കാസർഗോഡ് സ്‌കൂട്ടറിലെത്തിയ കുട്ടിയെ ഫുട്ബോൾ കമൻ്ററി വെച്ച് റീൽസാക്കിയ പോലീസുകാരന് സസ്പെൻഷൻ

Last Updated:

ഇലക്ട്രിക് സ്കൂട്ടർ പിടികൂടിയ ദൃശ്യം സജീഷ് റീൽസാക്കി സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുകയായിരുന്നു

News18
News18
കാഞ്ഞങ്ങാട്: കാസർഗോഡ് സ്‌കൂട്ടറിലെത്തിയ കുട്ടിയെ ഫുട്ബോൾ കമൻ്ററി വെച്ച് റീൽസാക്കിയ പോലീസുകാരന് സസ്പെൻഷൻ. 250 വാട്‌സിൽ താഴെയുള്ള മോട്ടർ പിടിപ്പിച്ച ഇലക്ട്രിക് സ്കൂട്ടർ ഓടിച്ച വിദ്യാർഥിയുടെ ദൃശ്യമാണ് സിവിൽ പൊലീസ് ഓഫിസർ സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചത്.
ലൈസൻസും നമ്പറും ഹെൽമറ്റുമില്ലാതെ ഓടിക്കാൻ കഴിയുന്ന വിഭാഗത്തിൽപെട്ട സ്‌കൂട്ടർ ഓടിച്ചെത്തിയ കുട്ടിയെ തടഞ്ഞ പൊലീസ്, ഹെൽമറ്റ് വാങ്ങിപ്പിക്കുകയും മൂന്നുമണിക്കൂറോളം പൊലീസ് സ്‌റ്റേഷനിൽ തടഞ്ഞുവയ്ക്കുകയും ചെയ്തെന്നാണ് പരാതി.
കാസർഗോഡ് എആർ ക്യാംപിലെ സിവിൽ പോലീസ് ഓഫീസറായ കെ സജേഷിനെയാണ് ജില്ലാ പോലീസ് മേധാവി ബി.വി.വി ജയ് ഭാരത് റെഡ്‌ഡി സസ്പെൻഡ് ചെയ്തത്. സ്കൂട്ടർ പിടികൂടിയ ദൃശ്യം സജീഷ് റീൽസാക്കി സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുകയായിരുന്നു.
ഫുട്ബോൾ കമന്ററിയുടെ രീതിയിലാണ് റീൽസ് ഒരുക്കിയത്. എസ് ഐ അഖിലിന്റെ നേതൃത്വത്തിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് സംഭവം. എസ് ഐയ്ക്കെതിരെയും അന്വേഷണം വന്നേക്കും.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കാസർഗോഡ് സ്‌കൂട്ടറിലെത്തിയ കുട്ടിയെ ഫുട്ബോൾ കമൻ്ററി വെച്ച് റീൽസാക്കിയ പോലീസുകാരന് സസ്പെൻഷൻ
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement