'ജോളി ചതിച്ചു'; പണം മടക്കി നൽകിയിരുന്നെന്ന് സി.പി.എം മുൻ എൽ.സി സെക്രട്ടറി മനോജ്

Last Updated:

മനോജിനെ സിപിഎം കഴിഞ്ഞ ദിവസം പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയിരുന്നു.

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിൽ  അറസ്റ്റിലായ  ജോളിയിൽ നിന്നും പണം കൈപ്പറ്റിയെന്ന് സി.പി.എം കട്ടാങ്ങൽ മുൻ ലോക്കൽ സെക്രട്ടറി മനോജ്.  ഒപ്പിട്ടത് വ്യാജ വിൽപത്രമാണെന്ന് അറിയാതെയാണ്. ജോളി തന്നെ ചതിക്കുകയായിരുന്നെന്നും മനോജ് വ്യക്തമാക്കി.
ഭൂമി വാങ്ങാന്‍ ജോളി പണം നല്‍കിയിരുന്നു.  പിന്നീട് ഈ  ഒരുലക്ഷം രൂപ തിരിച്ചുനല്‍കി. വസ്തു വില്‍പന രേഖയാണെന്ന് പറഞ്ഞതിനാലാണ് വിൽപ്പത്രത്തിൽ ഒപ്പ് വച്ചത്. പണം കൈപ്പറ്റിയത് എന്തിനാണെന്നു ക്രൈംബ്രാഞ്ചിനോട് വെളിപ്പെടുത്തുമെന്നും മനോജ് പറഞ്ഞു. ആരോപണവിധേയനായ മനോജിനെ സിപിഎം കഴിഞ്ഞ ദിവസം പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ജോളി ചതിച്ചു'; പണം മടക്കി നൽകിയിരുന്നെന്ന് സി.പി.എം മുൻ എൽ.സി സെക്രട്ടറി മനോജ്
Next Article
advertisement
'ഐ ലൗ മുഹമ്മദ്' കാമ്പയ്നിലൂടെ വിഭാഗീയത പരത്തരുതെന്ന് അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ 
'ഐ ലൗ മുഹമ്മദ്' കാമ്പയ്നിലൂടെ വിഭാഗീയത പരത്തരുതെന്ന് അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ
  • ഐ ലൗ മുഹമ്മദ് കാമ്പയിൻ സമൂഹത്തിൽ വിഭാഗീയത പരത്താൻ കാരണമാകരുതെന്ന് അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ ആവശ്യപ്പെട്ടു.

  • മുഹമ്മദ് നബിയുടെ സന്ദേശങ്ങൾ ജീവിതത്തിലൂടെ പ്രസരിപ്പിക്കാനാണ് ശ്രമിക്കേണ്ടതെന്ന് യോഗം നിർദേശിച്ചു.

  • പലസ്തീൻ പ്രശ്നം പരിഹരിക്കാൻ രാജ്യങ്ങൾ ഒന്നിച്ച് പ്രവർത്തിക്കണമെന്ന് അഹ്‌ലെ ഹദീസ് ശൂറ അഭിപ്രായപ്പെട്ടു.

View All
advertisement