advertisement

തൃശൂരിൽ ഇളങ്കോ നഗർ! സിനിമാ സ്റ്റൈലിൽ ഗുണ്ടകളെ നേരിട്ട കമ്മീഷണർക്ക് സ്വന്തം പേരിലൊരു റോഡും

Last Updated:

ഗുണ്ടാവിളയാട്ടം കൊണ്ട് സഹികെട്ട ജനങ്ങളുടെ പരാതി പരിഹരിക്കാനാണ് തൃശൂരിലെ നെല്ലങ്കരയിൽ പൊലീസ് എത്തിയത്. അവിടെ അരങ്ങേറിയതോ, മാസ് ആക്ഷൻ രംഗങ്ങൾ

ആർ. ഇളങ്കോ
ആർ. ഇളങ്കോ
ഗുണ്ടാവിളയാട്ടത്തിൽ സഹികെട്ട നാട്ടുകാർക്ക് കമ്മീഷണറുടെ സിനിമ സ്റ്റൈൽ എൻട്രി. ഒടുവിൽ ശല്യക്കാരെ പൂട്ടിയ പോലീസ് ഉദ്യോഗസ്ഥന്റെ പേരിൽ നാട്ടുകാർ ഒരു റോഡും സമ്മാനമായി നൽകി. അത് അധിക നേരം നീടുനിന്നില്ല എങ്കിലും. തൃശൂരിലാണ് സംഭവം. ഗുണ്ടാവിളയാട്ടം കൊണ്ട് സഹികെട്ട ജനങ്ങളുടെ പരാതി പരിഹരിക്കാനാണ് തൃശൂരിലെ നെല്ലങ്കരയിൽ പൊലീസ് എത്തിയത്. അവിടെ അരങ്ങേറിയതോ, മാസ് ആക്ഷൻ രംഗങ്ങൾ. ആറംഗ ഗുണ്ടാസംഘം പൊലീസുകാരെ കൈവെക്കുകയും, ജീപ്പുകൾ തകർക്കുകയുമായിരുന്നു.
തുടക്കം പാളിയെങ്കിലും തിരിച്ചടിക്കൊടുവിൽ ഗുണ്ടകളെ പൊലീസ് തൂക്കിയെടുത്തു കൊണ്ടുപോയപ്പോൾ നാട്ടുകാർക്കും ആശ്വാസം. ട്വിസ്റ്റ് വരുന്നതേയുള്ളൂ. ക്രമസമാധാനം ഉറപ്പു വരുത്തിയ കമ്മിഷണറോട് ഒരു നന്ദി മാത്രം പറഞ്ഞാൽ പോരല്ലോ! അടിപിടി നടന്ന സ്ഥലത്തിന് കമ്മിഷണറുടെ പേരിട്ട്, പുതിയ ബോർഡും വച്ചു: 'ഇളങ്കോ നഗർ'. ഇങ്ങനെയൊരു
കീഴ്വഴക്കം പതിവില്ലാത്തതു കൊണ്ട് ഒടുവിൽ കമ്മിഷണർ ആർ. ഇളങ്കോ തന്നെ നേരിട്ടെത്തി. പൊലീസും ജനങ്ങളും തമ്മിലെ ഊഷ്മള ബന്ധം എക്കാലവും നിലനിൽക്കണമെന്നും, ലഹരിമരുന്നിനെതിരെ ഇനിയും ഒന്നിച്ചു പോരാടാമെന്നുമുള്ള ഉറപ്പിലാണ് നാട്ടുകാർ വഴങ്ങിയത്. ബോർഡ് മാറ്റിയെങ്കിലും നാട്ടുകാർക്ക് കമ്മിഷണർ ഹീറോ തന്നെ.
advertisement
Summary: The people of Thrissur named a road after city police commissioner R. Ilango. The incident occurred after he roughed up a six member goonda gang, who were posing a threat to harmony. However, a nameboard put up in the name of the top cop was soon taken away
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തൃശൂരിൽ ഇളങ്കോ നഗർ! സിനിമാ സ്റ്റൈലിൽ ഗുണ്ടകളെ നേരിട്ട കമ്മീഷണർക്ക് സ്വന്തം പേരിലൊരു റോഡും
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement