'ബ്രഹ്മപുരം പരിഹാരം കാണാൻ ടീം ആയി പ്രവർത്തിക്കണം; രേണു രാജ് നല്ലൊരു ആക്ഷൻ പ്ലാൻ ഉണ്ടാക്കിയിരുന്നു'; കളക്ടർ എന്‍.എസ്.കെ ഉമേഷ്

Last Updated:

പുതിയ കളക്ടർക്ക് ചാർജ് കൈമാറാന്‍ രേണു രാജ് എത്തിയില്ല. രേണു രാജ് ഇന്നലെ ചുമതലയൊഴിഞ്ഞു.

കൊച്ചി: എറണാകുളം കളക്ടറായി എന്‍‌എസ്കെ ഉമേഷ് ചുമതലയേറ്റു. ജനങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നതായി കളക്ടർ പറഞ്ഞു. ബ്രഹ്മപുരത്ത് ശാശ്വത പരിഹാരം കാണാൻ ടീം ആയി പ്രവർത്തിക്കണം. മുൻ കളക്ടർ രേണു രാജ് നല്ലൊരു ആക്ഷൻ പ്ലാൻ ഉണ്ടാക്കിയിരുന്നു. അത് നടപ്പാക്കുമെന്ന് കളക്ടർ വ്യക്തമാക്കി.
മാലിന്യനിർമാജനത്തിനായി ഹ്രസ്വകാല ദീർഘകാല പ്രവർത്തനങ്ങൾ നാടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി .രാവിലെ കാക്കനാട് കളക്ടേറ്റിലെത്തിയാണ് ഉമേഷ് ചുമതലയേറ്റെടുത്തത്. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായിരുന്നു എൻഎസ്കെ ഉമേഷ്. ബ്രഹ്മപുരം മാലിന്യ പ്ലാൻറിലെ തീപിടിത്തം വിവാദമായ പശ്ചത്തലത്തിലാണ് എറണാകുളം ജില്ല കളക്ടറായിരുന്ന രേണുരാജിനെ സ്ഥലം മാറ്റിയത്.
അതേസമയം പുതിയ കളക്ടർക്ക് ചാർജ് കൈമാറാന്‍ രേണു രാജ് എത്തിയില്ല. രേണു രാജ് ഇന്നലെ ചുമതലയൊഴിഞ്ഞു. പുതിയ കളക്ടറെ സ്വീകരിയ്ക്കാൻ എത്തുമെന്നറിയിച്ചിരുന്നെങ്കിലും ഇന്ന് രവിലെ എത്തില്ലെന്ന് അറിയിക്കുകയായിരുന്നു. രേണുരാജിനെ വയനാട്ടിലേക്കാണ് സ്ഥലംമാറ്റിയത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ബ്രഹ്മപുരം പരിഹാരം കാണാൻ ടീം ആയി പ്രവർത്തിക്കണം; രേണു രാജ് നല്ലൊരു ആക്ഷൻ പ്ലാൻ ഉണ്ടാക്കിയിരുന്നു'; കളക്ടർ എന്‍.എസ്.കെ ഉമേഷ്
Next Article
advertisement
വഖഫ് ഭേദഗതിയിൽ ഭാഗിക സ്റ്റേ; സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്
വഖഫ് ഭേദഗതിയിൽ ഭാഗിക സ്റ്റേ; സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്
  • സുപ്രീംകോടതി വഖഫ് ഭേദഗതി നിയമത്തിലെ ചില വകുപ്പുകൾ സ്റ്റേ ചെയ്തു, അന്തിമ ഉത്തരവ് വരുന്നത് വരെ.

  • ജില്ലാ കളക്ടറുടെ അധികാരം സുപ്രിംകോടതി സ്റ്റേ ചെയ്തു, വഖഫ് സ്വത്തുകളുടെ സ്വഭാവം മാറ്റരുതെന്ന് കോടതി.

  • വഖഫ് ബോർഡ് ചീഫ് എക്സിക്യൂട്ടീവ് സാധാരണയായി മുസ്‌ലിം ആയിരിക്കണം, എന്നാൽ മറ്റുള്ളവരെയും നിയമിക്കാം.

View All
advertisement