സുധാകരന്‍റെ പരാമർശത്തിൽ വിഷമമുണ്ടെന്ന് മുല്ലപ്പള്ളി; വിഷമം വി.എസിനെ അറിയിച്ചു

Last Updated:

വി.എസിന്‍റെ തൊണ്ണൂറ്റിയാറാം ജന്മദിനത്തോട് അനുബന്ധിച്ച് ആശംസകള്‍ അറിയിക്കാന്‍ ഫോണ്‍ ചെയ്യുന്നതിനിടെ ആയിരുന്നു മുല്ലപ്പള്ളിയുടെ ഖേദപ്രകടനം.

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍റെ പ്രായത്തെ അധിക്ഷേപിച്ച കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്‍റ് കെ.സുധാകരന്‍റെ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍. സുധാകരന്‍റെ പരാമര്‍ശത്തില്‍ വിഷമമുണ്ടെന്നും ഖേദം പ്രകടിപ്പിക്കുന്നതായും മുല്ലപ്പള്ളി വി.എസിനെ അറിയിച്ചു.
വി.എസിന്‍റെ തൊണ്ണൂറ്റിയാറാം ജന്മദിനത്തോട് അനുബന്ധിച്ച് ആശംസകള്‍ അറിയിക്കാന്‍ ഫോണ്‍ ചെയ്യുന്നതിനിടെ ആയിരുന്നു മുല്ലപ്പള്ളിയുടെ ഖേദപ്രകടനം. വട്ടിയൂര്‍ക്കാവ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആയിരുന്നു വി.എസിന്‍റെ പ്രായത്തെ അധിക്ഷേപിച്ച് കെ.സുധാകരന്‍ പരാമര്‍ശം നടത്തിയത്.
വറ്റിവരണ്ട തലയോട്ടിയിൽ നിന്ന് എന്തു ഭരണപരിഷ്‌കാരമാണ് രാജ്യം പ്രതീക്ഷിക്കേണ്ടത് എന്നായിരുന്നു വിവാദ പരാമര്‍ശം. തൊണ്ണൂറാം വയസില്‍ എടുക്കുക, നടക്കുക എന്നൊരു ചൊല്ലുണ്ടെന്നും അദ്ദേഹം പരിഹസിച്ചു. സുധാകരന്‍റെ പരാമർത്തിനെതിരെ രൂക്ഷവിമർശനമായിരുന്നു സമൂഹത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുയർന്നത്.
advertisement
വി.എസിന്‍റെ പ്രായത്തെക്കുറിച്ച് പറയുന്ന സുധാകരന് 71 വയസായെന്ന കാര്യം മറക്കരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞിരുന്നു. ഇതിനിടെയാണ് ഖേദപ്രകടവുമായി മുല്ലപ്പള്ളി തന്നെ രംഗത്തെത്തിയിരിക്കുന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സുധാകരന്‍റെ പരാമർശത്തിൽ വിഷമമുണ്ടെന്ന് മുല്ലപ്പള്ളി; വിഷമം വി.എസിനെ അറിയിച്ചു
Next Article
advertisement
എറണാകുളത്ത് സ്റ്റേഷനിലെത്തിയ ഗർഭിണിയെ നെഞ്ചിൽ പിടിച്ച് തള്ളി, മുഖത്തടിച്ചു;പോലീസ് മർദനത്തിന്‍റെ വീഡിയോ പുറത്ത്
എറണാകുളത്ത് സ്റ്റേഷനിലെത്തിയ ഗർഭിണിയെ നെഞ്ചിൽ പിടിച്ച് തള്ളി, മുഖത്തടിച്ചു;പോലീസ് മർദനത്തിന്‍റെ വീഡിയോ പുറത്ത്
  • എറണാകുളം നോർത്ത് സ്റ്റേഷനിൽ ഗർഭിണിയായ യുവതിയെ എസ്‌എച്ച്ഒ ക്രൂരമായി മർദിച്ച ദൃശ്യങ്ങൾ പുറത്ത്.

  • 2024 ജൂൺ 20നുണ്ടായ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഹൈക്കോടതി നിർദേശപ്രകാരം പുറത്തുവന്നു.

  • പൊലീസ് മർദനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുമ്പോൾ ആരോപണങ്ങൾ പൊലീസ് നിഷേധിച്ചു.

View All
advertisement