'അബ്ദുള്ളക്കുട്ടിയെ കുതിരവട്ടത്ത് ചികിത്സിക്കണം; ബിജെപി രാത്രിയിലെ മാംസ വിൽപനക്കാരെ പോലെ: കെ സുധാകരൻ'

Last Updated:

കോൺഗ്രസിൽ നിന്നും പുറത്താക്കിയ അവസരത്തിൽ അബ്ദുള്ളക്കുട്ടി നടത്തിയ വിമർനങ്ങൾക്ക് മറുപടി നല്കിയായിരുന്നു സുധാകരന്റെ പരിഹാസം.

കോൺഗ്രസിൽ നിന്ന് പുറത്താക്കിയ എ.പി. അബ്ദുള്ളക്കുട്ടിയെയും ബിജെപിയേയും രൂക്ഷമായ ഭാഷയിൽ പരിഹസിച്ച് കെ പി സി സി വര്ക്കിങ് പ്രസിഡന്റ് കെ സുധാകരൻ. അബ്ദുള്ളക്കുട്ടിയെ ചികിത്സക്കായി കുതിരവട്ടത്തേക്ക് കൊണ്ടു പോകണമെന്ന് പരിഹസിച്ച കെ സുധാകരൻ ബിജെപി രാത്രിയിലെ മാംസ വിൽപനക്കാരെ പോലെ മറ്റ് പാർട്ടിയിലുള്ളവരെ കാത്തിരിക്കുകയാണെന്നും പറഞ്ഞു.
കോൺഗ്രസിൽ നിന്ന് പുറത്താക്കിയ ഘട്ടത്തിൽ അബ്ദുള്ളക്കുട്ടി നടത്തിയ വിമർശനങ്ങൾക്ക് മറുപടിയ പറഞ്ഞായിരുന്നു കെ സുധാകരന്റെ പരിഹാസം. സി പി എം വിട്ടു വന്ന നേതാവിനെ നല്ല കോൺഗ്രസുകാരനാക്കി പരിശിലിപ്പിച്ചെടുക്കുന്നതിൽ താൻ പരാജയപ്പെട്ടു. സുധീരൻ എതിർത്തപ്പോൾ താൻ സമ്മർദ്ദം ചെലുത്തിയാണ് അബ്ദുള്ളക്കുട്ടിക്ക് കോൺഗ്രസിൽ അംഗത്വം കൊടുത്തത്. സി പി എം ഭീഷണി ഉള്ളതിനാൽ സുരക്ഷ കണക്കിലെടുത്ത് കണ്ണൂരിൽ സീറ്റും നല്കി. ഒരാളെ പോലും കോൺഗ്രസിലേക്ക് കൊണ്ടുവരാൻ എന്നും ഏകനായ അബ്ദുള്ളക്കുട്ടിക്ക് കഴിഞ്ഞില്ല. ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന അബ്ദുള്ളക്കുട്ടിയെ കുതിരവട്ടത്ത് കൊണ്ടു പോകണമെന്നും കെ സുധാകരൻ പറഞ്ഞു.
advertisement
സീറ്റ് മോഹിച്ചല്ല സി.പി.എം വിട്ടത്; കെ. സുധാകരന്‍ സീറ്റ് നിഷേധിക്കാന്‍ ശ്രമിച്ചു': അബ്ദുള്ളക്കുട്ടി
കോൺഗ്രസിൽ സീറ്റ് കീട്ടാതായപ്പോൾ അബ്ദുള്ളക്കുട്ടി മുഖ്യമന്ത്രിയെ കാണാൻ ശ്രമിച്ചു. നടന്നില്ല. അതിനു ശേഷമാണ് ബി ജെ പിയിലേക്ക് നീങ്ങുന്നതെന്നും കെ സുധാകരൻ ആരോപിച്ചു. അബ്ദുള്ളക്കുട്ടിക്ക് പുറകെ താനും പാർട്ടി മാറുമെന്ന ബി ജെ പി നേതാക്കളുടെ പ്രചാരണം നിലവാരമില്ലാത്തതാണ്.
സി.ഒ.ടി നസീറിനെ എന്തിനാണ് സന്ദർശിച്ചത് എന്ന് പി ജയരാജൻ വ്യക്തമാക്കണം. നസീറിനെ ആക്രമിച്ചതിന് പിന്നിൽ എംഎൽഎക്ക് പങ്കുണ്ടെന്ന് പരാതിയുള്ളതായും കെ സുധാകരൻ പറഞ്ഞു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'അബ്ദുള്ളക്കുട്ടിയെ കുതിരവട്ടത്ത് ചികിത്സിക്കണം; ബിജെപി രാത്രിയിലെ മാംസ വിൽപനക്കാരെ പോലെ: കെ സുധാകരൻ'
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement