Sister Abhaya Case Verdict| 1992 മാര്‍ച്ച് 27ന് സിസ്റ്റർ അഭയയുടെ മൃതദേഹം കോണ്‍വെന്റിലെ കിണറ്റില്‍; കേസിന്റെ നാൾവഴികൾ
- Published by:Rajesh V
- news18-malayalam
Last Updated:
സിസ്റ്റര്‍ ആത്മഹത്യ ചെയ്തതാണെന്നായിരുന്നു ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. നിരന്തരമായ പ്രക്ഷോഭങ്ങൾക്കൊടുവിൽ 1993ൽ കേസ് സിബിഐ ഏറ്റെടുത്തു. സിബിഐ അന്വേഷണത്തില്‍ ഇത് കൊലപാതകമാണെന്ന് കണ്ടെത്തുകയും 2008-ല്‍ ആരോപണ വിധേയരായ ഫാ. തോമസ് എം. കോട്ടൂര്‍, ഫാ. പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ സിബിഐ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പിന്നീട് ഫാ. പൂതൃക്കയിലെ കോടതി പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി.
തിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്ടിച്ച സിസ്റ്റര്‍ അഭയ കൊലക്കേസില്‍ വിചാരണ കോടതി വിധി പ്രസ്താവിച്ചത് 28 വർഷത്തിന് ശേഷം. വര്‍ഷങ്ങള്‍ നീണ്ട അന്വേഷണങ്ങള്‍ക്കും നിയമ പോരാട്ടങ്ങള്‍ക്കും ഒടുവിലാണ് നിർണായക വിധി വന്നിരിക്കുന്നത്. ഏഴ് അന്വേഷണ ഉദ്യോഗസ്ഥരടക്കം 49 സാക്ഷികളെയാണ് കോടതിയില്‍ വിസ്തരിച്ചത്. എട്ടുസാക്ഷികൾ കൂറുമാറുകയും ചെയ്തു.
സിസ്റ്റര്‍ ആത്മഹത്യ ചെയ്തതാണെന്നായിരുന്നു ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. നിരന്തരമായ പ്രക്ഷോഭങ്ങൾക്കൊടുവിൽ 1993ൽ കേസ് സിബിഐ ഏറ്റെടുത്തു. സിബിഐ അന്വേഷണത്തില്‍ ഇത് കൊലപാതകമാണെന്ന് കണ്ടെത്തുകയും 2008-ല്‍ ആരോപണ വിധേയരായ ഫാ. തോമസ് എം. കോട്ടൂര്‍, ഫാ. പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ സിബിഐ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പിന്നീട് ഫാ. പൂതൃക്കയിലെ കോടതി പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി.
advertisement
കേസിന്റെ നാള്‍വഴികൾ
- 1992 മാര്‍ച്ച് 27- കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റ് അന്തേവാസിനിയും ബിസിഎം കോളജ് പ്രീഡിഗ്രി വിദ്യാര്‍ഥിനിയുമായ സിസ്റ്റര്‍ അഭയയുടെ മൃതദേഹം കോണ്‍വെന്റിലെ കിണറ്റില്‍ കണ്ടെത്തി.
- 1992 മാര്‍ച്ച് 31 - ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ കണ്‍വീനറായി ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു.
- 1993 ജനുവരി 30- സിസ്റ്റര്‍ അഭയയുടെ മരണം ആത്മഹത്യയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തൽ.
- 1993 ഏപ്രില്‍ 30- ഡിവൈ.എസ്.പി. വര്‍ഗീസ് പി.തോമസിന്റെ നേതൃത്വത്തില്‍ സിബിഐ കേസ് അന്വേഷണം ഏറ്റെടുത്തു.
- 1993 ഡിസംബര്‍ 30- ഡിവൈ.എസ്.പി വര്‍ഗീസ് പി.തോമസ് രാജിവെച്ചു.
- 1994 മാര്‍ച്ച് 27- സിബിഐ എസ്.പി കേസ് ആത്മഹത്യയാക്കണമെന്ന് ആവശ്യപ്പെട്ട് തനിക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് വര്‍ഗീസ് പി.തോമസിന്റെ വെളിപ്പെടുത്തൽ.
- 1994 ജൂണ്‍ 2- സിബിഐ പ്രത്യേക സംഘത്തിന് അന്വേഷണച്ചുമതല കൈമാറുന്നു.
- 1996 ഡിസംബര്‍ 6- അന്വേഷണം അവസാനിപ്പിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് സിബിഐ എറണാകുളം സിജെഎം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.
- 1997 ജനുവരി 18- സിബിഐ റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് അഭയയുടെ പിതാവ് ഹര്‍ജി നല്‍കി.
- 1997 മാര്‍ച്ച് 20- പുനഃരന്വേഷിക്കാന്‍ എറണാകുളം സി.ജെ.എം. കോടതി ഉത്തരവിട്ടു.
- 1999 ജൂലായ് 12- അഭയയെ കൊലപ്പെടുത്തിയതെന്ന് സിബിഐ റിപ്പോര്‍ട്ട്.
