ബേപ്പൂരിൻ്റെ ഓളപ്പരപ്പിൽ ആവേശം വിതറി ഡിങ്കി ബോട്ടുകൾ; മത്സരത്തിൽ ടി. സിദ്ദിഖും അബ്ദുൾ ഗഫൂറും ജേതാക്കൾ

Last Updated:

മത്സരത്തിൽ രണ്ട് പേര് വീതമുള്ള 24 പ്രാദേശിക ടീമുകൾ പങ്കെടുത്തു. 300 മീറ്റർ ട്രാക്കിലായിരുന്നു മത്സരം.

News18
News18
കോഴിക്കോട് ബേപ്പൂരിൻ്റെ ഓളപ്പരപ്പിൽ കുതിച്ച്‌ ഡിങ്കി ബോട്ടുകൾ. ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്റ്റ് രണ്ടാം ദിനത്തിലാണ് പ്രാദേശിക മത്സ്യത്തൊഴിലാളികളുടെ ഡിങ്കി ബോട്ടുകൾ കരയിലും കടലിലും ആവേശം തീർത്തത്. ബ്രേക്ക് വാട്ടറിൽ നടന്ന ഡിങ്കി ബോട്ട് റെയ്സ് മത്സരത്തിൽ രണ്ട് പേര് വീതമുള്ള 24 പ്രാദേശിക ടീമുകൾ പങ്കെടുത്തു. 300 മീറ്റർ ട്രാക്കിലായിരുന്നു മത്സരം. അവസാന റൗണ്ടിൽ എട്ട് പേരടങ്ങുന്ന നാല് ബോട്ടുകളാണ് ഫൈനലിൽ പ്രവേശിച്ചത്.
ഡിങ്കി ബോട്ട് റെയ്സ് മത്സരത്തിൽ ടി സിദ്ദിഖ്, അബ്ദുൾ ഗഫൂർ എന്നിവരുടെ ടീം ഒന്നാമതെത്തി. ജസീർ, ഇർഫാൻ എന്നിവരുടെ ടീം രണ്ടാം സ്ഥാനവും ഷംസു, റഹീം എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഒന്നാം സ്ഥാനം നേടിയ ടീമിന് പതിനായിരം രൂപയും രണ്ടാം സ്ഥാനം നേടിയവർക്ക് അയ്യായിരം രൂപയും മൂന്നാം സ്ഥാനത്തിന് മൂവ്വായിരം രൂപയുമാണ് സമ്മാന തുക. ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്റ്റ് സമാപന ചടങ്ങിൽ ക്യാഷ് അവാർഡ് നൽകും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
ബേപ്പൂരിൻ്റെ ഓളപ്പരപ്പിൽ ആവേശം വിതറി ഡിങ്കി ബോട്ടുകൾ; മത്സരത്തിൽ ടി. സിദ്ദിഖും അബ്ദുൾ ഗഫൂറും ജേതാക്കൾ
Next Article
advertisement
'ശബരീനാഥന്റെ കൊമ്പത്തുള്ളവര്‍ പറഞ്ഞാലും ഞാൻ കേള്‍ക്കില്ല; ശാസ്തമംഗലത്ത് ഇരിക്കുന്നത് ജനത്തിനുവേണ്ടി': വി കെ പ്രശാന്ത്
'ശബരീനാഥന്റെ കൊമ്പത്തുള്ളവര്‍ പറഞ്ഞാലും ഞാൻ കേള്‍ക്കില്ല; ശാസ്തമംഗലത്ത് ഇരിക്കുന്നത് ജനത്തിനുവേണ്ടി'
  • ശാസ്തമംഗലത്തെ എംഎൽഎ ഓഫീസ് ജനങ്ങളുടെ സൗകര്യത്തിനാണെന്ന് വി കെ പ്രശാന്ത് വ്യക്തമാക്കി.

  • സൗകര്യങ്ങൾ MLA ഹോസ്റ്റലിൽ ലഭ്യമായിട്ടും ജനങ്ങൾക്ക് എളുപ്പം ശാസ്തമംഗലത്ത് ഓഫീസ് തുടരുമെന്ന് പ്രശാന്ത്.

  • വാടക സംബന്ധിച്ച കാര്യങ്ങൾ നഗരസഭ തീരുമാനിക്കണമെന്നും മാർച്ച് 31 വരെ വാടക അടച്ചിട്ടുണ്ടെന്നും വി കെ പ്രശാന്ത്.

View All
advertisement