കൂടത്തായി കൊലപാതക പരമ്പര: ഷാജുവിനെ വിട്ടയച്ചു; തുടർ നടപടി മൊഴികൾ പരിശോധിച്ച ശേഷമെന്ന് എസ്.പി

Last Updated:

കൊലപാതകവുമായി ഷാജുവിന് നേരിട്ട് ബന്ധമുണ്ടെന്നതിന് തെളിവുകള്‍ ലഭിച്ചില്ലെന്ന് എസ്.പി സൈമൺ

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജോളിയുടെ രണ്ടാം ഭർത്താവ്  ഷാജുവിനെ ക്രൈംബ്രാഞ്ച് വിട്ടയച്ചു.  മൊഴികൾ വിലയിരുത്തിയ ശേഷം തുടർ നടപടിയെടുക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. കൂടുതൽ  ചോദ്യം ചെയ്യുമെന്നും ശാസ്ത്രീയ പരിശോധന ആവിശ്യമെങ്കില്‍ വിദേശത്തെ ലാബുകളെ സമീപിക്കുമെന്നും എസ്.പി കെ.ജി സൈമൺ പറഞ്ഞു.
അന്വേഷണം നല്ല ശരിയായ രീതിയിലാണ് പുരോഗമിക്കുന്നതെന്നും എസ്.പി വ്യക്തമാക്കി. കൊലപാതകവുമായി ഷാജുവിന് നേരിട്ട് ബന്ധമുണ്ടെന്നതിന് തെളിവുകള്‍ ലഭിച്ചിട്ടില്ല. തുടര്‍ ചോദ്യം ചെയ്യലിനാണ് വിളിപ്പിച്ചത്. ചോദ്യം ചെയ്യലുകള്‍ തുടരും. എല്ലാ തെളിവുകളും ശേഖരിച്ചതിന് ശേഷമായിരിക്കും മറ്റുനടപടി. ഇവിടംവിട്ട് പോകരുതെന്ന് ഷാജുവിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഷാജുവിന്റെ മൊഴികള്‍ പോലീസ് പരിശോധിക്കുകയാണ്. ഇനിയും ഒരുപാട് ആളുകളെ ചോദ്യം ചെയ്യും. ഇനിയും പല അറസ്റ്റുകളും ഉണ്ടാവാമെന്നും എസ്.പി കെ.ജി സൈമണ്‍ വ്യക്തമാക്കി.
ഇതിനിടെ ഷാജുവിന്റെ പിതാവ് സക്കറിയയെയും ചോദ്യം ചെയ്യാനായി ക്രൈംബ്രാഞ്ച് വിളിപ്പിച്ചു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൂടത്തായി കൊലപാതക പരമ്പര: ഷാജുവിനെ വിട്ടയച്ചു; തുടർ നടപടി മൊഴികൾ പരിശോധിച്ച ശേഷമെന്ന് എസ്.പി
Next Article
advertisement
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഖില്‍ ഓമനക്കുട്ടന്‍ ബിജെപിയില്‍ ചേര്‍ന്നു
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഖില്‍ ഓമനക്കുട്ടന്‍ ബിജെപിയില്‍ ചേര്‍ന്നു
  • യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഖില്‍ ഓമനക്കുട്ടന്‍ ബിജെപിയില്‍ ചേര്‍ന്നു.

  • അഖില്‍ ഓമനക്കുട്ടനെ ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.

  • അഖില്‍ ഓമനക്കുട്ടന്‍ 2012മുതല്‍ പത്ത് വര്‍ഷം യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയായിരുന്നു.

View All
advertisement