advertisement

ഷുക്കൂർ വക്കീലിന്റെ കാഞ്ഞങ്ങാട്ടെ വീടിന് പൊലീസ് സംരക്ഷണം; ആക്രമിക്കപ്പെടാൻ സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്

Last Updated:

ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് സുരക്ഷ ഏർപ്പെടുത്തിയത്

കാസർഗോഡ്: മുസ്‌ലിം പിന്തുടർച്ചവകാശ നിയമപ്രകാരം പെൺമക്കൾക്ക് പൂർണ സ്വത്തവകാശം കിട്ടണമെന്ന നിലപാടിന്റെ ഭാഗമായി സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വീണ്ടും വിവാഹിതനായ  അഭിഭാഷകനും സിനിമാ താരവുമായ അഡ്വ. പി ഷുക്കൂറിന്റെ കാഞ്ഞങ്ങാട്ടെ വീടിന് പൊലീസ് സംരക്ഷണം. ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് സുരക്ഷ ഏർപ്പെടുത്തിയത്.
ഇന്നലെയായിരുന്നു ഭാര്യ ഷീനയെ അദ്ദേഹം വീണ്ടും വിവാഹം കഴിച്ചത്.  ഇതിനെ തുടർന്ന് സാമൂഹിക മാധ്യമങ്ങളിൽ ചിലർ അദ്ദേഹത്തിനെതിരെ കൊലവിളി മുഴക്കിയിരുന്നു. ഫത്വ കൗൺസിലും അദ്ദേഹത്തിനെതിരെ രംഗത്ത് വന്നിരുന്നു.
advertisement
സ്പഷ്യൽ മാര്യേജ് ആക്ട് പ്രകാരം ബസുക്കളെയും സഹപ്രവർത്തകരെയും സാക്ഷികളാക്കിയാണ് അഡ്വ. സി. ഷുക്കൂറും ഭാര്യ ഷീനയും 28 വർഷങ്ങൾക്ക് ശേഷം വീണ്ടും വിവാഹിതരായത്. കല്യാണത്തിൽ പങ്കെടുക്കാൻ സാമൂഹിക രാഷ്ട്രിയ രംഗത്തുള്ളവരും എത്തിയിരുന്നു.
തങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി നിലകൊണ്ട മാതാപിതാക്കളിൽ അഭിമാനിക്കുന്നുവെന്ന് അഭിഭാഷക ദമ്പതിമാരുടെ പെൺമക്കൾ പറഞ്ഞു. 1994 ഒക്ടോബർ ആറിനായിരുന്നു ഇരുവരുടെയും ആദ്യ വിവാഹം.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഷുക്കൂർ വക്കീലിന്റെ കാഞ്ഞങ്ങാട്ടെ വീടിന് പൊലീസ് സംരക്ഷണം; ആക്രമിക്കപ്പെടാൻ സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്
Next Article
advertisement
സർക്കാർ ജീവനക്കാരുടെ പ്രവൃത്തി ദിനം ആഴ്ചയിൽ അഞ്ചുദിവസമാക്കുന്നത്  തത്വത്തിൽ അംഗീകരിച്ച് സർവീസ് സംഘടനകൾ
സർക്കാർ ജീവനക്കാരുടെ പ്രവൃത്തി ദിനം ആഴ്ചയിൽ അഞ്ചുദിവസമാക്കുന്നത്  തത്വത്തിൽ അംഗീകരിച്ച് സർവീസ് സംഘടനകൾ
  • സർക്കാർ ജീവനക്കാരുടെ പ്രവൃത്തിദിനം ആഴ്ചയിൽ അഞ്ചുദിവസമാക്കുന്നതിന് സംഘടനകൾ തത്വത്തിൽ അനുമതി നൽകി

  • പ്രവൃത്തിദിനം കുറയ്ക്കുമ്പോൾ ജോലി സമയം കൂട്ടുന്നതിന് യോജിച്ചെങ്കിലും അവധി, കാഷ്വൽ ലീവ് കുറയ്ക്കില്ല

  • ആരോഗ്യമേഖലയിലെ ജീവനക്കാർ നേരിടുന്ന പ്രബുദ്ധിമുട്ടുകൾ പ്രത്യേകമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു

View All
advertisement