ബിജു രമേശിന്റെ ആരോപണം; നിയമനടപടിക്കൊരുങ്ങി രമേശ് ചെന്നിത്തല

Last Updated:

സംസ്ഥാന വിജിലന്‍സ് രണ്ട് തവണ പ്രാഥമിക അന്വേഷണം നടത്തി തനിക്ക് പങ്കില്ലന്ന് കണ്ടെത്തിയ കേസിലാണ് അടിസ്ഥാന രഹിതവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ബിജുരമേശ് നടത്തിയതെന്ന് ചെന്നിത്തല

തിരുവനന്തപുരം:  ബാർ കോഴ കേസുമായി ബന്ധപ്പെട്ട് ബിജു രമേശ് ഉന്നയിച്ച ആരോപണങ്ങളിൽ നിയമ നടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വാര്‍ത്താമാധ്യമങ്ങള്‍ക്ക് മുന്നില്‍ തനിക്കും  കുടംബത്തിനും എതിരെ   അപകീര്‍ത്തികരവും,  അസത്യജടിലവുമായ    പ്രസ്താവനകള്‍  നടത്തിയ ബിജു രമേശിനെതിരെ  മാനനഷ്ടത്തിന് നോട്ടീസ് അയക്കുമെന്ന് രമേശ് ചെന്നിത്തല വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
സംസ്ഥാന വിജിലന്‍സ് രണ്ട് തവണ പ്രാഥമിക അന്വേഷണം നടത്തി തനിക്ക്  പങ്കില്ലന്ന് കണ്ടെത്തിയ കേസിലാണ് അടിസ്ഥാന രഹിതവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ബിജുരമേശ്  നടത്തിയത്. മാത്രമല്ല  ലോകായുക്തയും ഈ കേസ്   തള്ളിക്കളഞ്ഞിരുന്നു.  ഇതിന്റെ പശ്ചാത്തലത്തിലാണ്  താന്‍ നിയമ നടപടികളുമായി മുന്നോട്ടു പോകാന്‍ തിരുമാനിച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ അഴിമതിയും കൊള്ളയും ജനമധ്യത്തില്‍ തുറന്ന് കാട്ടാനുള്ള വലിയ പോരാട്ടമാണ് പ്രതിപക്ഷ നേതാവെന്ന  നിലയില്‍ താന്‍ നടത്തുന്നത്. അതില്‍ വിറളി പൂണ്ട ചില കേന്ദ്രങ്ങള്‍ തന്നെ കരിവാരിത്തേക്കാന്‍ നടത്തുന്ന ആസൂത്രിത ശ്രമമാണ് ബിജു രമേശിന്റെ വ്യാജ ആരോപണങ്ങളിലൂടെ  പുറത്ത്  വരുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
advertisement
ബാർ കോഴ കേസിൽ രഹസ്യമൊഴി കൊടുക്കുന്നതിന് മുൻപ് തന്നെ രമേശ് ചെന്നിത്തലയും ഭാര്യയും വിളിച്ച് ഉപദ്രവിക്കരുതെന്ന് പറഞ്ഞു. അതിതേത്തുടർന്നാണ് 164 സ്റ്റേറ്റ്മെന്റിൽ ചെന്നിത്തലയുടെ പേര് പറയാതിരുന്നതെന്നായിരുന്നു ബിജു രമേശിന്റെ ആരോപണം.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബിജു രമേശിന്റെ ആരോപണം; നിയമനടപടിക്കൊരുങ്ങി രമേശ് ചെന്നിത്തല
Next Article
advertisement
അമേരിക്ക അടച്ചുപൂട്ടലിലേക്ക്; സര്‍ക്കാർ പ്രവര്‍ത്തനം സ്തംഭനത്തിലേക്ക്; അവധിയെടുത്താൽ ജീവനക്കാരെ പിരിച്ചുവിടുമെന്ന് ട്രംപ്
അമേരിക്ക അടച്ചുപൂട്ടലിലേക്ക്; സര്‍ക്കാർ പ്രവര്‍ത്തനം സ്തംഭനത്തിലേക്ക്; അവധിയെടുത്താൽ പിരിച്ചുവിടുമെന്ന് ട്രംപ്
  • അമേരിക്ക സര്‍ക്കാര്‍ ഷട്ട്ഡൗണിലേക്ക് നീങ്ങുന്നു, അവശ്യ സേവനങ്ങള്‍ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ.

  • 5 ലക്ഷത്തോളം ജീവനക്കാർ അവധിയിലേക്ക്, അവധിയെടുത്താൽ പിരിച്ചുവിടുമെന്ന് ട്രംപ് മുന്നറിയിപ്പ്.

  • അമേരിക്ക 1981 ശേഷം 15-ാം ഷട്ട്ഡൗണിലേക്ക് നീങ്ങുന്നു, 2018-19 ൽ 35 ദിവസത്തെ ഷട്ട്ഡൗണ്‍ ഉണ്ടായിരുന്നു.

View All
advertisement