കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിലെ ആൾമാറാട്ടം; കാട്ടാക്കട കോളേജ് പ്രിൻസിപ്പാളിനെ നീക്കി

Last Updated:

ആൾമാറാട്ടം നടത്തിയ വിശാഖിനെതിരെ പൊലീസിൽ പരാതി നൽകും. തെരഞ്ഞെടുപ്പ് മാറ്റി വെച്ചതിലുണ്ടായ നഷ്ടം അധ്യാപകനിൽ നിന്ന് ഈടാക്കുമെന്ന് സർവകലാശാല വിസി അറിയിച്ചു

തിരുവനന്തപുരം: കാട്ടാക്കട ക്രിസത്യന്‍ കോളേജിലെ എസ്എഫ്ഐ ആള്‍മാറാട്ടത്തില്‍ പ്രിന്‍സിപ്പാളിനെ സ്ഥാനത്ത് നിന്ന് നീക്കിയെന്ന് കേരള സർവകലാശാല വൈസ് ചാൻസിലർ വിസി മോഹനൻ കുന്നുമ്മേൽ. കാട്ടാക്കട ക്രിസ്റ്റ്യൻ കോളജിലെ പ്രിൻസിപ്പാള്‍ ഇൻ ചാർജ് ഡോ ജി ജെ ഷൈജുവിനെ സസ്പെൻറ് ചെയ്യാൻ ശുപാര്‍ശ ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.
എസ് എഫ് ഐ ആൾമാറാട്ട വിവാദത്തിലാണ് നടപടി. ഇപ്പോൾ പ്രസിദ്ധീകരിച്ച യുയുസിമാരുടെ ലിസ്റ്റ് റദ്ദാക്കുമെന്നും എല്ലാ കോളേജുകളുടെയും യുയുസി മാരുടെ ലിസ്റ്റ് പുനപരിശോധിക്കുമെന്നും സർവകലാശാല വിസി മോഹനൻ കുന്നുമ്മേൽ പറഞ്ഞു.
ആൾമാറാട്ടം നടത്തിയ വിശാഖിനെതിരെ പൊലീസിൽ പരാതി നൽകും. തെരഞ്ഞെടുപ്പ് മാറ്റി വെച്ചതിലുണ്ടായ നഷ്ടം അധ്യാപകനിൽ നിന്ന് ഈടാക്കും. ഇതിന് പിന്നിൽ ആരൊക്കെയാണ് എന്ന് കണ്ടുപിടിക്കാൻ പൊലീസ് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
advertisement
കാട്ടാക്കട കോളജ് തെരഞ്ഞെടുപ്പ് റദ്ദാക്കില്ല.യുയുസി ലിസ്റ്റ് ഒരാഴ്ചക്കകം നൽകണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.അത് പരിശോധിച്ച് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.പരാതിയുണ്ടെങ്കിൽ അറിയിക്കാൻ അവസരം ഉണ്ടാകും.അതിന് ശേഷമാകും യൂണിവേഴ്‌സിറ്റി യൂണിയൻ തെരഞ്ഞെടുപ്പെന്നും വിസി വ്യക്തമാക്കി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിലെ ആൾമാറാട്ടം; കാട്ടാക്കട കോളേജ് പ്രിൻസിപ്പാളിനെ നീക്കി
Next Article
advertisement
'തദ്ദേശ തിരഞ്ഞെടുപ്പ് വിജയം യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും'; ലത്തീൻ സഭാ വികാരി ജനറൽ യൂജീൻ പെരേര
'തദ്ദേശ തിരഞ്ഞെടുപ്പ് വിജയം യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും'; ലത്തീൻ സഭാ വികാരി ജനറൽ യൂജീൻ പെരേര
  • യു.ഡി.എഫ് തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന് യൂജീൻ പെരേര.

  • മത്സ്യത്തൊഴിലാളികളെ സർക്കാർ അവഗണിച്ചതാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു.

  • സർക്കാർ ജനപ്രശ്നങ്ങൾ അവഗണിക്കുന്നതിന്റെ സൂചനയാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്നും നിയമസഭാ തിരഞ്ഞെടുപ്പിലും ഇത് പ്രകടമാകുമെന്നും അദ്ദേഹം പറഞ്ഞു.

View All
advertisement