാനിയുടെ പ്ലാൻ പാളുക തന്നെ ചെയ്യും'; മന്ത്രി ശിവൻകുട്ടി
ഏറെക്കാലം ആശുപത്രിയിലായിരുന്ന മോഹനൻ പിന്നീട് അരിയിലിൽ നിന്ന് മാറി മാതമംഗലം ഭാഗത്ത് ബന്ധു വീട്ടിൽ താമസിക്കുകയായിരുന്നു. ആരോഗ്യനില വഷളായതോടെ കഴിഞ്ഞ ദിവസമാണ് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുസ്ലിം ലീഗ് ആക്രമണത്തിൽ പരിക്കേറ്റ് 13 വർഷമായി കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ മരിച്ചു
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement