ഓട്ടത്തിനിടെ ബസ് ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു; ബസ് കലുങ്കിലും തെങ്ങിലും ഇടിച്ച് നിന്നു

Last Updated:

സ്കൂ‌ൾ കുട്ടികൾ ഉൾപ്പെടെ ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. പരിക്കേറ്റ യാത്രക്കാരെ പാലാ ജനറൽ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മൂന്നുപേരുടെ പരിക്ക് ഗുരുതരമാണ്

News18
News18
കോട്ടയം ഭരണങ്ങാനത്തിന് സമീപം ഇടമറ്റത്ത് സ്വകാര്യ ബസ് അപകടത്തിൽപ്പെട്ട് ഡ്രൈവർ മരിച്ചു. ബസ് ഡ്രൈവർ ഇടമറ്റം സ്വദേശി എം ജി രാജേഷാണ് മരിച്ചത്. ചേറ്റുതോട്ടിൽ നിന്നും പാലായ്ക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഇറക്കം ഇറങ്ങുന്നതിനിടെ ഡ്രൈവർ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് നിയന്ത്രണം വിട്ട ബസ് റോഡരികിലെ കലുങ്ക് ഇടിച്ചു തെറിപ്പിച്ച ശേഷം സമീപത്തെ തെങ്ങിലിടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഡ്രൈവർ രാജേഷിനെ നാട്ടുകാരും യാത്രക്കാരും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്കൂ‌ൾ കുട്ടികൾ ഉൾപ്പെടെ ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. പരിക്കേറ്റ യാത്രക്കാരെ പാലാ ജനറൽ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മൂന്നുപേരുടെ പരിക്ക് ഗുരുതരമാണ്. പൊലീസും മോട്ടോർ വാഹന വകുപ്പും സ്ഥലത്ത്എത്തി പരിശോധന നടത്തി തുടര്‍നടപടികൾ സ്വീകരിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഓട്ടത്തിനിടെ ബസ് ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു; ബസ് കലുങ്കിലും തെങ്ങിലും ഇടിച്ച് നിന്നു
Next Article
advertisement
'ഐ ലൗ മുഹമ്മദ്' കാമ്പയ്നിലൂടെ വിഭാഗീയത പരത്തരുതെന്ന് അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ 
'ഐ ലൗ മുഹമ്മദ്' കാമ്പയ്നിലൂടെ വിഭാഗീയത പരത്തരുതെന്ന് അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ
  • ഐ ലൗ മുഹമ്മദ് കാമ്പയിൻ സമൂഹത്തിൽ വിഭാഗീയത പരത്താൻ കാരണമാകരുതെന്ന് അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ ആവശ്യപ്പെട്ടു.

  • മുഹമ്മദ് നബിയുടെ സന്ദേശങ്ങൾ ജീവിതത്തിലൂടെ പ്രസരിപ്പിക്കാനാണ് ശ്രമിക്കേണ്ടതെന്ന് യോഗം നിർദേശിച്ചു.

  • പലസ്തീൻ പ്രശ്നം പരിഹരിക്കാൻ രാജ്യങ്ങൾ ഒന്നിച്ച് പ്രവർത്തിക്കണമെന്ന് അഹ്‌ലെ ഹദീസ് ശൂറ അഭിപ്രായപ്പെട്ടു.

View All
advertisement