ശബരിമലയിൽ എത്തുന്ന സ്ത്രീകളെ വലിച്ചുകീറണമെന്ന് കൊല്ലം തുളസി

Last Updated:
കൊല്ലം: ശബരിമലയിൽ വരാനിരിക്കുന്ന സ്ത്രീകളെ രണ്ടായി വലിച്ചു കീറണമെന്ന് കൊല്ലം തുളസി. കൊല്ലത്ത് ശബരിമല സംരക്ഷണ റാലിയിൽ സംസാരിക്കവെയായിരുന്നു കൊല്ലം തുളസിയുടെ വിവാദപ്രസംഗം. ശബരിമല വിധി പുറപ്പെടുവിച്ച ജഡ്ജിമാരേയും സ്ത്രീകളേയും അധിക്ഷേപിച്ചാണ് നടൻ കൊല്ലം തുളസി ഇങ്ങനെ പറഞ്ഞത്. ശബരിമലയിൽ വരാനിരിക്കുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറണമെന്നും. സ്ത്രീപ്രവേശനം അനുവദിച്ച ജഡ്ജിമാർ ശുംഭന്മാരെന്നും കൊല്ലം തുളസി പറഞ്ഞു.
ശബരിമലയിൽ വരാനിരിക്കുന്ന സ്ത്രീകളെ രണ്ടായി വലിച്ചു കീറണം. സ്ത്രീകളെ വലിച്ചുകീറി ഒരു ഭാഗം മുഖ്യമന്ത്രിക്കും ഒരു ഭാഗം സുപ്രീംകോടതിക്കും അയയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. എൻ ഡി എയുടെ നേതൃത്വത്തിലാണ് ശബരിമല വിശ്വാസ സംരക്ഷണ ജാഥ നടത്തുന്നത്
ശബരിമല വിശ്വാസ സംരക്ഷണ ജാഥയുടെ ഭാഗമായി കൊല്ലം ജില്ലയിലാണ് ഇന്ന് പ്രകടനം. ഈ പര്യടനം രാവിലെ ചവറയിൽ നിന്നാണ് ആരംഭിച്ചത്. ഇതിന്‍റെ ഉദ്ഘാടന പരിപാടിക്കിടെയാണ് കൊല്ലം തുളസി വിവാദമായ പ്രസ്താവന നടത്തിയത്. ഒരേസമയം ജഡ്ജിമാരെയും സ്ത്രീകളെയും അധിക്ഷേപിച്ചാണ് അദ്ദേഹം സംസാരിച്ചത്. ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ച് വിധി പറഞ്ഞ ജഡ്ജിമാർ ശുംഭൻമാരെന്നാണ് അദ്ദേഹം വിശദീകരിച്ചത്. ഒപ്പം ശബരിമലയിൽ വരാനിരിക്കുന്ന സ്ത്രീകളെ രണ്ടായി വലിച്ചി കീറി ഒരു ഭാഗം മുഖ്യമന്ത്രിക്കും ഒരു ഭാഗം സുപ്രീംകോടതിക്കും അയയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.
advertisement
ബി ജെ പി സംസ്ഥാന പ്രസിഡന്‍റ് പി എസ് ശ്രീധരൻ പിള്ളയാണ് ജാഥാ ക്യാപ്റ്റൻ. അദ്ദേഹത്തിന്‍റെ നേതൃത്വത്തിലാണ് റാലി നടക്കുന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമലയിൽ എത്തുന്ന സ്ത്രീകളെ വലിച്ചുകീറണമെന്ന് കൊല്ലം തുളസി
Next Article
advertisement
'തന്ത്രിയുടെ അറസ്റ്റ് ശ്രദ്ധതിരിക്കാൻ; ആചാരലംഘനമെങ്കിൽ ആദ്യം അറസ്റ്റ് ചെയ്യേണ്ടത് പിണറായിയെ'; കെ സുരേന്ദ്രൻ
'തന്ത്രിയുടെ അറസ്റ്റ് ശ്രദ്ധതിരിക്കാൻ; ആചാരലംഘനമെങ്കിൽ ആദ്യം അറസ്റ്റ് ചെയ്യേണ്ടത് പിണറായിയെ'; കെ സുരേന്ദ്രൻ
  • ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രിയെ അറസ്റ്റ് ചെയ്തത് ജനശ്രദ്ധ തിരിക്കാൻ മാത്രമാണെന്ന് കെ സുരേന്ദ്രൻ

  • കടകംപള്ളി സുരേന്ദ്രനും പ്രശാന്തും മുഖ്യപ്രതികളാണെങ്കിലും തെളിവുകളോടെ അറസ്റ്റ് ചെയ്യില്ലെന്ന് ആരോപണം

  • അന്താരാഷ്ട്ര വിഗ്രഹക്കച്ചവടം നടന്നതായും കോൺഗ്രസിനും യുഡിഎഫ് നേതാക്കൾക്കും പങ്കുണ്ടെന്നുമാണ് ആരോപണം

View All
advertisement