Gold Smuggling Case | 'സ്വർണക്കടത്തിൽ കാരാട്ട് റസാഖ് എംഎൽഎയ്ക്ക് പങ്കുണ്ടെങ്കിൽ കോടിയേരിക്കും പങ്ക്': കെ. സുരേന്ദ്രൻ

Last Updated:

സ്വർണക്കടത്തിൽ എ.കെ.ജി സെന്ററും ക്ലിഫ് ഹൗസും ഒരേ പോലെയാണ് പ്രവർത്തിച്ചത്. ഇക്കാര്യം ബിജെപി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും കെ. സുരേന്ദ്രൻ

പാലക്കാട്: സ്വർണക്കടത്ത് കേസിൽ കൊടുള്ളിയിലെ സി.പി.എം സ്വതന്ത്ര എം.എൽ.എ കാരാട്ട് റസാഖിന് പങ്കുണ്ടെങ്കിൽ അത് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പങ്കുള്ളതിനു തെളിവാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സ്വർണക്കടത്തിൽ എ.കെ.ജി സെന്ററും ക്ലിഫ് ഹൗസും ഒരേ പോലെയാണ് പ്രവർത്തിച്ചത്. ഇക്കാര്യം ബിജെപി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്തിൽ കാരാട്ട് റസാഖ് എം.എല്‍.എയ്ക്ക് പങ്കാളിത്തമുണ്ടെന്ന കസ്റ്റംസിന്റെ രഹസ്യ റിപ്പോർട്ട് പുറത്തു വന്ന സാഹചര്യത്തിലാണ് സുരേന്ദ്രന്റെ പ്രതികരണം. മുഖ്യപ്രതികളായ സ്വപ്ന സുരേഷിനും സന്ദീപ് നായർക്കുമെതിരെ ‘കോഫെപോസ’  ചുമത്താനുള്ള അപേക്ഷയ്ക്കൊപ്പം കേന്ദ്ര ധന മന്ത്രാലയത്തിനു സമർപ്പിച്ച രഹസ്യ റിപ്പോർട്ടിലാണ് സ്വർണക്കടത്തിൽ എംഎൽഎയുടെ പങ്കാളിത്തം വ്യക്തമാക്കിയിരിക്കുന്നത്.
advertisement
മുഖ്യപ്രതി കെ.ടി. റമീസുമായി കരാട്ട് റസാഖിന് ബന്ധമുണ്ടെന്നും കരാട്ട് റസാഖിനും കാരാട്ട് ഫൈസലിനും വേണ്ടിയാണ് സ്വർണക്കടത്ത് നടത്തിയതെന്നും കേസിലെ പ്രതിയായ സന്ദീപ് നായരുടെ ഭാര്യ കസ്റ്റംസിന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ പകർപ്പ് പുറത്തു വന്നിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Gold Smuggling Case | 'സ്വർണക്കടത്തിൽ കാരാട്ട് റസാഖ് എംഎൽഎയ്ക്ക് പങ്കുണ്ടെങ്കിൽ കോടിയേരിക്കും പങ്ക്': കെ. സുരേന്ദ്രൻ
Next Article
advertisement
'ജയിലില്‍ പോകേണ്ടി വന്നാല്‍ ഖുര്‍ആന്‍ വായിച്ച് തീര്‍ക്കും;ഞാൻ ഈമാനുള്ള കമ്മ്യൂണിസ്റ്റ്';എകെ ബാലൻ
'ജയിലില്‍ പോകേണ്ടി വന്നാല്‍ ഖുര്‍ആന്‍ വായിച്ച് തീര്‍ക്കും;ഞാൻ ഈമാനുള്ള കമ്മ്യൂണിസ്റ്റ്';എകെ ബാലൻ
  • ജയിലിൽ പോകേണ്ടി വന്നാൽ ഖുർആൻ വായിച്ച് തീർക്കുമെന്ന് എ.കെ. ബാലൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു

  • ജമാഅത്തെ ഇസ്‌ലാമി അയച്ച നോട്ടീസിന് ശക്തമായ മറുപടി നൽകി മാപ്പ് പറയാനോ നഷ്ടപരിഹാരം നൽകാനോ തയ്യാറല്ല

  • മത ന്യൂനപക്ഷ വിരുദ്ധമല്ല, സോഷ്യലിസ്റ്റ് ആശയങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുന്നതാണെന്ന് വ്യക്തമാക്കി.

View All
advertisement