പൊലീസിൽ വൻ അഴിച്ചുപണി; 11 ഡിവൈ.എസ്.പിമാരെ തരംതാഴ്ത്തി

Last Updated:

അച്ചടക്ക നടപടി നേരിട്ട 11 ഡിവൈ.എസ്.പിമാരെ സിഐമാരായി തരംതാഴ്ത്തി

തിരുവനന്തപുരം: സംസ്ഥാന പൊലീസിൽ വൻ അഴിച്ചുപണി. അച്ചടക്ക നടപടി നേരിട്ട 11 ഡിവൈ.എസ്.പിമാരെ സിഐമാരായി തരംതാഴ്ത്തി. 26 സിഐമാർക്ക് ഡിവൈ.എസ്.പിമാരായി സ്ഥാനക്കയറ്റം നൽകി. 53 ഡിവൈ.എസ്.പിമാരെ സ്ഥലം മാറ്റുകയും ചെയ്തു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പൊലീസിലെ അഴിച്ചുപണി എന്നാണ് സൂചന.
സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയും ഉന്നത ഉദ്യോഗസ്ഥ‍‍രെ തരംതാഴ്ത്തുന്നത്. വകുപ്പ് തല നടപടി നേരിട്ടവരും ആരോപണ വിധേയരമായ നിരവധി ഉദ്യോഗസ്ഥർക്ക് ഇതുവരെ സ്ഥാനകയറ്റം ലഭിച്ചിരുന്നു. ഇത് സ്ഥാനക്കയറ്റത്തിന് അച്ചടക്ക നടപടി തടസ്സമല്ലെന്ന കേരള പൊലീസ് ആക്ടിലെ വകുപ്പിന്‍റെ അടിസ്ഥാനത്തിലായിരുന്നു. ഈ വകുപ്പ് സർക്കാർ രണ്ടാഴ്ചയ്ക്ക് മുൻപ് റദ്ദാക്കിയതോടെയാണ് സ്ഥാനക്കയറ്റങ്ങൾ പുനഃപരിശോധിക്കാൻ തീരുമാനിച്ചത്. ഇതിനായി കേരള പോലീസ് നിയമത്തിലെ 101-ാം വകുപ്പിലെ ആറാം ഉപവകുപ്പ് ഒഴിവാക്കിയുള്ള ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ അംഗീകാരവും നല്‍കിയിരുന്നു.
advertisement
2014 മുതൽ സീനിയോറിറ്റി തർക്കം മൂലം താൽക്കാലിക പ്രമോഷൻ മാത്രം നൽകിയിരുന്നതുകൊണ്ട് ഇതിന് നിയമതടസ്സവുമില്ല. ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സ്ഥാനക്കയറ്റ നിർ‍ണയ സമിതിയാണ് താൽക്കാലിക സ്ഥാനക്കയറ്റം കിട്ടിയ 151 ഡി വൈ എസ് പിമാ‍രുടെ വിവരങ്ങള്‍ പരിശോധിച്ച് ഒഴിവാക്കേണ്ടവരുടെ പട്ടിക നൽകിയത്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തില്‍ തെരരഞ്ഞെടുപ്പുമായി നേരിട്ട് ബന്ധപ്പെടുന്ന ഉദ്യോഗസ്ഥരെ അടിയന്തരമായി സ്ഥലം മാറ്റണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലം മാറ്റം.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പൊലീസിൽ വൻ അഴിച്ചുപണി; 11 ഡിവൈ.എസ്.പിമാരെ തരംതാഴ്ത്തി
Next Article
advertisement
'ഇ പി ജയരാജന്റെ പുസ്തകത്തിന് ഒരു കള്ളന്റെ ആത്മകഥയെന്നാണ് പേരിടേണ്ടിയിരുന്നത്': ശോഭാ സുരേന്ദ്രൻ
'ഇ പി ജയരാജന്റെ പുസ്തകത്തിന് ഒരു കള്ളന്റെ ആത്മകഥയെന്നാണ് പേരിടേണ്ടിയിരുന്നത്': ശോഭാ സുരേന്ദ്രൻ
  • ശോഭാ സുരേന്ദ്രൻ ഇ പി ജയരാജന്റെ പുസ്തകത്തിന് 'ഒരു കള്ളന്റെ ആത്മകഥ' എന്ന് പേരിടേണ്ടിയിരുന്നുവെന്ന് പറഞ്ഞു.

  • ശോഭാ സുരേന്ദ്രൻ ഇ പി ജയരാജനെക്കൊണ്ട് കോടതിയിൽ മറുപടി പറയിക്കുമെന്ന് വ്യക്തമാക്കി.

  • ഇ പി ജയരാജന്റെ പുസ്തകത്തിലെ ആരോപണങ്ങൾക്കെതിരെ ശോഭാ സുരേന്ദ്രൻ ശക്തമായ പ്രതികരണം നടത്തി.

View All
advertisement