യുഎഇയിൽ നിന്നും വോട്ട് ചെയ്യാനെത്തിയ ഭർത്താവിന്റെ ലഗ്ഗേജ് പെട്ടിയിൽ സ്ഥാനാർഥിയായ ഭാര്യയുടെ പോസ്റ്റർ

Last Updated:

ചെറിയമുണ്ടം പഞ്ചായത്തിലെ 17-ാം വാർഡിലെ ഇടതുപക്ഷ സ്ഥാനാർഥിയാണ് യുവാവിന്റെ ഭാര്യ

News18
News18
തിരൂർ: യുഎഇയിൽനിന്ന്‌ നാട്ടിൽ വോട്ടുചെയ്യാനെത്തിയ ഭർത്താവിൻ്റെ ലഗ്ഗേജ് പെട്ടിയിൽ സ്ഥാനാർഥിയായ ഭാര്യയുടെ പോസ്റ്റർ പതിച്ചത് കൗതുകമായി. യുഎഇയിൽ പച്ചക്കറിക്കട നടത്തുന്ന ഇസ്ഹാഖാണ് ഭാര്യയുടെ പോസ്റ്ററൊട്ടിച്ച പെട്ടിയുമായി കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയത്. ചെറിയമുണ്ടം പഞ്ചായത്തിലെ 17-ാം വാർഡിലെ ഇടതുപക്ഷ സ്ഥാനാർഥിയാണ് ഇസ്ഹാഖിന്റെ ഭാര്യ പറമ്പത്ത് ഖമറുന്നിസ.
ഇസ്ഹാഖിന്റെ ആതവനാട്ടുള്ള സുഹൃത്ത് ഖമറുന്നിസയുടെ പോസ്റ്റർ യുഎഇയിലുള്ള സുഹൃത്തുക്കൾക്ക് അയച്ചുകൊടുക്കുകയായിരുന്നു. ഇസ്ഹാഖ് നാട്ടിൽ വോട്ടുചെയ്യാനായി വരുന്നതറിഞ്ഞ യുഎഇയിലെ സുഹൃത്തുക്കൾ അദ്ദേഹം അറിയാതെ തന്നെ ലഗ്ഗേജ് പെട്ടിയിൽ ഈ പോസ്റ്റർ പതിക്കുകയായിരുന്നു. വിമാനത്താവളത്തിലെത്തിയപ്പോഴാണ് ഇസ്ഹാഖ് ഈ കാഴ്ച കാണുന്നത്. അങ്ങനെ ഭാര്യയുടെ തിരഞ്ഞെടുപ്പ് പോസ്റ്റർ പതിച്ച പെട്ടിയുമായിട്ടാണ് ഇസ്ഹാഖ് കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് പുറത്തുവന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
യുഎഇയിൽ നിന്നും വോട്ട് ചെയ്യാനെത്തിയ ഭർത്താവിന്റെ ലഗ്ഗേജ് പെട്ടിയിൽ സ്ഥാനാർഥിയായ ഭാര്യയുടെ പോസ്റ്റർ
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement