പ്രളയാനന്തര പുനർനിർമാണം: റീ ബില്‍ഡ് കേരള ഇന്‍ഷ്യേറ്റീവിന്‍റെ ഓഫീസിനായ് ലക്ഷങ്ങള്‍ പൊടിച്ച് സർക്കാർ

Last Updated:

സെക്രട്ടേറിയേറ്റിന് സമീപത്തെ സ്വകാര്യ കെട്ടിടത്തിലാണ് റീ ബീല്‍ഡ് കേരള ഇന്‍ഷ്യേറ്റീവിനായ് ഓഫീസ് നിർമിക്കുന്നത്.

തിരുവനന്തപുരം: പ്രളയാനന്തര പുനര്‍നിർമാണത്തിനായ് രൂപീകരിച്ച റീ ബില്‍ഡ് കേരള ഇന്‍ഷ്യേറ്റീവിന്‍റെ ഓഫീസിനായ് ലക്ഷങ്ങള്‍ പൊടിച്ച് സർക്കാർ. വാടകകെട്ടിടം മോഡി കൂട്ടാൻ മാത്രം എൺപത്തിയെട്ടര ലക്ഷം രൂപയാണ് സർക്കാർ ചെലവിടുന്നത്. അടിയന്തിര സഹായമായി ലഭിക്കേണ്ട പതിനായിരം രൂപ പോലും കിട്ടാതെ പലരും ദുരിതം അനുഭവിക്കുമ്പോൾ ആണ് സർക്കാരിന്‍റെ ഈ ധൂർത്ത്.
സെക്രട്ടേറിയേറ്റിന് സമീപത്തെ സ്വകാര്യ കെട്ടിടത്തിലാണ് റീ ബീല്‍ഡ് കേരള ഇന്‍ഷ്യേറ്റീവിനായ് ഓഫീസ് നിർമിക്കുന്നത്. ഓഫീസ് നിർമാണത്തിന് വേണ്ടി മാത്രം എൺപത്തിയെട്ടര ലക്ഷം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. അഞ്ച് വര്‍ഷത്തേക്ക് കരാര്‍ നിശ്ചയിച്ച കെട്ടിടത്തിന്‍റെ വാടക വേറെ നല്‍കണം.
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സര്‍ക്കാര്‍ കടം എടുക്കുമ്പോള്‍, ഓഫീസ് നിര്‍മ്മാണത്തിന്‍റെ പേരില്‍ നടക്കുന്നത് വന്‍ ധൂര്‍ത്താണെന്നാണ് ആരോപണം.
advertisement
ലോകബാങ്കിന്‍റെയും, എഡിബിയുടെയും മറ്റ് ഏജന്‍സികളുടെയും പ്രതിനിധികളുമായും കേരള പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നിരന്തരം ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അതിന് സൗകര്യമുള്ള ഓഫീസ് സെക്രട്ടേറിയേറ്റില്‍ ഇല്ലാത്തതിനാലാണ് പുറത്ത് ഓഫീസ് കരാറെടുത്തതെന്നാണ് വിശദീകരണം. കെ.എസ്.ഇ.ബിക്കാണ് ഓഫീസ് നിർമാണത്തിന്‍റെ ചുമതല. രണ്ടുമാസം കൊണ്ട് ഓഫീസ് നിർമാണം പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശം.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പ്രളയാനന്തര പുനർനിർമാണം: റീ ബില്‍ഡ് കേരള ഇന്‍ഷ്യേറ്റീവിന്‍റെ ഓഫീസിനായ് ലക്ഷങ്ങള്‍ പൊടിച്ച് സർക്കാർ
Next Article
advertisement
'വെള്ളാപ്പള്ളി തൊട്ടുകൂടാൻ പറ്റാത്ത ആളാണോ? കാറിൽ കയറിയത് മഹാപരാധമായി ചിത്രീകരിച്ചു': മുഖ്യമന്ത്രി
'വെള്ളാപ്പള്ളി തൊട്ടുകൂടാൻ പറ്റാത്ത ആളാണോ? കാറിൽ കയറിയത് മഹാപരാധമായി ചിത്രീകരിച്ചു': മുഖ്യമന്ത്രി
  • വെള്ളാപ്പള്ളി നടേശൻ കാറിൽ കയറിയത് മഹാപരാധമല്ലെന്നും വിവാദം അനാവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

  • വെള്ളാപ്പള്ളിയുടെ പ്രസ്താവന ന്യായപക്ഷ വിരുദ്ധമല്ലെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയെന്ന് മുഖ്യമന്ത്രി.

  • വാളയാറിലെ ആൾക്കൂട്ട കൊലപാതകം ഹീനമാണെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ചുവെന്നും മുഖ്യമന്ത്രി.

View All
advertisement