Gold Smuggling Case | 'സ്വർണക്കടത്തിൽ കാരാട്ട് റസാഖ് എംഎൽഎയ്ക്ക് പങ്കുണ്ടെങ്കിൽ കോടിയേരിക്കും പങ്ക്': കെ. സുരേന്ദ്രൻ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
സ്വർണക്കടത്തിൽ എ.കെ.ജി സെന്ററും ക്ലിഫ് ഹൗസും ഒരേ പോലെയാണ് പ്രവർത്തിച്ചത്. ഇക്കാര്യം ബിജെപി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും കെ. സുരേന്ദ്രൻ
പാലക്കാട്: സ്വർണക്കടത്ത് കേസിൽ കൊടുള്ളിയിലെ സി.പി.എം സ്വതന്ത്ര എം.എൽ.എ കാരാട്ട് റസാഖിന് പങ്കുണ്ടെങ്കിൽ അത് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പങ്കുള്ളതിനു തെളിവാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സ്വർണക്കടത്തിൽ എ.കെ.ജി സെന്ററും ക്ലിഫ് ഹൗസും ഒരേ പോലെയാണ് പ്രവർത്തിച്ചത്. ഇക്കാര്യം ബിജെപി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്തിൽ കാരാട്ട് റസാഖ് എം.എല്‍.എയ്ക്ക് പങ്കാളിത്തമുണ്ടെന്ന കസ്റ്റംസിന്റെ രഹസ്യ റിപ്പോർട്ട് പുറത്തു വന്ന സാഹചര്യത്തിലാണ് സുരേന്ദ്രന്റെ പ്രതികരണം. മുഖ്യപ്രതികളായ സ്വപ്ന സുരേഷിനും സന്ദീപ് നായർക്കുമെതിരെ ‘കോഫെപോസ’ ചുമത്താനുള്ള അപേക്ഷയ്ക്കൊപ്പം കേന്ദ്ര ധന മന്ത്രാലയത്തിനു സമർപ്പിച്ച രഹസ്യ റിപ്പോർട്ടിലാണ് സ്വർണക്കടത്തിൽ എംഎൽഎയുടെ പങ്കാളിത്തം വ്യക്തമാക്കിയിരിക്കുന്നത്.
Also Read 'സ്വർണക്കടത്തിൽ കരാട്ട് റസാഖ് എം.എൽ.എയ്ക്കും പങ്ക്'; പ്രതിയുടെ ഭാര്യ കസ്റ്റംസിന് നൽകിയ മൊഴി പുറത്ത്
advertisement
മുഖ്യപ്രതി കെ.ടി. റമീസുമായി കരാട്ട് റസാഖിന് ബന്ധമുണ്ടെന്നും കരാട്ട് റസാഖിനും കാരാട്ട് ഫൈസലിനും വേണ്ടിയാണ് സ്വർണക്കടത്ത് നടത്തിയതെന്നും കേസിലെ പ്രതിയായ സന്ദീപ് നായരുടെ ഭാര്യ കസ്റ്റംസിന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ പകർപ്പ് പുറത്തു വന്നിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 26, 2020 2:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Gold Smuggling Case | 'സ്വർണക്കടത്തിൽ കാരാട്ട് റസാഖ് എംഎൽഎയ്ക്ക് പങ്കുണ്ടെങ്കിൽ കോടിയേരിക്കും പങ്ക്': കെ. സുരേന്ദ്രൻ