Karipur Air India Express Crash | ഉമ്മ നല്‍കി കുഞ്ഞുമകളെ യാത്രയാക്കിയത് മരണത്തിലേക്ക്; കാത്തിരുന്ന് കിട്ടിയ മകളെ നഷ്ടപ്പെട്ട വേദനയിൽ ഫൈസൽ

Last Updated:

വിവാഹം കഴിഞ്ഞ്  അഞ്ചു വർഷത്തിന് ശേഷമുണ്ടായ  കുഞ്ഞാണ് ആയിഷ. മകളുടെ വിയോഗ വാർത്തയറിഞ്ഞ് നാട്ടിലേക്ക് വരാനൊരുങ്ങുകയാണ് ഫൈസൽ

പൊന്നുമ്മ നൽകിയാണ് ഫൈസൽ  തന്റെ ഏകമകൾ ആയിഷ ദുആയെ ഭാര്യ സുമയ്യ തസ്നിമിനൊപ്പം ദുബായ് എയർപോർട്ടിൽ നിന്നും നാട്ടിലേക്ക് യാത്രയാക്കിയത്.  മണ്ണാർക്കാട്ടെ വീട്ടിൽ ഫൈസലിന്റെ ഉപ്പ റസാഖും മറ്റു കുടുംബാംഗങ്ങളും ഇവരെ  കാത്തിരുന്നു. മൂന്നു മാസത്തെ വിസിറ്റിംഗ് വിസയ്ക്ക് ഭർത്താവ് ഫൈസലിനെ കാണാൻ പോയതായിരുന്നു സുമയ്യയും മകൾ ആയിഷയും. കോവിഡ് പ്രതിസന്ധി ഇവരുടെ മടക്കയാത്ര വൈകിച്ചു. ഇന്നലെ ഉച്ചയ്ക്കാണ് അപ്രതീക്ഷിതമായി ഫൈസലിന്റെ ഫോൺ വിളിയെത്തുന്നത്. സുമയ്യയും മകളും നാട്ടിലേയ്ക്ക് വരികയാണ്..
എന്നാൽ പിന്നീട് വീട്ടുകാരെ തേടിയെത്തിയത് ദുരന്തവാർത്തയാണ്. ആയിഷ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു. ഇന്ന് പുലർച്ചെയാണ് മരിച്ചത്.
അപകടത്തിൽ ഗുരുതര പരിക്കേറ്റ സുമയ്യ തസ്നി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മകൾ മരിച്ച വിവരം ഇവരെ അറിയിച്ചിട്ടില്ല.
TRENDING:കരിപ്പൂർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർ ക്വാറന്റീനിൽ ഇരിക്കാൻ ആരോഗ്യമന്ത്രിയുടെ നിർദേശം[NEWS]വിമാനം രണ്ട് തവണ ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചു; ട്രാക്കര്‍ വെബ്‌സൈറ്റിന്റെ സൂചന[NEWS]Karipur Air India Express Crash | 'കരിപ്പൂരിലെ റൺവേ 10 സുരക്ഷിതമല്ല'; മുന്നറിയിപ്പ് അവഗണിക്കപ്പെട്ടോ?[NEWS]
വിവാഹം കഴിഞ്ഞ്  അഞ്ചു വർഷത്തിന് ശേഷമുണ്ടായ  കുഞ്ഞാണ് ആയിഷ. മകളുടെ വിയോഗ വാർത്തയറിഞ്ഞ് നാട്ടിലേക്ക് വരാനൊരുങ്ങുകയാണ് ഫൈസൽ. ദുബായിൽ ടെലികോം മേഖലയിലാണ് ഫൈസൽ ജോലിചെയ്യുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Karipur Air India Express Crash | ഉമ്മ നല്‍കി കുഞ്ഞുമകളെ യാത്രയാക്കിയത് മരണത്തിലേക്ക്; കാത്തിരുന്ന് കിട്ടിയ മകളെ നഷ്ടപ്പെട്ട വേദനയിൽ ഫൈസൽ
Next Article
advertisement
തിരുവോണദിനത്തിൽ വീടിന്റെ വരാന്തയിൽ കഴുത്തിനു മുറിവേറ്റ് യുവാവ് മരിച്ചതിൽ ദുരൂഹതയെന്ന് മാതാപിതാക്കൾ
തിരുവോണദിനത്തിൽ വീടിന്റെ വരാന്തയിൽ കഴുത്തിനു മുറിവേറ്റ് യുവാവ് മരിച്ചതിൽ ദുരൂഹതയെന്ന് മാതാപിതാക്കൾ
  • മാതാപിതാക്കൾ രാജീവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിക്കുന്നു.

  • പോലീസ് പ്രാഥമിക നിഗമനത്തിൽ കഴുത്തിൽ മൂർച്ചയുള്ള ആയുധം ഉപയോഗിച്ചുള്ള മുറിവാണ് മരണകാരണം.

  • വീട്ടുകാർ കൊലപാതകമെന്ന് സംശയിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു.

View All
advertisement