advertisement

Drug peddling | അപകടത്തിൽപ്പെട്ട കാറിൽ കടത്തിയിരുന്നത് ലഹരിമരുന്ന്; പരിക്കേറ്റവർ ആശുപത്രിയിൽ നിന്നും മുങ്ങി

Last Updated:

വയനാട്ടിൽ നിന്നും ലഹരി ഉൽപ്പന്നങ്ങൾ കോഴിക്കോട്ടെത്തിച്ച് വിൽക്കുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായത്

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
കോഴിക്കോട്: ലഹരിമരുന്ന് കടത്തുകയായിരുന്ന കാർ കോഴിക്കോട് വച്ച് അപകടത്തിൽ പെട്ടു. മൂഴിക്കലിൽ തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയാണ് കാർ നിർത്തിയിട്ട കണ്ടെയ്നർ ലോറിക്ക് പിന്നിൽ ഇടിച്ചത്. നാട്ടുകാർ ഓടിക്കൂടി കാറിലുണ്ടായിരുന്ന രണ്ട് പേരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ അത്യാഹിത വിഭാഗത്തിൽ നിന്നും ഇവർ മുങ്ങുകയായിരുന്നു.
തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ കാറിൽ നിന്നും 19.700 കിലോ കഞ്ചാവ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ ചേവായൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. അടിവാര സ്വദേശികളാണിവർ. മെഡിക്കൽ കോളജിൽ നിന്ന് രക്ഷപ്പെട്ട രണ്ടു പേരും ഇവരുടെ സഹായികളുമാണ് കസ്റ്റഡിയിലുള്ളത്. അപകടത്തിൽ കണ്ണിന് പരിക്കേറ്റ ഒരാളെ ആശുപത്രിയിലേക്ക് മാറ്റി.
advertisement
വയനാട്ടിൽ നിന്നും ലഹരി ഉൽപ്പന്നങ്ങൾ കോഴിക്കോട്ടെത്തിച്ച് വിൽക്കുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായവരെന്ന് പൊലീസ് പറഞ്ഞു. അപകടത്തിൽപ്പെട്ട KL 10 AK 6431 കാർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങൾ പുറത്തു വന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Drug peddling | അപകടത്തിൽപ്പെട്ട കാറിൽ കടത്തിയിരുന്നത് ലഹരിമരുന്ന്; പരിക്കേറ്റവർ ആശുപത്രിയിൽ നിന്നും മുങ്ങി
Next Article
advertisement
'മകനേ തിരിച്ചുവരല്ലേ! ഇരുണ്ടകാലം'; UDF ഭരണകാലത്തെ 'കുറ്റങ്ങൾ' എണ്ണിപറഞ്ഞ് വെബ്സൈറ്റുമായി CPM
'മകനേ തിരിച്ചുവരല്ലേ! ഇരുണ്ടകാലം'; UDF ഭരണകാലത്തെ 'കുറ്റങ്ങൾ' എണ്ണിപറഞ്ഞ് വെബ്സൈറ്റുമായി CPM
  • കേരള തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫ് അഴിമതികൾ ചൂണ്ടിക്കാട്ടി സിപിഎം വെബ്സൈറ്റ് ആരംഭിച്ചു

  • ഇരുണ്ടകാലം ഡോട്ട് കോം വെബ്സൈറ്റിൽ യുഡിഎഫ് മന്ത്രിമാരുടെ അഴിമതി ആരോപണങ്ങളുടെ വീഡിയോകൾ ഉൾപ്പെടുത്തി.

  • യുഡിഎഫ് ഭരണം തിരിച്ചുവരരുതെന്ന് ഓർമ്മിപ്പിക്കാൻ സോഷ്യൽ മീഡിയ ക്യാമ്പയിനും വെബ്സൈറ്റും ഉപയോഗിച്ച് സിപിഎം.

View All
advertisement