LIVE -ശബരിമല നട അടച്ചു; ഇന്ന് മലകയറാനെത്തിയത് അഞ്ച് യുവതികൾ

Last Updated:
തുലാമാസ പൂജകൾക്ക് ശേഷം ശബരിമല നട അടച്ചു. രാത്രി ഒമ്പതരയോടെയാണ് നട അടച്ചത്. തുലാമാസ പൂജയുടെ അവസാനദിവസമായ ഇന്നും അയ്യപ്പ ദർശനത്തിനായി യുവതികളുടെ ശ്രമമുണ്ടായി. ആന്ധ്രയിലെ ഏലൂരുവിൽനിന്നുള്ള നാലു യുവതികളും കോട്ടയത്തുനിന്ന് ഒരാളുമാണ് ഇന്നു മല കയറാൻ ശ്രമിച്ചത്. ആന്ധ്രയിൽനിന്ന് എത്തിയ സംഘത്തിൽ നാലു യുവതികളുണ്ടായിരുന്നു. ഇവർ മലകയറിയെങ്കിലും പാതിവഴിക്ക് പ്രതിഷേധം ശക്തമായതോടെ തിരിച്ചിറങ്ങുകയായിരുന്നു. സംഘത്തിൽ മൂന്നു പേരെ ചെളിക്കുഴിയിൽനിന്നു ഗുരുസ്വാമിമാരുടെ സംഘമാണ് തിരിച്ചയച്ചത്. അതേസമയം, ശബരിമല ദർശനത്തിനായി പുറപ്പെട്ട കോട്ടയം സ്വദേശി ബിന്ദു ടി. വാസുവിനെയും പ്രതിഷേധക്കാർ വഴിയിൽ തടഞ്ഞു. ബിന്ദുവിനെ എരുമേലിയിൽനിന്നു മുണ്ടക്കയത്താണ് ആദ്യം കൊണ്ടുപോയത്. അവിടെനിന്ന് പമ്പയിലേക്കു കൊണ്ടുപോകവെ വട്ടപ്പാറ എന്ന സ്ഥലത്തുവച്ച് എരുമേലിയിൽനിന്ന് ഇവരെ പിന്തുടർന്ന പ്രതിഷേധക്കാർ പൊലീസ് ജീപ്പ് തടഞ്ഞു. അതേസമയം, ശബരിമല വിഷയത്തിൽ വിശ്വാസികളുടെ താൽപര്യം സംരക്ഷിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ. സുപ്രീംകോടയിലെ നടപടികൾ ഏകോപിപ്പിക്കാൻ ദേവസ്വം കമ്മീഷണർ ഉടൻ ഡൽഹിക്ക് പോകും. ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കുമെന്നും ദേവസ്വംബോർഡ് പ്രസിഡന്റ് പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
LIVE -ശബരിമല നട അടച്ചു; ഇന്ന് മലകയറാനെത്തിയത് അഞ്ച് യുവതികൾ
Next Article
advertisement
പിഎം ശ്രീ ധാരണാപത്രം മരവിപ്പിക്കാൻ‌ കേന്ദ്രത്തിന് കത്തയക്കാമെന്ന് സിപിഎം; സിപിഐ മന്ത്രിമാർ മന്ത്രിസഭാ യോഗത്തിനെത്തും
പിഎം ശ്രീ ധാരണാപത്രം മരവിപ്പിക്കാൻ‌ കേന്ദ്രത്തിന് കത്തയക്കാമെന്ന് സിപിഎം; CPI മന്ത്രിമാർ മന്ത്രിസഭാ യോഗത്തിനെത്തും
  • പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട തർക്കം പരിഹാരത്തിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്.

  • ധാരണാപത്രം മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്ത് നൽകും.

  • സിപിഐയുടെ നാല് മന്ത്രിമാരും ഇന്ന് വൈകുന്നേരം നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കും.

View All
advertisement