advertisement

പാലാരിവട്ടം പാലം തിങ്കളാഴ്ച മുതൽ പൊളിക്കും; പുതിയ പാലം എട്ടു മാസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് DMRC

Last Updated:

ഡിഎംആർസി കൊച്ചി നഗരത്തിൽ നേരത്തെ നാല് പാലങ്ങൾനിർമ്മിച്ചിട്ടുണ്ട്. ഈ പാലങ്ങളുടെ നിർമാണത്തിനായി സർക്കാർ അനുവദിച്ച തുകയിൽ നിന്ന് കുറഞ്ഞ തുകയ്ക്ക് ഡിഎംആർസി നിർമ്മാണം പൂർത്തിയാക്കിയിരുന്നു.

.കൊച്ചി: പാലാരിവട്ടം പാലം തിങ്കളാഴ്ച മുതൽ പൊളിച്ചു തുടങ്ങും. പുതിയ പാലത്തിന്‍റെ നിർമ്മാണം എട്ടു മാസത്തിനകം പൂർത്തിയാക്കുമെന്ന് ഡിഎംആർസി അറിയിച്ചു. പാലത്തിൻറെ ടാറിങ് നീക്കുന്ന പണിയാണ് നാളെ ആരംഭിക്കുക. ടാറിങ് പൂർണ്ണമായും നീക്കി കഴിഞ്ഞാൽ ഗർഡറുകൾ പൊളിച്ചു നീക്കും. പാലത്തിലൂടെ പോകുന്ന ഭാരം മുഴുവൻ താങ്ങുന്ന ശക്തി സ്രോതസ്സുകളാണ് ഗർഡറുകൾ. തൂൺ കഴിഞ്ഞാൽ പാലത്തിൻറെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം.
102 ഗർഡറുകൾ ആണ് പാലാരിവട്ടം മേൽപ്പാലത്തിന് ഉള്ളത്. ഇവയിൽ നേരത്തെ വിള്ളലുകളും കണ്ടെത്തിയിരുന്നു. ഗർഡുകൾക്ക് മുകളിലുള്ള സ്ലാബ് യന്ത്രസഹായത്തോടെ മുറിച്ചു മാറ്റും. പാലത്തിൻറെ തൂണുകൾ ചിപ്പ് ചെയ്തു കമ്പി ചുറ്റി ശക്തിപ്പെടുത്തും. പാലത്തിൻറെ പിയർ ഗ്യാപ്പുകൾ ബലപ്പെടുത്തും കാർബൺ ഫൈബർ റാപിങ് ആണ് ഇതിനായി ഉപയോഗിക്കുന്നത്.
എട്ടു മാസത്തിനുള്ളിൽ പുതിയ പാലം നിർമ്മിക്കാൻ കഴിയും എന്നാണ് ഡിഎംആർസി പറയുന്നത്. പുതിയ പാലം വരുന്നതോടെ  പാലാരിവട്ടത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം ആയേക്കും. പൊളിക്കുന്ന പാലത്തിൻറെ അവശിഷ്ടങ്ങൾ ഡിഎംആർസിയുടെ മുട്ടത്തെ യാർഡിൽ ആയിരിക്കും നീക്കം ചെയ്യുക.
advertisement
ഡിഎംആർസി കൊച്ചി നഗരത്തിൽ നേരത്തെ നാല് പാലങ്ങൾനിർമ്മിച്ചിട്ടുണ്ട്. പച്ചാളം മേൽപ്പാലം, ഇടപ്പള്ളി പാലം, നോർത്ത് പാലം, എ. എൽ ജേക്കബ് പാലം എന്നിവയാണത്. ഈ പാലങ്ങളുടെ നിർമാണത്തിനായി സർക്കാർ അനുവദിച്ച തുകയിൽ നിന്ന് കുറഞ്ഞ തുകയ്ക്ക് ഡിഎംആർസി നിർമ്മാണം പൂർത്തിയാക്കിയിരുന്നു. ഈ വകയിൽ ബാക്കി വന്ന പണം ആണ് പാലാരിവട്ടം പാലത്തിൻറെ പുനർനിർമ്മാണത്തിനായി വിനിയോഗിക്കുന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പാലാരിവട്ടം പാലം തിങ്കളാഴ്ച മുതൽ പൊളിക്കും; പുതിയ പാലം എട്ടു മാസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് DMRC
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement