മകരവിളക്ക് തീര്‍ത്ഥാടനം; സന്നിധാനത്ത് ഭക്ത ജനതിരക്ക്

Last Updated:
സന്നിധാനം: മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട തുറന്നു. വൈകിട്ട് അഞ്ചിന് മേല്‍ശാന്തി വി എന്‍ വാസുദേവന്‍ നമ്പൂതിരിയാണ് നടതുറന്നത്. സന്നിധാനത്ത് വന്‍ തീര്‍ത്ഥാടന തിരക്കാണ് അനുഭവപ്പെടുന്നത്.
ശരണംവിളികളാല്‍ മുഖരിതമായ അന്തരീക്ഷത്തിലായിരുന്നു നട തുറക്കല്‍. ഇതോടെ മകരവിളക്ക് ഉത്സവത്തിന് തുടക്കമായി. തന്ത്രി കണ്ഠരര് രാജീവരടക്കമുള്ളവരുടെ സാന്നിധ്യത്തിലാണ് നട തുറന്നത്. തുടര്‍ന്ന് മേല്‍ശാന്തി ശ്രീകോവിലിലെ വിളക്കുകള്‍ തെളിയിച്ചു. പതിനെട്ടാം പടിയിറങ്ങി ആഴിയില്‍ അഗ്‌നി പകര്‍ന്നതോടെ അയപ്പ ദര്‍ശനത്തിനായി തീര്‍ത്ഥാടകരുടെ ഒഴുക്ക് തുടങ്ങുകയായിരുന്നു.
Also Read: ഉയരുന്ന വനിതാ മതിൽ: ഉറക്കെച്ചൊല്ലാൻ പ്രതിജ്ഞയിതാ
ഇന്ന് ദീപാരാധന അടക്കമുള്ള പ്രത്യേക പൂജകളില്ല. രാത്രി ഹരിവരാസനം പാടി നട അടയ്ക്കും. നാളെ പുലര്‍ച്ചെ 3നാണ് നട തുറക്കുക 3.15ന് മകരവിളക്ക് കാലത്തെ നെയ്യഭിഷേകം ആരംഭിക്കും. ഉച്ചയ്ക്ക് 12 മണിവരെ നെയ്യഭിഷേകം ചെയ്യാം. മണ്ഡലകാലത്തെ ആദ്യ ദിവസങ്ങളില്‍ നിന്ന് വ്യത്യസ്തമായി തീര്‍ത്ഥാടകരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
advertisement
വൈകിട്ട് ആറ് മണിവരെ 22, 450 പേരാണ് ദര്‍ശനത്തിനെത്തിയത്. നെയ്യഭിഷേകം നടത്താനായി തീര്‍ത്ഥാടകര്‍ സന്നിധാനത്ത് തുടരുകയാണ്. ഇതോടെ സന്നിധാനത്തെ സുരക്ഷയും ശക്തമാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മകരവിളക്ക് തീര്‍ത്ഥാടനം; സന്നിധാനത്ത് ഭക്ത ജനതിരക്ക്
Next Article
advertisement
മുഖ്യമന്ത്രിക്കസേരയ്ക്ക് പിടിവലി നടത്താൻ സമയമായോ? കോൺഗ്രസ് സഹയാത്രികർക്ക് ഓർമകൾ ഉണ്ടായിരിക്കണം
മുഖ്യമന്ത്രിക്കസേരയ്ക്ക് പിടിവലി നടത്താൻ സമയമായോ? കോൺഗ്രസ് സഹയാത്രികർക്ക് ഓർമകൾ ഉണ്ടായിരിക്കണം
  • 2025 ഒക്ടോബർ 27-ന് AICC ആസ്ഥാനത്ത് കോൺഗ്രസ് നേതാക്കൾക്കായി അടിയന്തര യോഗം വിളിച്ചു.

  • 2015-ലെ അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ലഭിച്ച വിജയം അമിത ആത്മവിശ്വാസം നൽകി.

  • 2021-ൽ എൽഡിഎഫ് 99 സീറ്റുകൾ നേടി തുടർച്ചയായി രണ്ടാമതും അധികാരം പിടിച്ചു.

View All
advertisement