advertisement

ഡോളർ കടത്ത് കേസ്; ‌‌എം. ശിവശങ്കറെ പ്രതിയാക്കാൻ കസ്റ്റംസ് നടപടി തുടങ്ങി

Last Updated:

ചോദ്യം ചെയ്യലിനിടെ സ്വപ്നയും സരിത്തും നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെയും പ്രതിയാക്കാൻ കസ്റ്റംസ് തീരുമാനിച്ചിരിക്കുന്നത്.

തിരുവനന്തപുരം: വിദേശത്തേക്ക് ഡോളർ കടത്തിയെന്ന കേസിലും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറെ പ്രതിയാക്കാൻ കസ്റ്റംസ് നടപടി തുടങ്ങി. നിലവിൽ സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ സ്വപ്ന സുരേഷ്, പി.എസ്.സരിത്ത്, യുഎഇ കോൺസുലേറ്റിലെ ധനകാര്യ വിഭാഗം മുൻ മേധാവി ഈജിപ്ത് പൗരൻ ഖാലിദ് അലി ഷൗക്രി എന്നിവരെയാണ് ഈ കേസിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ചോദ്യം ചെയ്യലിനിടെ സ്വപ്നയും സരിത്തും നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെയും പ്രതിയാക്കാൻ കസ്റ്റംസ് തീരുമാനിച്ചിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് ദുബായിൽ വിദ്യാഭ്യാസമേഖലയിയിലെ നിക്ഷേപകനായ ഡോ.കിരണിനെ കഴിഞ്ഞ ദിവസം കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഷാർജയിൽ വിദ്യാഭ്യാസമേഖലയിൽ പണം നിക്ഷേപിക്കുന്നതിനു കേരളത്തിലെ ചില ഉന്നത നേതാക്കളുടെ നേതൃത്വത്തിൽ  ഡോളർ കടത്തിയെന്നാണ് സ്വപ്നയുടെയും സരിത്തിന്റെയും മൊഴി. ഈ പണം കിരൺ, ലഫീർ മുഹമ്മദ് എന്നിവരാണ് ദുബായിൽ ഏറ്റുവാങ്ങിയതെന്നും മൊഴിയുണ്ട്. നേരത്തേ ഐടി മിഷനിലെ ജീവനക്കാരനായിരുന്നു കിരൺ.
advertisement
ഇതിനിടെ ഡോളർ കടത്തു കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഡോളർ കടത്ത് കേസ്; ‌‌എം. ശിവശങ്കറെ പ്രതിയാക്കാൻ കസ്റ്റംസ് നടപടി തുടങ്ങി
Next Article
advertisement
എഐ ഉച്ചകോടിയിലെ കോൺഗ്രസ് പ്രതിഷേധം നേപ്പാളിലെ ജെൻ സി മോഡൽ;വൻ ഗൂഢാലോചനയുടെ ഭാഗമെന്ന് ഡൽഹി പോലീസ്
എഐ ഉച്ചകോടിയിലെ കോൺഗ്രസ് പ്രതിഷേധം നേപ്പാളിലെ ജെൻ സി മോഡൽ;വൻ ഗൂഢാലോചനയുടെ ഭാഗമെന്ന് ഡൽഹി പോലീസ്
  • ന്യൂഡൽഹിയിൽ എഐ ഉച്ചകോടിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധം വലിയ വിവാദം സൃഷ്ടിച്ചു

  • ഡൽഹി പോലീസ് പ്രതിഷേധം നേപ്പാളിലെ ജെൻ സി മോഡലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഗൂഢാലോചനയാണെന്ന് ആരോപിച്ചു

  • പ്രതിഷേധത്തിന് പിന്നിലെ സാമ്പത്തിക സ്രോതസ്സുകൾ ഉൾപ്പെടെ ഡിജിറ്റൽ തെളിവുകൾ പോലീസ് അന്വേഷിക്കുന്നുണ്ട്

View All
advertisement