തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ ഐ.ടി വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിൽ നിയമിച്ചത് എല്ലാ നടപടിക്രമങ്ങളും പാലിച്ചുകൊണ്ടെന്ന് പ്രൈസ്‍ വാട്ടർഹൗസ് കൂപ്പേഴ്സ്. സ്പേസ് പാർക്ക് കൺസൽറ്റൻസി കരാർ റദ്ദാക്കാനുള്ള കേരള സ്റ്റേറ്റ് ഐടി കെഎസ്ഐടിഐഎൽ നൽകിയ നോട്ടീസിനുള്ള മറുപടിയിലാണ് പിഡബ്ല്യുസി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നോട്ടിസിലെ ആരോപണങ്ങളെല്ലാം പിഡബ്ല്യുസി നിഷേധിച്ചിട്ടുണ്ട്.
സ്വർണക്കടത്ത് കേസിൽ സ്വപ്ന അറസ്റ്റിലാവുകയും നിയമനത്തിനു വേണ്ടി ഹാജരാക്കിയ ബിരുദം വ്യാജമെന്നു കണ്ടെത്തുകയും ചെയ്ത സാഹചര്യത്തിലാണ് കരാർ റദ്ദാക്കാൻ പിഡബ്ല്യുസിക്ക് ഐടി വകുപ്പ് അഭിഭാഷകൻ മുഖേന നോട്ടിസ് അയച്ചത്. ക്രിമിനൽ പശ്ചാത്തലമുള്ള, വിദ്യാഭ്യാസ യോഗ്യത വ്യാജമായി ഉണ്ടാക്കിയ വ്യക്തിയെ സർക്കാർ സംവിധാനത്തിലേക്ക് അയച്ചതിലൂടെ കരാർ ലംഘനം നടത്തിയെന്നായിരുന്നു നോട്ടിസ്. കരാർ ലംഘനം ചൂണ്ടിക്കാട്ടി നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു നോട്ടിസ്.
സ്വപ്ന സുരേഷിന്റെ നിയമനം വിവാദമായ സാഹചര്യത്തിൽ കെ ഫോൺ പദ്ധതിയിൽനിന്ന് പിഡബ്ല്യുസിയെ ഒഴിവാക്കണോയെന്ന കാര്യം സർക്കാർ തീരുമാനത്തിനു വിട്ടിരിക്കുകയാണെന്ന് കെഎസ്ഐടിഐഎൽ വ്യക്തമാക്കിയിരിക്കുന്നത്.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.