അമൃത് പദ്ധതിയിലൂടെ പുതുജീവൻ നേടി മൂവാറ്റുപുഴ നഗരസഭയിലെ ആമ്പറ്റക്കുളം

Last Updated:

കുളത്തിലെ ചെളിയും ചപ്പുചവറുകളും നീക്കം ചെയ്ത് ആഴം കൂട്ടുകയും നാലു വശവും സംരക്ഷണ ഭിത്തിയും ചുറ്റുമതിലും നിർമിക്കുകയും ചെയ്തു.

ഇപ്പോൾ കുളിക്കുന്നതിനും കാർഷിക ആവശ്യങ്ങൾക്കും കുളത്തിലെ ജലം ഉപയോഗിക്കാം.
ഇപ്പോൾ കുളിക്കുന്നതിനും കാർഷിക ആവശ്യങ്ങൾക്കും കുളത്തിലെ ജലം ഉപയോഗിക്കാം.
മൂവാറ്റുപുഴ നഗരസഭ 23-ാം വാർഡിൽ നവീകരിച്ച ആമ്പറ്റക്കുളം നഗരസഭ ചെയർപേഴ്സൺ പി.പി. എൽദോസ് നാടിനു സമർപ്പിച്ചു. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 34 ലക്ഷം രൂപ ചെലവഴിച്ചാണ് കുളത്തിൻ്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്. വർഷങ്ങളായി ഉപയോഗ ശൂന്യമായിരുന്ന കുളം മാലിന്യ നിക്ഷേപ കേന്ദ്രമായതോടെ തദ്ദേശ വാസികൾ ദുരിതത്തിലായിരുന്നു. നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കുളത്തിലെ ചെളിയും ചപ്പുചവറുകളും നീക്കം ചെയ്ത് ആഴം കൂട്ടുകയും നാലു വശവും സംരക്ഷണ ഭിത്തിയും ചുറ്റുമതിലും നിർമിക്കുകയും ചെയ്തു. ഇതോടെ കുളം ജല സമൃദ്ധമായി മാറി.
ഇപ്പോൾ കുളിക്കുന്നതിനും കാർഷിക ആവശ്യങ്ങൾക്കും കുളത്തിലെ ജലം ഉപയോഗിക്കാം. ചടങ്ങിൽ കുളത്തിൻ്റെ നവീകരണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തികരിച്ച കരാറുകാരൻ പി.പി. അലിയെ ആദരിച്ച യോഗത്തിൽ വാർഡ് കൗൺസിലർ ബിന്ദു സുരേഷ് കുമാർ അധ്യക്ഷയായി. നഗരസഭാ സെക്രട്ടറി സിനി ബിജു, സ്ഥിരം സമിതി അധ്യക്ഷരായ നിസ അഷറഫ്, പി.എം. അബ്ദുൽ സലാം, ജോസ് കുര്യാക്കോസ്, കൗൺസിലർമാരായ പി.എം. സലിം, ജോളി മണ്ണൂർ, അമൽ ബാബു, ആശ അനിൽ, സുധ രഘുനാഥ്, നേജില ഷാജി, ഫൗസിയ അലി തുടങ്ങിയവർ പങ്കെടുത്തു.
മലയാളം വാർത്തകൾ/ വാർത്ത/Kochi/
അമൃത് പദ്ധതിയിലൂടെ പുതുജീവൻ നേടി മൂവാറ്റുപുഴ നഗരസഭയിലെ ആമ്പറ്റക്കുളം
Next Article
advertisement
ദീപാവലിക്ക് വീട്ടിലുണ്ടാക്കിയ പടക്കം പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു; നാലു പേർക്ക് പരിക്ക്
ദീപാവലിക്ക് വീട്ടിലുണ്ടാക്കിയ പടക്കം പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു; നാലു പേർക്ക് പരിക്ക്
  • പഞ്ചാബിൽ ദീപാവലി ആഘോഷത്തിനായി പടക്കം ഉണ്ടാക്കാൻ ശ്രമിച്ച 19 വയസ്സുകാരൻ പൊട്ടിത്തെറിച്ച് മരിച്ചു.

  • പടക്കം ഉണ്ടാക്കുന്നതിനിടെ പൊട്ടിത്തെറിച്ച് യുവാവിൻ്റെ കുടുംബാംഗങ്ങൾ ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു.

  • പടക്കം വാങ്ങാൻ പണമില്ലാത്തതിനാൽ വീട്ടിൽ തന്നെ പടക്കം നിർമ്മിക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണം.

View All
advertisement