- 2000 ജൂണ്‍ 23- സിബിഐ ഹര്‍ജി എറണാകുളം സിജെഎം കോടതി തള്ളി. സത്യം പുറത്തുകൊണ്ടുവരണമെന്ന ആഗ്രഹത്തോടെയായിരുന്നില്ല സിബിഐ അന്വേഷണമെന്നും കോടതി.
- 2001 മേയ് 18- കേസില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ ഹൈക്കോടതി നിര്‍ദേശം.
- 2005 ഓഗസ്റ്റ് 21- കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ അനുമതി തേടി സിബിഐ മൂന്നാം തവണയും അപേക്ഷ നല്‍കി.
- 2006 ഓഗസ്റ്റ് 30- സിബിഐ ആവശ്യം കോടതി നിരസിച്ചു.
- 2007 ഏപ്രില്‍- അഭയ കേസിലെ ആന്തരികാവയവ പരിശോധനാ റിപ്പോര്‍ട്ടില്‍ തിരുത്തല്‍ നടന്നുവെന്ന വെളിപ്പെടുത്തലോടെ കേസ് വീണ്ടും സജീവമായി. കോട്ടയം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരുന്ന രജിസ്റ്ററില്‍ നിന്ന് അഭയയുടെ റിപ്പോര്‍ട്ട് കാണാതായെന്ന് കോടതിയില്‍ പൊലീസ് സര്‍ജന്റെ റിപ്പോര്‍ട്ട്.
- 2007 മേയ് 22- ഫൊറന്‍സിക് റിപ്പോര്‍ട്ടില്‍ തിരുത്തല്‍ നടന്നതായി തിരുവനന്തപുരം സിജെഎം കോടതി വ്യക്തമാക്കുന്നു.
- 2007 ജൂണ്‍ 11 -കേസ് അന്വേഷണം പുതിയ സിബിഐ സംഘത്തിന്.
- 2007 ജൂലായ് 6- കേസില്‍ ആരോപണവിധേയരായവരെയും മുന്‍ എഎസ്ഐയെയും നാര്‍കോ അനാലിസിസിന് വിധേയരാക്കാന്‍ കോടതി ഉത്തരവ്.
- 2007 ഓഗസ്റ്റ് 3- നാര്‍കോ പരിശോധന.
- 2007 ഡിസംബര്‍ 11- സിബിഐ ഇടക്കാല റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു.
- 2008 ജനുവരി 21- പരിശോധനാ റിപ്പോര്‍ട്ട് സിബിഐ സമര്‍പ്പിച്ചു.
- 2008 നവംബര്‍ 18- ഫാ. തോമസ് കോട്ടൂര്‍, ഫാ. ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സ്റ്റെഫി എന്നീ പ്രതികളെ സിബിഐ സംഘം അറസ്റ്റ് ചെയ്തു.
- 2008 നവംബര്‍ 24- സിസ്റ്റര്‍ അഭയയുടെ കൊലപാതകക്കേസ് അന്വേഷിച്ച മുന്‍ എഎസ്ഐ വിവി അഗസ്റ്റിന്‍ ആത്മഹത്യ ചെയ്തു. ആത്മഹത്യക്കുറിപ്പില്‍ സിബിഐ മര്‍ദ്ദിച്ചതായി ആരോപണം.
- 2008 ഡിസംബര്‍ 29- പ്രതികളുടെ ജാമ്യാപേക്ഷ തള്ളിക്കളയുന്നു.
- 2009 ജനുവരി 2- കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് ഹേമ പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിക്കുന്നു.
- 2009 ജനുവരി 14- കേസിന്റെ മേല്‍നോട്ടം കേരള ഹൈക്കോടതിയുടെ ഒരു ഡിവിഷന്‍ ബെഞ്ച് ഏറ്റെടുക്കുന്നു.
- 2018 ജനുവരി 22- കേസിലെ നിര്‍ണായക തെളിവുകളായിരുന്ന അഭയയുടെ ഡയറിയും വസ്ത്രങ്ങളും നശിപ്പിച്ച സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ക്രൈം ബ്രാഞ്ച് മുന്‍ എസ്.പി കെ ടി മൈക്കിളിനെ കോടതി നാലാം പ്രതിയാക്കി.
- 2018 മാര്‍ച്ച് 7- ഫാ. ജോസ് പൂതൃക്കയിലെ കേസിലെ പ്രതിസ്ഥാനത്തുനിന്ന് കോടതി ഒഴിവാക്കി.
- 2019 ഓഗസ്റ്റ് 26- സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് 27 വര്‍ഷങ്ങള്‍ക്ക് ശേഷം കേസില്‍ വിചാരണ ആരംഭിച്ചു.
- 2020 ഡിസംബര്‍ 22- കേസില്‍ തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി വിധി പ്രസ്താവിച്ചു.
- 2020 ഡിസംബർ 23- ശിക്ഷാവിധി
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 22, 2020 12:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Sister Abhaya Case Verdict| 1992 മാര്‍ച്ച് 27ന് സിസ്റ്റർ അഭയയുടെ മൃതദേഹം കോണ്‍വെന്റിലെ കിണറ്റില്‍; കേസിന്റെ നാൾവഴികൾ