advertisement

ലക്ഷ്യം സിവിൽ സർവീസ്; ബിരുദ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ പായലിന് പിന്തുണയുമായി ജില്ലാ ഭരണകൂടം

Last Updated:

പത്താം ക്ലാസിൽ 95 ശതമാനം മാർക്കും പ്ലസ് ടുവിന് 85 ശതമാനം മാർക്കും നേടി പാസായ ഈ മിടുക്കിയെ തേടി അഭിനന്ദിച്ച് നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്.

കൊച്ചി: എം.ജി സർവകലാശാല നടത്തിയ ബി. എ ആർക്കിയോളജി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ബീഹാർ സ്വദേശി പായൽ കുമാരിക്ക് പിന്തുണയുമായി നിരവധി പേർ. ജെ എൻ യു ഉൾപ്പെടെയുള്ള കേന്ദ്ര സർവകലാശാലകളിലും കേരള സർവകലാശാലയിലും ബിരുദാനന്തര ബിരുദ പ്രവേശന പരീക്ഷക്ക് തയ്യാറെടുക്കുകയാണ് പായൽ. സിവിൽ സർവീസാണ് പായലിന്റെ ലക്ഷ്യം. ഇതിന്റെ പ്രാഥമിക പരീക്ഷയക്കുള്ള    തയാറെടുപ്പുകളും തുടങ്ങി കഴിഞ്ഞു.
പത്താം ക്ലാസിൽ 95 ശതമാനം മാർക്കും പ്ലസ് ടുവിന് 85 ശതമാനം മാർക്കും നേടി പാസായ ഈ മിടുക്കിയെ തേടി അഭിനന്ദിച്ച് നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്. അതിഥി തൊഴിലാളിയുടെ മകളായ പായൽ നിരവധി പ്രതിസന്ധികൾ മറികടന്നാണ് ഈ നേട്ടം കരസ്ഥമാക്കിയത്.
പായലിന്റെ മുന്നോട്ടുള്ള പഠനത്തിന്  പ്രോത്സാഹനമായി ജില്ലാ കളക്ടർ എസ്. സുഹാസ് ലാപ്ടോപ് സമ്മാനിച്ചു. കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കണമെന്നും പായലിനു  സിവിൽ സർവീസ് രംഗത്തേക്ക് എത്താൻ സാധിക്കട്ടെയെന്നും കളക്ടർ  ആശംസിച്ചു.  നേരത്തെ സബ് കളക്ടർ സുശീൽ കുമാർ സിംഗും തഹസിദാർ ബീന പി ആനന്ദും പായലിനെ വീട്ടിലെത്തി അഭിനന്ദിക്കുകയും ഉപഹാരങ്ങൾ നൽകുകയും ചെയ്തിരുന്നു.   റീജിയണൽ ജോയിന്റ് ലേബർ കമ്മീഷണർ ഡി. സുരേഷ്‌കുമാറും ലേബർ ഓഫിസ് ജീവനക്കാരുടെ  ഉപഹാരം പായലിനു  കൈമാറിയിരുന്നു.
advertisement
പെരുമ്പാവൂർ മാർ തോമ കോളേജ് ഫോർ വിമൻലെ വിദ്യാർത്ഥിനി ആയ പായൽ ബീഹാർ സ്വദേശികളായ പ്രമോദ് കുമാറിന്റെയും ബിന്ദു ദേവിയുടെയും മകൾ ആണ്.
പായലിനു നാല് വയസുള്ളപ്പോഴാണ് ബീഹാറിലെ ഷെയ്ഖ്പുരയിലെ ഗോസൈമാദി ഗ്രാമത്തിൽ നിന്നും ഇവർ എറണാകുളത്തു  എത്തുന്നത്. പുക്കാട്ടുപടിയിൽ  വാടക വീട്ടിലാണ്  താമസം.ആകാശ് കുമാർ, പല്ലവി കുമാരി എന്നിവരാണ് പായലിന്റെ സഹോദരങ്ങൾ.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ലക്ഷ്യം സിവിൽ സർവീസ്; ബിരുദ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ പായലിന് പിന്തുണയുമായി ജില്ലാ ഭരണകൂടം
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement