advertisement

കൂടത്തായി കൊലപാതക പരമ്പര: ഷാജുവിനെ വിട്ടയച്ചു; തുടർ നടപടി മൊഴികൾ പരിശോധിച്ച ശേഷമെന്ന് എസ്.പി

Last Updated:

കൊലപാതകവുമായി ഷാജുവിന് നേരിട്ട് ബന്ധമുണ്ടെന്നതിന് തെളിവുകള്‍ ലഭിച്ചില്ലെന്ന് എസ്.പി സൈമൺ

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജോളിയുടെ രണ്ടാം ഭർത്താവ്  ഷാജുവിനെ ക്രൈംബ്രാഞ്ച് വിട്ടയച്ചു.  മൊഴികൾ വിലയിരുത്തിയ ശേഷം തുടർ നടപടിയെടുക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. കൂടുതൽ  ചോദ്യം ചെയ്യുമെന്നും ശാസ്ത്രീയ പരിശോധന ആവിശ്യമെങ്കില്‍ വിദേശത്തെ ലാബുകളെ സമീപിക്കുമെന്നും എസ്.പി കെ.ജി സൈമൺ പറഞ്ഞു.
അന്വേഷണം നല്ല ശരിയായ രീതിയിലാണ് പുരോഗമിക്കുന്നതെന്നും എസ്.പി വ്യക്തമാക്കി. കൊലപാതകവുമായി ഷാജുവിന് നേരിട്ട് ബന്ധമുണ്ടെന്നതിന് തെളിവുകള്‍ ലഭിച്ചിട്ടില്ല. തുടര്‍ ചോദ്യം ചെയ്യലിനാണ് വിളിപ്പിച്ചത്. ചോദ്യം ചെയ്യലുകള്‍ തുടരും. എല്ലാ തെളിവുകളും ശേഖരിച്ചതിന് ശേഷമായിരിക്കും മറ്റുനടപടി. ഇവിടംവിട്ട് പോകരുതെന്ന് ഷാജുവിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഷാജുവിന്റെ മൊഴികള്‍ പോലീസ് പരിശോധിക്കുകയാണ്. ഇനിയും ഒരുപാട് ആളുകളെ ചോദ്യം ചെയ്യും. ഇനിയും പല അറസ്റ്റുകളും ഉണ്ടാവാമെന്നും എസ്.പി കെ.ജി സൈമണ്‍ വ്യക്തമാക്കി.
ഇതിനിടെ ഷാജുവിന്റെ പിതാവ് സക്കറിയയെയും ചോദ്യം ചെയ്യാനായി ക്രൈംബ്രാഞ്ച് വിളിപ്പിച്ചു.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൂടത്തായി കൊലപാതക പരമ്പര: ഷാജുവിനെ വിട്ടയച്ചു; തുടർ നടപടി മൊഴികൾ പരിശോധിച്ച ശേഷമെന്ന് എസ്.പി
Next Article
advertisement
Exclusive: 'ഓഹരി ഊഹക്കച്ചവടം നിയന്ത്രിക്കാൻ..'; STT വർധനവിൽ വ്യക്തത വരുത്തി ധനമന്ത്രി നിർമല സീതാരാമൻ
Exclusive: 'ഓഹരി ഊഹക്കച്ചവടം നിയന്ത്രിക്കാൻ..'; STT വർധനവിൽ വ്യക്തത വരുത്തി ധനമന്ത്രി നിർമല സീതാരാമൻ
  • ധനമന്ത്രി നിർമല സീതാരാമൻ F&O സെഗ്മെന്റിൽ STT വർധനവ് വരുത്തിയത് ഊഹക്കച്ചവടം നിയന്ത്രിക്കാൻ

  • STT വർധനവ് ക്യാഷ് മാർക്കറ്റിനെ ബാധിക്കില്ലെന്നും, വരുമാനം വർധിപ്പിക്കാനല്ലെന്നും മന്ത്രി വ്യക്തമാക്കി

  • F&O വ്യാപാരത്തിൽ 90% പേർക്ക് നഷ്ടം സംഭവിക്കുന്നതിൽ ആശങ്കയുണ്ടെന്നും, നിയന്ത്രണങ്ങൾ തുടരുമെന്നും പറഞ്ഞു

View All
advertisement