Kashmir Terror Recruitment Case| കശ്മീർ തീവ്രവാദ റിക്രൂട്ട്മെന്റ് കേസ്: തടിയന്റവിട നസീര്‍ ഉള്‍പ്പെടെ 10 പേരുടെ ജീവപര്യന്തം ഹൈക്കോടതി ശരിവച്ചു

Last Updated:

രണ്ടാം പ്രതി അടക്കം മൂന്നു പേരെ ഡിവിഷൻ ബെഞ്ച് വെറുതെ വിട്ടു.

court
court
കൊച്ചി: കശ്മീര്‍ തീവ്രവാദ റിക്രൂട്ട്‌മെന്റ് കേസില്‍ (Kashmir Terror Recruitment Case) തടിയന്റവിട നസീര്‍ ഉള്‍പ്പെടെ പത്തുപേരുടെ ശിക്ഷ ഹൈക്കോടതി (Kerala High Court) ശരിവച്ചു. രണ്ടാം പ്രതി അടക്കം മൂന്നു പേരെ ഡിവിഷൻ ബെഞ്ച് വെറുതെ വിട്ടു. ജസ്റ്റിസുമാരായ വിനോദ് ചന്ദ്രന്‍, സി ജയചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
മുഖ്യപ്രതി അബ്ദുല്‍ ജബ്ബാറിനു നാലു ജീവപര്യന്തവും രണ്ടു ലക്ഷം രൂപ പിഴയുമാണ് 2013ല്‍ എന്‍ഐഎ കോടതി വിധിച്ചത്. സാബിര്‍ പി ബുഹാരി, സര്‍ഫറാസ് നവാസ് എന്നിവര്‍ക്കു മൂന്നു ജീവപര്യന്തവും ഒന്നരലക്ഷം രൂപ പിഴയും വിധിച്ചു. തടിയന്റവിടെ നസീര്‍ ഉള്‍പ്പെടെ ശേഷിക്കുന്ന 10 പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തവും ഒരു ലക്ഷം രൂപവീതം പിഴയുമാണ് ശിക്ഷ വിധിച്ചത്. 2, 14, 22 പ്രതികളെയാണ് അപ്പീല്‍ പരിഗണിച്ച ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്.
advertisement
എന്‍ഐഎ കോടതിയുടെ ശിക്ഷ ചോദ്യം ചെയ്ത് തടിയന്റവിട നസീര്‍, സര്‍ഫറാസ് നവാസ്, സാബിര്‍ പി ബുഹാരി തുടങ്ങി 13 പ്രതികളാണ് അപ്പീല്‍ നല്‍കിയത്. പ്രതികള്‍ക്കെതിരെ ചുമത്തിയ ചില കുറ്റങ്ങള്‍ വിചാരണക്കോടതി ഒഴിവാക്കിയത് ചോദ്യം ചെയ്ത് എന്‍ഐഎയും അപ്പീല്‍ നല്‍കി.
നസീര്‍ അടക്കമുള്ളവരുടെ നേതൃത്വത്തില്‍ 2008ല്‍ പാക് ഭീകര സംഘടനയായ ലഷ്‌കർ ഇ ത്വയ്ബയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തതെന്നാണ് കേസ്. 24 പ്രതികളുണ്ടായിരുന്ന കേസില്‍ നാലുപേര്‍ അതിര്‍ത്തിയില്‍ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. രണ്ടു പേര്‍ ഇപ്പോളും ഒളിവിലാണ്. 18 പ്രതികളില്‍ അഞ്ചുപേരെ വിചാരണക്കോടതി കുറ്റവിമുക്തരാക്കി.
advertisement
കശ്മീരിൽ കൊല്ലപ്പെടുന്നതിനു മുൻപു മലയാളികളായ നാലു പ്രതികൾ കശ്മീരിലെ ഒരു ബിഎസ്എൻഎൽ നമ്പരിൽ നിന്ന് കേരളത്തിലെ പങ്കാളികളുമായി ബന്ധപ്പെട്ടിരുന്നെന്ന് എൻഐഎ കണ്ടെത്തിയിരുന്നു. ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥനെ ഹൈക്കോടതി വിളിച്ചുവരുത്തി വിസ്തരിച്ച അപൂർവ്വ നടപടിയും അപ്പീൽ ഹർജിയിൽ ഉണ്ടായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kashmir Terror Recruitment Case| കശ്മീർ തീവ്രവാദ റിക്രൂട്ട്മെന്റ് കേസ്: തടിയന്റവിട നസീര്‍ ഉള്‍പ്പെടെ 10 പേരുടെ ജീവപര്യന്തം ഹൈക്കോടതി ശരിവച്ചു
Next Article
advertisement
പെട്രോൾ പമ്പിലെ ടോയ്ലെറ്റ് 24 മണിക്കൂറും അനുവദിക്കണമെന്ന ഉത്തരവ് ഹൈക്കോടതി തിരുത്തി
പെട്രോൾ പമ്പിലെ ടോയ്ലെറ്റ് 24 മണിക്കൂറും അനുവദിക്കണമെന്ന ഉത്തരവ് ഹൈക്കോടതി തിരുത്തി
  • ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷൻ ബെഞ്ച് തിരുത്തി.

  • പെട്രോൾ പമ്പിലെ ടോയ്ലെറ്റ് പ്രവൃത്തി സമയങ്ങളിൽ മാത്രം തുറക്കണമെന്ന് ഡിവിഷൻ ബെഞ്ച് ഉത്തരവ്.

  • ഉപഭോക്താക്കളല്ലാത്തവർ ടോയ്ലെറ്റ് ഉപയോഗിക്കുന്നതിനെതിരെ പമ്പ് ഉടമകൾ കോടതിയെ സമീപിച്ചു.

View All
advertisement