ഇന്റർഫേസ് /വാർത്ത /Kerala / വടകരയിൽ കെ. മുരളീധരൻ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും

വടകരയിൽ കെ. മുരളീധരൻ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും

കെ മുരളീധരൻ

കെ മുരളീധരൻ

കെ. മുരളീധരനുമായി സംസ്ഥാന നേതാക്കൾ ഇതുസംബന്ധിച്ച് ആശയവിനിമയം നടത്തി. മത്സരിക്കാൻ സന്നദ്ധനാണെന്ന് കെ. മുരളീധരൻ അറിയിച്ചു

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    ന്യൂഡൽഹി: വടകരയിൽ കെ. മുരളീധരൻ കോൺഗ്രസ് സ്ഥാനാർത്ഥിയാകും. കെ. മുരളീധരനുമായി സംസ്ഥാന നേതാക്കൾ ഇതുസംബന്ധിച്ച് ആശയവിനിമയം നടത്തി. മത്സരിക്കാൻ സന്നദ്ധനാണെന്ന് കെ. മുരളീധരൻ അറിയിച്ചു. കെപിസിസി മുൻ അധ്യക്ഷനും നിലവിൽ വട്ടിയൂർക്കാവ് എം.എൽ.എയുമാണ് കെ. മുരളീധരൻ.

    വടകരയിൽ പ്രവീൺ കുമാർ സ്ഥാനാർഥിയായേക്കുമെന്നായിരുന്നു രാവിലെ പുറത്തുവന്ന റിപ്പോർട്ട്. എന്നാൽ പി.ജയരാജനെതിരെ ശക്തമായ സ്ഥാനാർത്ഥി വേണമെന്ന ആവശ്യമാണ് ചർച്ചകൾ വീണ്ടും വഴിമാറിയത്.

    വലിയ തർക്കങ്ങൾക്കു ശേഷമാണ് വടകരയിൽ സ്ഥാനാർഥിയുടെ കാര്യത്തിൽ ഒരു ഏകദേശ തീരുമാനത്തിലേക്ക് എത്തുന്നത്. കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനു മേൽ വടകരയിൽ മത്സരിക്കാൻ വലിയ സമ്മർദ്ദം ഉണ്ടായിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താനില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും അതിനാൽ തന്നെ തന്‍റെ നിലപാടിൽ മാറ്റമില്ലെന്നും മുല്ലപ്പള്ളി ആവർത്തിച്ചു. ഹൈക്കമാൻഡ് സമ്മർദ്ദം ചെലുത്തിയെങ്കിലും മുല്ലപ്പള്ളി തീരുമാനത്തിൽ നിന്ന് മാറിയില്ല.

    നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

    ഇതിനിടയിൽ, കെ.പി.സി.സി മുൻ അധ്യക്ഷൻ വി.എം സുധീരന്‍റെ പേരും വടകരയിൽ സ്ഥാനാർഥിയായി പരിഗണിക്കപ്പെട്ടു. എന്നാൽ, 2009ൽ തന്നെ താൻ പാർലമെന്‍ററി മത്സരരംഗത്തു നിന്ന് പിൻമാറിയതാണെന്നും അതുകൊണ്ട് മത്സരിക്കാനില്ലെന്നും വി.എം സുധീരനും അറിയിച്ചു. പിന്നീട്, ബിന്ദു കൃഷ്ണയെ പരിഗണിച്ചെങ്കിലും മത്സരിക്കാനില്ലെന്ന് അവരും വ്യക്തമാക്കുകയായിരുന്നു.

    യുവനേതാവായ വിദ്യ ബാലകൃഷ്ണന്‍റെ പേര് ആദ്യം മുതൽക്കേ പരിഗണനയിലുണ്ടായിരുന്നു. എന്നാൽ, ജയരാജനെ പോലുള്ള ഒരു സ്ഥാനാർഥിക്ക് ശക്തനായ എതിരാളി തന്നെ വേണമെന്ന് പ്രവർത്തകരിൽ ഭൂരിഭാഗം പേരും ആവശ്യപ്പെട്ടു. ശക്തനായ സ്ഥാനാർഥിയെ വടകരയിൽ നിർത്തണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ നിന്ന് സന്ദേശപ്രവാഹമായിരുന്നു. എല്ലാത്തിനും ഒടുവിലാണ് പ്രവീൺ കുമാറിനെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനനേതൃത്വം ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. പക്ഷേ, അന്തിമതീരുമാനം ഹൈക്കമാൻഡിന്‍റേതാണ്.

    First published:

    Tags: Amit shah, Congress, Congress President Rahul Gandhi, Election 2019, Election commission of india, Election commission stand on sabarimala, Election dates, Election dates 2019, Election Tracker LIVE, Elections 2019 dates, Elections 2019 schedule, Elections schedule, General elections 2019, K m mani, K surendran, Kerala congress, KM Mani, Loksabha election, Loksabha election 2019, Loksabha election election 2019, Narendra Modhi, Narendra modi, P c george, P j joseph, P Jayarajan