കാസർഗോഡ് സ്‌കൂട്ടറിലെത്തിയ കുട്ടിയെ ഫുട്ബോൾ കമൻ്ററി വെച്ച് റീൽസാക്കിയ പോലീസുകാരന് സസ്പെൻഷൻ

Last Updated:

ഇലക്ട്രിക് സ്കൂട്ടർ പിടികൂടിയ ദൃശ്യം സജീഷ് റീൽസാക്കി സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുകയായിരുന്നു

News18
News18
കാഞ്ഞങ്ങാട്: കാസർഗോഡ് സ്‌കൂട്ടറിലെത്തിയ കുട്ടിയെ ഫുട്ബോൾ കമൻ്ററി വെച്ച് റീൽസാക്കിയ പോലീസുകാരന് സസ്പെൻഷൻ. 250 വാട്‌സിൽ താഴെയുള്ള മോട്ടർ പിടിപ്പിച്ച ഇലക്ട്രിക് സ്കൂട്ടർ ഓടിച്ച വിദ്യാർഥിയുടെ ദൃശ്യമാണ് സിവിൽ പൊലീസ് ഓഫിസർ സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചത്.
ലൈസൻസും നമ്പറും ഹെൽമറ്റുമില്ലാതെ ഓടിക്കാൻ കഴിയുന്ന വിഭാഗത്തിൽപെട്ട സ്‌കൂട്ടർ ഓടിച്ചെത്തിയ കുട്ടിയെ തടഞ്ഞ പൊലീസ്, ഹെൽമറ്റ് വാങ്ങിപ്പിക്കുകയും മൂന്നുമണിക്കൂറോളം പൊലീസ് സ്‌റ്റേഷനിൽ തടഞ്ഞുവയ്ക്കുകയും ചെയ്തെന്നാണ് പരാതി.
കാസർഗോഡ് എആർ ക്യാംപിലെ സിവിൽ പോലീസ് ഓഫീസറായ കെ സജേഷിനെയാണ് ജില്ലാ പോലീസ് മേധാവി ബി.വി.വി ജയ് ഭാരത് റെഡ്‌ഡി സസ്പെൻഡ് ചെയ്തത്. സ്കൂട്ടർ പിടികൂടിയ ദൃശ്യം സജീഷ് റീൽസാക്കി സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുകയായിരുന്നു.
ഫുട്ബോൾ കമന്ററിയുടെ രീതിയിലാണ് റീൽസ് ഒരുക്കിയത്. എസ് ഐ അഖിലിന്റെ നേതൃത്വത്തിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് സംഭവം. എസ് ഐയ്ക്കെതിരെയും അന്വേഷണം വന്നേക്കും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കാസർഗോഡ് സ്‌കൂട്ടറിലെത്തിയ കുട്ടിയെ ഫുട്ബോൾ കമൻ്ററി വെച്ച് റീൽസാക്കിയ പോലീസുകാരന് സസ്പെൻഷൻ
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement