#Justiceforponnu|ചിറ്റാർ സംഭവം; വനപാലർക്കെതിരെ കുരുക്കുമുറുക്കി ക്രൈംബ്രാഞ്ച്; ഫോറസ്റ്റ് സ്റ്റേഷനിലെ രേഖകൾ തിരുത്തി

Last Updated:

സംഭവത്തിൽ വനം ജീവനക്കാർ പ്രതികളാകും.

പത്തനംതിട്ട: വനവകുപ്പിന്റെ കസ്റ്റഡിയിൽ യുവാവ് മരിച്ച സംഭവത്തിൽ ക്രൈം ബ്രാഞ്ചിന്റെ നിർണായക കണ്ടെത്തൽ. ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെ രേഖകൾ വനപാലകർ തിരുത്തിയെന്നാണ് കണ്ടെത്തൽ. അതേസമയം ആരോപണ വിധേയർ കുറ്റക്കാരെന്ന് തെളിഞ്ഞാൽ കർശന നടപടി സ്വീകരിക്കുമെന്ന് വനം മന്ത്രി കെ രാജു വ്യക്തമാക്കി.
സംഭവ ദിവസം രാത്രി ഗുരുനാഥൻമൺ ഫോറസ്റ്റ് സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥർ ചിറ്റാറിലെത്തി ജനറൽ ഡയറി കൊണ്ടു പോയി. രേഖകൾ തിരുത്തിയ ശേഷം പുലർച്ച ഇവർ തന്നെ ഡയറി തിരിച്ചെത്തിച്ചുവെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ.
ഇതോടെ കുടപ്പന സ്വദേശി മത്തായിയുടെ ദുരൂഹ മരണത്തിൽ വനം ഉദ്യോഗസ്ഥരുടെ കുരുക്ക് കൂടുതൽ മുറുകി. സംഭവത്തിൽ വനം ജീവനക്കാർ പ്രതികളാകും. വനംവകുപ്പ് നടത്തിയത് പരിധിവിട്ട നടപടികളാണെന്നും ക്രൈംബ്രാഞ്ച് സംഘം വ്യക്തമാക്കി.
advertisement
നിരീക്ഷണ ക്യാമറ നശിപ്പിച്ചെന്നാരോപിച്ചാണ് ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ മത്തായിയെ പിടികൂടിയത്. ഇയാളെ പിന്നീട് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
#Justiceforponnu|ചിറ്റാർ സംഭവം; വനപാലർക്കെതിരെ കുരുക്കുമുറുക്കി ക്രൈംബ്രാഞ്ച്; ഫോറസ്റ്റ് സ്റ്റേഷനിലെ രേഖകൾ തിരുത്തി
Next Article
advertisement
ഗ്രോക്ക് ഉപയോഗിച്ച് അശ്ലീല ചിത്രങ്ങൾ; തെറ്റ് സമ്മതിച്ച് എക്സ്; 600-ലധികം അക്കൗണ്ടുകൾ നീക്കം ചെയ്തു
ഗ്രോക്ക് ഉപയോഗിച്ച് അശ്ലീല ചിത്രങ്ങൾ; തെറ്റ് സമ്മതിച്ച് എക്സ്; 600-ലധികം അക്കൗണ്ടുകൾ നീക്കം ചെയ്തു
  • ഗ്രോക്ക് എഐ വഴി അശ്ലീല ചിത്രങ്ങൾ പ്രചരിച്ചതിനെ തുടർന്ന് എക്സ് 600-ലധികം അക്കൗണ്ടുകൾ നീക്കം ചെയ്തു

  • ഇന്ത്യൻ നിയമങ്ങൾ പാലിക്കുമെന്ന് ഉറപ്പു നൽകി എക്സ് 3,500 ഉള്ളടക്കങ്ങൾ ബ്ലോക്ക് ചെയ്തതായി സർക്കാർ അറിയിച്ചു

  • ഐടി മന്ത്രാലയത്തിന്റെ നിർദേശപ്രകാരം നിയമവിരുദ്ധ ഉള്ളടക്കങ്ങൾ ഉടൻ നീക്കം ചെയ്യുമെന്ന് എക്സ് ഉറപ്പു നൽകി

View All
advertisement