ലഹരിയെ ഇടിച്ചിടാൻ കോഴിക്കോട് കളക്ടർ ബോക്സിങ് റിങ്ങിൽ

Last Updated:

"ജീവിതത്തിൽ ഒരു തവണയെങ്കിലും ബോക്‌സിങ് റിങ്ങിൽ മത്സരിക്കണം എന്നത് ആഗ്രഹമായിരുന്നു."

പഞ്ച് : അഗൈൻസ്റ്റ്ഡ്രഗ്‌സ്' ബോക്സ്‌സിങ് ചാംപ്യൻഷിപ്
പഞ്ച് : അഗൈൻസ്റ്റ്ഡ്രഗ്‌സ്' ബോക്സ്‌സിങ് ചാംപ്യൻഷിപ്
കോഴിക്കോട് കൊയിലാണ്ടിയിൽ സ്വകാര്യ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച 'പഞ്ച്: എഗയിൻ്സ്റ്റ് ഡ്രഗ്‌സ്' ബോക്സ്‌സിങ് ചാംപ്യൻഷിപ്പിൽ തൻ്റെ അരങ്ങേറ്റ മത്സരത്തിൽത്തന്നെ വിജയപഞ്ചുമായി കളക്ടർ സ്നേഹിൽ കുമാർ സിങ്.
'വെല്ലുവിളിയാകാം ലഹരിയോട്' എന്ന സന്ദേശം നൽകി ലഹരിക്കെതിരെ കേന്ദ്ര സർക്കാർ നടത്തുന്ന 'നാശ് മുക്‌ത ഭാരത് അഭിയാൻ' ക്യാംപെയ്നിൻ്റെ ഭാഗമായാണ് കളക്‌ടർ മത്സരത്തിന് ഇറങ്ങിയത്. കളക്ട‌ർ തന്നെയാണ് ബോക്സസിങ്ങിനോടുള്ള താൽപര്യം പ്രകടിപ്പിച്ചു കൊണ്ട് പരിശീലകനായ തൗഫീർ അലിയെ സമീപിച്ചത്. മത്സരത്തിൽ പങ്കെടുക്കണമെന്ന താൽപര്യവും പങ്കുവച്ചിരുന്നു.
ഇതിനായി മാസങ്ങളായി കഠിന പരിശ്രമത്തിലായിരുന്നു ജില്ലാ കലക്ട‌ർ സ്‌നേഹിൽ കുമാർ സിങ്ങ്. കുടുംബത്തിൻ്റെ പൂർണ പിന്തുണയോടെയാണ് കളകടർ റിങ്ങിൽ ഇറങ്ങിയത്. കരുത്തനായ എതിരാളി ആയതിനാൽ കടുത്ത മത്സരമായിരുന്നു. 4 റൗണ്ടിലും നന്നായി പൊരുതി.
advertisement
ജീവിതത്തിൽ ഒരു തവണയെങ്കിലും ബോക്‌സിങ് റിങ്ങിൽ മത്സരിക്കണം എന്നത് ആഗ്രഹമായിരുന്നു. അതു സാധിച്ചു. ഇനി മത്സരിക്കില്ല. പരിശീലനം തുടരുമെന്നും മത്സരശേഷം കളക്‌ടർ പറഞ്ഞു.
കാസർകോട് കാഞ്ഞങ്ങാട് സ്വദേശിയും കോഴിക്കോട് സൈബർ പാർക്കിലെ ജീവനക്കാരനുമായ ശരത് രവിയെയാണ് കളക്ടർ റിങ്ങിൽ നേരിട്ടത്. 4 റൗണ്ടുകൾക്ക് ശേഷം മത്സരത്തിൻ്റെ റിങ് സൈഡ് വിധി കർത്താക്കൾ കലക്‌ടറെ വിജയിയായി പ്രഖ്യാപികുകയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
ലഹരിയെ ഇടിച്ചിടാൻ കോഴിക്കോട് കളക്ടർ ബോക്സിങ് റിങ്ങിൽ
Next Article
advertisement
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement