കായംകുളത്ത് ഡിവൈഎഫ്ഐ പ്രവർത്തകൻ കുത്തേറ്റ് മരിച്ചു

Last Updated:

സിയാദിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സിപിഎം ഇന്ന് കായംകുളം നഗരസഭ പരിധിയിൽ ഹർത്താലിന് ആഹ്വാനം ചെയ്തു.

ആലപ്പുഴ: കായംകുളത്ത് ക്വട്ടേഷൻ സംഘത്തിന്റെ ആക്രമണത്തില്‍ ഡിവൈഎഫ്ഐ പ്രവർത്തകന്‍ കുത്തേറ്റ് മരിച്ചു. എംഎസ്എം സ്കൂളിന് സമീപം താമസിക്കുന്ന വൈദ്യൻ വീട്ടിൽ സിയാദ് (36) ആണ് മരിച്ചത്. കോവിഡ് ക്വറന്റീൻ കേന്ദ്രത്തിൽ ഭക്ഷണം നൽകി മടങ്ങവെ ചൊവ്വാഴ്‌ച രാത്രി 10 മണിയോടെ ഫയർസ്‌റ്റേഷനു സമീപത്ത് റോഡിലായിരുന്നു സംഭവം.
കുത്തേറ്റ് വീണ സിയാദിനെ ഉടൻ തന്നെ കായംകുളം താലുക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കരളിന് ആഴത്തിൽ ഏറ്റ മുറിവാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ വെറ്റ മുജീബിനെ പൊലീസ്‌ തെരയുന്നു. സിപിഎം എരുവ ലോക്കലിലെ എംഎസ്എം സി ബ്രാഞ്ചംഗമാണ്‌ സിയാദ്‌.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കായംകുളത്ത് ഡിവൈഎഫ്ഐ പ്രവർത്തകൻ കുത്തേറ്റ് മരിച്ചു
Next Article
advertisement
വിഎം വിനുവിന്‍റെ വോട്ട് വെട്ടിയെന്ന കോണ്‍ഗ്രസ് വാദം പൊളിയുന്നു; 2020ലെ തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടികയിലും പേരില്ല
വിഎം വിനുവിന്‍റെ വോട്ട് വെട്ടിയെന്ന കോണ്‍ഗ്രസ് വാദം പൊളിയുന്നു; 2020-ലെ വോട്ടര്‍ പട്ടികയിലും പേരില്ല
  • 2020ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ വിനുവിന് വോട്ടില്ലായിരുന്നുവെന്ന് കോർപറേഷൻ ഇ. ആർ.ഒയുടെ പ്രാഥമിക കണ്ടെത്തൽ.

  • 2020-ലെ വോട്ടർ പട്ടികയിൽ വിനുവിന്റെ പേര് ഇല്ലാത്തതിൽ തുടർനടപടികൾ ആലോചിക്കാൻ ഡിസിസി അടിയന്തര യോഗം ചേർന്നു.

  • 2020-ലെ വോട്ടർ പട്ടികയിൽ വിനുവിന് വോട്ട് ഇല്ലെന്ന് തെളിയിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു.

View All
advertisement