'എന്തിനാണ് ഇങ്ങനെ കൊല്ലുന്ന കാര്യം പറഞ്ഞു കൊണ്ടിരിക്കുന്നത്?' രാഹുൽ മാങ്കൂട്ടത്തിൽ നിഷേധിക്കാത്ത ശബ്ദരേഖയുടെ പൂർണരൂപം

Last Updated:

പാലക്കാട് തദ്ദേശ തിര‍ഞ്ഞെടുപ്പ് പ്രചാരണങ്ങൾ സജീവമാകുന്നതിനിടെയാണ് ഏകദേശം 100 ദിവസത്തിനുശേഷം രാഹുലിനെതിരെ വീണ്ടും ശബ്ദരേഖയും വാട്സാപ്പ് ചാറ്റുകളും പുറത്തുവരുന്നത്

രാഹുൽ മാങ്കൂട്ടത്തിൽ
രാഹുൽ മാങ്കൂട്ടത്തിൽ
ഒരു യുവതിയെ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റേതെന്ന് കരുതുന്ന ശബ്ദത്തിൽ ഗർഭധാരണത്തിനും ഗർഭഛിദ്രത്തിനും നിർ‌ബന്ധിക്കുന്ന ശബ്ദരേഖ തിങ്കളാഴ്ച പുറത്തുവന്നു. ശബ്ദം തന്റേതാണോ  എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾ‌ക്ക് ശബ്ദരേഖ നിഷേധിക്കാതെയും രാജ്യത്തെ നിയമത്തിനുവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും ശബ്ദരേഖ ഇപ്പോൾ പുറത്തുവന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുമെന്നുമാണ് രാഹുൽ പ്രതികരിച്ചത്. പാലക്കാട് തദ്ദേശ തിര‍ഞ്ഞെടുപ്പ് പ്രചാരണങ്ങൾ സജീവമാകുന്നതിനിടെയാണ് ഏകദേശം 100 ദിവസത്തിനുശേഷം രാഹുലിനെതിരെ വീണ്ടും ശബ്ദരേഖയും വാട്സാപ്പ് ചാറ്റുകളും പുറത്തുവരുന്നത്.
വാട്സാപ്പ് ചാറ്റിന്റെ സ്ക്രീൻ ഷോട്ട്
ശബ്ദരേഖയുടെ പൂർണരൂപം
'അപ്പൊ നാളെ ഹോസ്പിറ്റലിൽ പോകും'
പെൺകുട്ടി: 'ഉം. ഡോക്ടറെ അറിയാം. അമ്മയ്‌ക്കൊക്കെ അറിയാവുന്ന ഡോക്ടറാണ്. എനിക്കൊരു പേടി ഉണ്ട് അവിടേക്ക് പോകാനായിട്ട്.
എവിടാ പോകാൻ ഉദ്ദേശിക്കുന്നത്
പെൺകുട്ടി:എനിക്ക് ആകെ വയ്യാണ്ടിരിക്കുവാണ്. വയ്യാണ്ടിരിക്കുവാ എന്ന് വെച്ചാ വൊമിറ്റിങ് ഉണ്ട്. കുറച്ച് പ്രശ്നങ്ങളുണ്ട് അതിനകത്ത്
advertisement
'എന്റെ പൊന്നു സുഹൃത്തേ, താനാദ്യം ഒന്നു റിയലിസ്റ്റിക് ആയിട്ടു സംസാരിക്കൂ. ഈ ഡ്രാമ കാണിക്കുന്നവരെ ഇഷ്ടമേയല്ല'
പെൺകുട്ടി: എന്തു ഡ്രാമയെന്നാണ് പറയുന്നത്. എനിക്ക് വയ്യാണ്ടിരിക്കുകയാണ്. എല്ലാവരും ശ്രദ്ധിക്കുന്നുണ്ട്.ശ്രദ്ധിക്കുന്നുണ്ട് എന്ന് പറഞ്ഞാ വീട്ടി പോയിട്ട് അമ്മയെ കണ്ടിട്ട് എനിക്ക് കരച്ചില്‍ നിര്‍ത്താന്‍ കഴിയുന്നില്ല
നിന്റെ ഈ മൈ#@ വര്‍ത്തമാനം നിര്‍ത്താന്‍,
പെൺകുട്ടി:'എനിക്കിത് ചെയ്യാന്‍ വയ്യ
'ഞാന്‍ നിന്നോട് കഴിഞ്ഞദിവസം ഇതേപ്പറ്റി സംസാരിച്ചല്ലോ, ഇന്നുകൊണ്ട് ലോകം അവസാനിക്കാന്‍ പോവുകയല്ലല്ലോ, എനിക്കൊരല്‍പ്പം സമയം താ. മൂന്നു ദിവസമായിട്ട് പ്രശ്‌നങ്ങളൊന്നുമില്ല. പിന്നെ ഇപ്പോ ചോദിച്ചപ്പോ മാത്രം നിനക്ക് നിനക്ക് ചൂടു വന്നതെന്തിനാ
advertisement
പെൺകുട്ടി:എനിക്ക് വയ്യാഞ്ഞിട്ടാണ് ഞാൻ പതുക്കെ സംസാരിക്കുന്നത്. എനിക്ക് ഒരുപാട് ആരോഗ്യപ്രശ്നങ്ങൾ ഉണ്ട്. ഭക്ഷണം കഴിക്കാന്‍ പറ്റുന്നില്ല. മര്യാദയ്ക്ക്. എന്താ പറയാ. സ്മെല്ലോന്നും എനിക്ക് അത്രയ്ക്ക് പിടിക്കുന്നില്ല. എനിക്ക് ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്. എനിക്കിതാരോടും പറയാനും പറ്റുന്നില്ല.
