നെഹ്റു ട്രോഫി വള്ളംകളി: വിജയികളെ നിർണയിച്ചതിലെ തർക്കത്തിൽ 100 പേർക്കെതിരെ കേസെടുത്തു

Last Updated:

രണ്ടാം സ്ഥാനം നേടിയ വീയപുരം ചുണ്ടന്റെ തുഴച്ചിൽക്കാർ ഉൾപ്പടെ നൂറ് പേർക്കെതിരെയാണ് കേസെടുത്തത്

നെഹ്രു ട്രോഫി വള്ളംകളിയുടെ വിജയികളെ നിർണയിച്ചതിലെ തർക്കത്തിൽ 100 പേർക്കെതിരെ പോലീസ് കേസെടുത്തു. രണ്ടാം സ്ഥാനം നേടിയ വീയപുരം ചുണ്ടൻ തുഴഞ്ഞ തുഴച്ചിൽക്കാർ ഉൾപ്പടെ നൂറ് പേർക്കെതിരെ നെഹ്റു പവലിയൻ ഉപരോധിച്ചതിനും ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചതിനുമാണ് കേസെടുത്തത്. വിജയികളെ പ്രഖാപിച്ചതിൽ അസംതൃപ്തി പ്രകടിപ്പിച്ചവർ മത്സര ശേഷം പ്രതിഷേധിക്കുകയും പവലിയനിലെ കസേരകൾ തകർക്കുകയും ചെയ്തിരുന്നു
നാല് വള്ളങ്ങൾ പങ്കെടുത്ത ഫെനലിൽ പള്ളാത്തുിരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാൽ ചുണ്ടൻ 4:29:785 സമയം കൊണ്ട് ഫിനിഷ് ചെയ്താണ് നെഹ്രു ട്രോഫി സ്വന്തമാക്കിയത്. കൈനകരി വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടൻ 4:29:780 എന്ന സമയമെടുത്ത് രണ്ടാം സ്ഥാനക്കാരായി ഫിന്ഷ് ചെയ്തു. ഫോട്ടോ ഫിനിഷിൽ അവസാനിച്ച ഫൈനൽ മത്സരത്തിൽ കാരിച്ചാലോ വീയപുരമോ എന്ന് മനസിലാകാത്ത തരത്തിലാണ് മത്സരം അവസാനിച്ചതെങ്കിലും മൈക്രോ സെക്കൻഡുകളുടെ വെത്യാസത്തിൽ കാരിച്ചാൽ ഒന്നാമതെത്തുകയായിരുന്നു. എന്നാൽ ഫൈനൽ മത്സര ശേഷം ഫലം സ്ക്രീനിൽ കാണിച്ചപ്പോൾ രണ്ട് വള്ളങ്ങളും  ഒരേ സമയത്ത് ഫിനിഷ് ചെയ്തതായാണ് കാണിച്ചെതെന്ന് ആരോപണം ഉയർന്നിരുന്നു. ഇതോടെ ജേതാക്കളെ സംബന്ധിച്ച് തർക്കം ഉണ്ടാവുകയായിരുന്നു
advertisement
ഫൈനലിൽ രണ്ടാം സ്ഥാനത്ത് എത്തിയ കൈനകരി വില്ലേജ് ബോട്ട് ക്ലബ് മത്സത്തിന്റെ ഫലനിർണയത്തിനെതിരെ നെഹ്രു ട്രോഫി ബോട്ട് റേസ് (എൻടിബിആർ) സൊസൈറ്റിക്ക് പരാതി നൽകാൻ തീരുമാനിച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നെഹ്റു ട്രോഫി വള്ളംകളി: വിജയികളെ നിർണയിച്ചതിലെ തർക്കത്തിൽ 100 പേർക്കെതിരെ കേസെടുത്തു
Next Article
advertisement
ജെൻ സി പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി ആദരിക്കുമെന്ന് നേപ്പാൾ പ്രധാനമന്ത്രി സുശീല കാർക്കി
ജെൻ സി പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി ആദരിക്കുമെന്ന് നേപ്പാൾ പ്രധാനമന്ത്രി സുശീല കാർക്കി
  • നേപ്പാൾ പ്രധാനമന്ത്രി സുശീല കാർക്കി ജെൻ സി പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി ആദരിക്കും.

  • ഇടക്കാല സർക്കാർ ഇരകളുടെ കുടുംബങ്ങളെ പിന്തുണയ്ക്കുമെന്നും 10 ലക്ഷം രൂപ ധനസഹായം നൽകുമെന്നും കാർക്കി പറഞ്ഞു.

  • സെപ്റ്റംബർ 8-ന് കാഠ്മണ്ഡുവിലെ പ്രതിഷേധത്തിൽ 51 പേർ കൊല്ലപ്പെട്ടു, 1,300-ൽ അധികം പേർക്ക് പരിക്കേറ്റു.

View All
advertisement