ലക്ഷ്യം സിവിൽ സർവീസ്; ബിരുദ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ പായലിന് പിന്തുണയുമായി ജില്ലാ ഭരണകൂടം

Last Updated:

പത്താം ക്ലാസിൽ 95 ശതമാനം മാർക്കും പ്ലസ് ടുവിന് 85 ശതമാനം മാർക്കും നേടി പാസായ ഈ മിടുക്കിയെ തേടി അഭിനന്ദിച്ച് നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്.

കൊച്ചി: എം.ജി സർവകലാശാല നടത്തിയ ബി. എ ആർക്കിയോളജി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ബീഹാർ സ്വദേശി പായൽ കുമാരിക്ക് പിന്തുണയുമായി നിരവധി പേർ. ജെ എൻ യു ഉൾപ്പെടെയുള്ള കേന്ദ്ര സർവകലാശാലകളിലും കേരള സർവകലാശാലയിലും ബിരുദാനന്തര ബിരുദ പ്രവേശന പരീക്ഷക്ക് തയ്യാറെടുക്കുകയാണ് പായൽ. സിവിൽ സർവീസാണ് പായലിന്റെ ലക്ഷ്യം. ഇതിന്റെ പ്രാഥമിക പരീക്ഷയക്കുള്ള    തയാറെടുപ്പുകളും തുടങ്ങി കഴിഞ്ഞു.
പത്താം ക്ലാസിൽ 95 ശതമാനം മാർക്കും പ്ലസ് ടുവിന് 85 ശതമാനം മാർക്കും നേടി പാസായ ഈ മിടുക്കിയെ തേടി അഭിനന്ദിച്ച് നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്. അതിഥി തൊഴിലാളിയുടെ മകളായ പായൽ നിരവധി പ്രതിസന്ധികൾ മറികടന്നാണ് ഈ നേട്ടം കരസ്ഥമാക്കിയത്.
പായലിന്റെ മുന്നോട്ടുള്ള പഠനത്തിന്  പ്രോത്സാഹനമായി ജില്ലാ കളക്ടർ എസ്. സുഹാസ് ലാപ്ടോപ് സമ്മാനിച്ചു. കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കണമെന്നും പായലിനു  സിവിൽ സർവീസ് രംഗത്തേക്ക് എത്താൻ സാധിക്കട്ടെയെന്നും കളക്ടർ  ആശംസിച്ചു.  നേരത്തെ സബ് കളക്ടർ സുശീൽ കുമാർ സിംഗും തഹസിദാർ ബീന പി ആനന്ദും പായലിനെ വീട്ടിലെത്തി അഭിനന്ദിക്കുകയും ഉപഹാരങ്ങൾ നൽകുകയും ചെയ്തിരുന്നു.   റീജിയണൽ ജോയിന്റ് ലേബർ കമ്മീഷണർ ഡി. സുരേഷ്‌കുമാറും ലേബർ ഓഫിസ് ജീവനക്കാരുടെ  ഉപഹാരം പായലിനു  കൈമാറിയിരുന്നു.
advertisement
പെരുമ്പാവൂർ മാർ തോമ കോളേജ് ഫോർ വിമൻലെ വിദ്യാർത്ഥിനി ആയ പായൽ ബീഹാർ സ്വദേശികളായ പ്രമോദ് കുമാറിന്റെയും ബിന്ദു ദേവിയുടെയും മകൾ ആണ്.
പായലിനു നാല് വയസുള്ളപ്പോഴാണ് ബീഹാറിലെ ഷെയ്ഖ്പുരയിലെ ഗോസൈമാദി ഗ്രാമത്തിൽ നിന്നും ഇവർ എറണാകുളത്തു  എത്തുന്നത്. പുക്കാട്ടുപടിയിൽ  വാടക വീട്ടിലാണ്  താമസം.ആകാശ് കുമാർ, പല്ലവി കുമാരി എന്നിവരാണ് പായലിന്റെ സഹോദരങ്ങൾ.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ലക്ഷ്യം സിവിൽ സർവീസ്; ബിരുദ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ പായലിന് പിന്തുണയുമായി ജില്ലാ ഭരണകൂടം
Next Article
advertisement
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
  • രാഹുൽ മാങ്കൂട്ടത്തിന് എതിരായ ലൈംഗിക പീഡന പരാതികൾ ഉയരുന്നു.

  • പെൺകുട്ടികളോട് കുസൃതി നിറഞ്ഞ പെരുമാറ്റം, പ്രണയത്തിലൂടെ പീഡനം.

  • രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ആശങ്ക, വിവാഹം ഒഴിവാക്കാൻ ശ്രമം.

View All
advertisement