ചോറ്റാനിക്കര നവരാത്രി മഹോത്സവത്തിന് മേളപ്രമാണിയായി ജയറാം; ഭക്തി സാന്ദ്രമായി പവിഴമല്ലിത്തറ

Last Updated:

51 വാദ്യകലാകാരന്മാരാണ് മേളത്തിനായി അണിനിരന്നത്

നൂറിലേറെ വാദ്യകലാകാരന്മാരോടൊപ്പം പവിഴമല്ലിത്തറ മേളത്തിന്റെ മേളപ്രമാണിയായി നടൻ ജയറാം. ചോറ്റാനിക്കര ദേവിക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന്റെ ഭാ​ഗമായാണ് ക്ഷേത്രാങ്കണത്തിൽ പവിഴമല്ലിത്തറ മേളം സംഘടിപ്പിക്കുന്നത്. തുടർച്ചയായി 11-ാം വർഷമാണ് മേളം നടക്കുന്നത്. എല്ലാ വർഷവും മേളപ്രമാണി ജയറാമാണ്.
51 വാദ്യകലാകാരന്മാരാണ് മേളത്തിനായി അണിനിരന്നത്. ചോറ്റാനിക്കര വേണുഗോപാൽ, ചോറ്റാനിക്കര ജയൻ, ചോറ്റാനിക്കര സുനിൽ, രവിപുരം ജയൻ, ചോറ്റാനിക്കര രാജു ബാഹുലേയ മാരാർ തുടങ്ങി 50 പേരുടെ ഇലത്താളവും മച്ചാട് ഹരിദാസ്, ഉദയനാപുരം ഷിബു എന്നിവരുടെ 25-ലധികം കൊമ്പുസംഘവും പെരുവാരം സതീശൻ, കൊടകര അനൂപ്, കാലടി രാജേഷ്, പുതൂർക്കര ദീപു എന്നിവരുടെ 25 കുറുങ്കുഴൽ സംഘവും മേളത്തിന് അണിനിരന്നു.
കഴിഞ്ഞ വർഷത്തിൽ 168-ൽ അധികം കലാകാരന്മാരാണ് മേളത്തിന് പങ്കെടുത്തത്. കഴിഞ്ഞ 11 വർഷമായി മേളത്തിന്റെ വാദ്യ സംയോജനം ചോറ്റാനിക്കര സത്യൻ നാരായൺ മാരാരുടെ നേതൃത്വത്തിലാണ് നടക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ചോറ്റാനിക്കര നവരാത്രി മഹോത്സവത്തിന് മേളപ്രമാണിയായി ജയറാം; ഭക്തി സാന്ദ്രമായി പവിഴമല്ലിത്തറ
Next Article
advertisement
'ഐ ലൗ മുഹമ്മദ്' കാമ്പയ്നിലൂടെ വിഭാഗീയത പരത്തരുതെന്ന് അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ 
'ഐ ലൗ മുഹമ്മദ്' കാമ്പയ്നിലൂടെ വിഭാഗീയത പരത്തരുതെന്ന് അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ
  • ഐ ലൗ മുഹമ്മദ് കാമ്പയിൻ സമൂഹത്തിൽ വിഭാഗീയത പരത്താൻ കാരണമാകരുതെന്ന് അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ ആവശ്യപ്പെട്ടു.

  • മുഹമ്മദ് നബിയുടെ സന്ദേശങ്ങൾ ജീവിതത്തിലൂടെ പ്രസരിപ്പിക്കാനാണ് ശ്രമിക്കേണ്ടതെന്ന് യോഗം നിർദേശിച്ചു.

  • പലസ്തീൻ പ്രശ്നം പരിഹരിക്കാൻ രാജ്യങ്ങൾ ഒന്നിച്ച് പ്രവർത്തിക്കണമെന്ന് അഹ്‌ലെ ഹദീസ് ശൂറ അഭിപ്രായപ്പെട്ടു.

View All
advertisement