advertisement

ദീപാവലിക്ക് വീട്ടിലുണ്ടാക്കിയ പടക്കം പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു; നാലു പേർക്ക് പരിക്ക്

Last Updated:

പടക്കം വാങ്ങാന്‍ പണമില്ലാതിരുന്നതിനാലാണ് ഇവര്‍ സ്വന്തമായി പടക്കം നിര്‍മിക്കാന്‍ ശ്രമിച്ചതെന്നും പൊലീസ് പറഞ്ഞു

Rapid Read
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
പഞ്ചാബിൽ ദീപാവലി ആഘോഷങ്ങൾക്കായി വീട്ടിൽ പടക്കം ഉണ്ടാക്കാൻ ശ്രമിച്ച 19 വയസ്സുകാരൻ സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് മരിച്ചു. ഗുരുദാസ്പൂർ ജില്ലയിലെ ധർമ്മാബാദ് ഗ്രാമത്തിലാണ് സംഭവം. സംഭവത്തില്‍ 19 വയസുകാരനായ മന്‍പ്രീതാണ് മരിച്ചത്. പൊട്ടിത്തെറിയിൽ യുവാവിൻ്റെ കുടുംബാംഗങ്ങൾ ഉൾപ്പെടെ നാലുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
ദരിദ്ര കുടുംബമായതിനാല്‍ പടക്കം വാങ്ങാന്‍ പണമില്ലായിരുന്നെന്നും അതിനാലാണ് ഇവര്‍ സ്വന്തമായി നിര്‍മിക്കാന്‍ ശ്രമിച്ചതെന്നും പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. മരിച്ച മൻപ്രീത് സിങ്ങും സഹോദരൻ ലവ്പ്രീത് സിങ്ങും ചേർന്നാണ് ഇരുമ്പിൻ്റെ പൈപ്പിൽ പൊട്ടാഷ് പോലുള്ള സ്ഫോടകവസ്തുക്കൾ നിറച്ച് ഉപകരണം നിർമ്മിക്കാൻ ശ്രമിച്ചത്. ഇതിനിടെ ഉപകരണം പൊട്ടിത്തെറിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ സഹോദരൻ ലവ്പ്രീത് സിംഗ് അമൃത്സറിലെ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തില്‍ കുടുംബത്തിലെ ഒരാള്‍ക്ക് കാഴ്ച്ചശക്തി നഷ്ടപ്പെട്ടു, മറ്റൊരാളുടെ ഇരു കൈകള്‍ക്കും പൊള്ളലേറ്റു, ഒരാള്‍ക്ക് താടിയെല്ലിന് സാരമായ പരിക്കുണ്ട് എന്നാണ് വിവരം.
advertisement
നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന വിൽപ്പനക്കാരിൽ നിന്നാണ് കുട്ടികൾ പൊട്ടാസ്യം, സൾഫർ തുടങ്ങിയ സ്ഫോടകവസ്തുക്കൾ വാങ്ങിയതെന്ന് നാട്ടുകാർ പറയുന്നു. സ്ഫോടകവസ്തുക്കളുടെ ലഭ്യതയും മേൽനോട്ടമില്ലായ്മയുമാണ് അപകടത്തിന് കാരണം. സംഭവത്തിൽ ഫോറൻസിക് വിദഗ്ധരെ ഉൾപ്പെടുത്തി അന്വേഷണം ആരംഭിച്ചതായും, സ്ഫോടകവസ്തുക്കളുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
ദീപാവലിക്ക് വീട്ടിലുണ്ടാക്കിയ പടക്കം പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു; നാലു പേർക്ക് പരിക്ക്
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement