തിരുവനന്തപുരം: സ്ത്രീകൾക്കെതിരായ മോശം പരാമർശത്തിൽ മാപ്പ് പറയുന്നെന്ന് നടൻ കൊല്ലം തുളസി. ജഡ്ജിമാര്‍ ശുംഭന്മാരെന്ന് താൻ പറഞ്ഞിട്ടില്ലെന്നും തെറ്റ് ബോധ്യമായതിനാൽ വിവാദ പ്രസ്താവനകൾ പിൻവലിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. ന്യൂസ് 18 പ്രൈംഡിബേറ്റിലായിരുന്നു കൊല്ലം തുളസിയുടെ ഖേദപ്രകടനം.
ശബരിമലയിൽ വരാനിരിക്കുന്ന സ്ത്രീകളെ രണ്ടായി വലിച്ചു കീറണമെന്നാണ് കൊല്ലം തുളസി പറഞ്ഞത്. ശബരിമല വിധി പുറപ്പെടുവിച്ച ജഡ്ജിമാരേയും സ്ത്രീകളേയും അധിക്ഷേപിച്ചാണ് നടൻ കൊല്ലം തുളസി ഇങ്ങനെ പറഞ്ഞത്. ശബരിമലയിൽ വരാനിരിക്കുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറണമെന്നും. സ്ത്രീപ്രവേശനം അനുവദിച്ച ജഡ്ജിമാർ ശുംഭന്മാരെന്നും കൊല്ലം തുളസി പറഞ്ഞിരുന്നു. ശബരിമല വിശ്വാസ സംരക്ഷണ ജാഥയുടെ ഭാഗമായി കൊല്ലം ജില്ലയില്‍ നടന്ന ഉദ്ഘാടന പരിപാടിക്കിടെയാണ് കൊല്ലം തുളസി വിവാദമായ പ്രസ്താവന നടത്തിയത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.