ഹോസ്പിറ്റലിൽ പോകാൻ പറയുമ്പോ ഈ ഡ്രാമ ഒന്ന് നിർത്ത്. ഈ ഒന്നാം മാസം എന്താണ് ഉണ്ടാകുകയെന്ന് നമുക്കൊക്കെ അറിയാവുന്നതല്ലേ. ചുമ്മാ അങ്ങ് ഡ്രാമ കാണിക്കുവാണ്.
പെൺകുട്ടി: 'നിങ്ങള്‍ ഒത്തിരിപേരെ കണ്ടിട്ടുണ്ടാകും. എനിക്ക് എന്റെ കാര്യമേ അറിയൂ, ആദ്യത്തെ മാസം അങ്ങനെയാണോ ഇങ്ങനെയാണോ എന്നൊക്കെ ചോദിച്ചാല്‍'
advertisement
താൻ ആദ്യം ഹോസ്പിറ്റലിൽ പോകൂ. എന്നിട്ടല്ലേ ബാക്കി കാര്യങ്ങള്.
പെൺകുട്ടി:എന്തിനാണ് ഇങ്ങനെയൊരു മാറ്റം വരുന്നത് ?. ഇത് ആരുടെ പ്ലാനാണ് ? എന്റെ പ്ലാനാണോ ?. ആര്‍ക്കാണ് കുഞ്ഞിനെ വേണം, കുഞ്ഞിനെ വേണം എന്നു പറഞ്ഞുകൊണ്ടിരുന്നത് ?. ഞാനാണോ? ഏ.. പിന്നെന്തിനാണ് നിങ്ങൾ എന്തിനാണ് ഈ ലാസ്റ്റ് മൊമന്റിൽ ഇങ്ങനെ മാറുന്നത് ?. നിങ്ങള്‍ എന്തിനാണ് എന്നെ ഇങ്ങനെ കൊല്ലാക്കൊല ചെയ്യുന്നത്.
നീ മാനേജ് ചെയ്യുന്നേണ്ടേ നീ മാനേജ് ചെയ്തോ എനിക്കതിൽ ഒരു ഇഷ്യൂവും ഇല്ല.
advertisement
പെൺകുട്ടി:എന്തിനാണ് ഇങ്ങനെ കൊല്ലുന്ന കാര്യം പറഞ്ഞു കൊണ്ടിരിക്കുന്നത്. നിങ്ങളല്ലേ ഇതിനെ വേണമെന്ന് പറഞ്ഞു കൊണ്ടിരുന്നത് ? എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല
അപ്പോള്‍ നിനക്കില്ലാത്ത പ്രശ്‌നം എന്താണ് എനിക്ക്?
പെൺകുട്ടി:ആരുടേയും സഹായമില്ലാതെ.... ഒരു മനുഷ്യരുടെയും സഹായമില്ലാതെ ഇതു ചെയ്തു തരില്ലെന്ന് തോന്നുന്നുണ്ടോ?
നീ ആദ്യം ആശുപത്രിയില്‍ പോകൂ .
പെൺകുട്ടി:നിങ്ങള്‍ ഒരുപാടു മാറി. ഇങ്ങനെയൊന്നും ആയിരുന്നില്ല. ഇതു വേണമെന്ന് വാശിപിടിച്ചത് ഞാനാണോ
ആ ഇനി ഹോസ്പിറ്റലിൽ പോകാൻ ആരുടെ സഹായമാണ് വേണ്ടത്
advertisement
പെൺകുട്ടി:വേണ്ടാന്നാ ഞാൻ പറഞ്ഞത് .നിങ്ങൾക്കത് വേണം എന്ന് പറഞ്ഞിട്ട്. നിങ്ങൾടെ പ്ലാൻ ആയിരുന്നില്ലേ ?
ആ പിന്നെ..
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'എന്തിനാണ് ഇങ്ങനെ കൊല്ലുന്ന കാര്യം പറഞ്ഞു കൊണ്ടിരിക്കുന്നത്?' രാഹുൽ മാങ്കൂട്ടത്തിൽ നിഷേധിക്കാത്ത ശബ്ദരേഖയുടെ പൂർണരൂപം
Next Article
advertisement
ലോകകപ്പ് കബഡി കിരീടം  തുടര്‍ച്ചയായി രണ്ടാം തവണയും സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍; അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
ലോകകപ്പ് കബഡി കിരീടം തുടര്‍ച്ചയായി രണ്ടാം തവണയും സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍; അഭിനന്ദനമർപ്പിച്ച് പ്രധാനമന്ത്രി
  • ഇന്ത്യൻ വനിതാ കബഡി ടീം ബംഗ്ലാദേശിലെ ധാക്കയിൽ നടന്ന ലോകകപ്പിൽ തുടർച്ചയായി രണ്ടാം തവണയും കിരീടം നേടി.

  • ഫൈനലിൽ ചൈനീസ് തായ്‌പേയിയെ 35-28ന് തോൽപ്പിച്ച് ഇന്ത്യ കിരീടം നിലനിർത്തി; പ്രധാനമന്ത്രിയുടെ അഭിനന്ദനം.

  • 11 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ ഇന്ത്യ മികച്ച പ്രകടനം കാഴ്ചവെച്ച് സെമിഫൈനലിൽ ഇറാനെ തോൽപ്പിച്ചു.

View All
advertisement