ത്വാഹ ഫസലിനെതിരെ ശക്തമായ തെളിവുകള്‍; അലന്‍ ഷുഹൈബിനെ തുണച്ചത് പ്രായവും അനാരോഗ്യവും

Last Updated:

എന്‍.ഐ.എ കോടതിയ്‌ക്കെതിരെയും രൂക്ഷ വിമര്‍ശനം. ഹൈക്കോടതി വിധിയുടെ വിശദാംശങ്ങളിങ്ങനെ

കൊച്ചി: പന്തീരാങ്കാവ് യു.എ.പി.എ കേസ് പ്രതികള്‍ക്ക് ജാമ്യം നല്‍കിയ പ്രത്യേക എന്‍.ഐ.എ കോടതിയെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടാണ് കേസിലെ രണ്ടാം പ്രതി ത്വാഹ ഫസലിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയത്. കേസിലെ ഒന്നാം പ്രതി അലന്‍ ഷുഹൈബിന്റെ പ്രായവും വിദ്യാഭ്യാസവും അനാരോഗ്യവും പരിഗണിച്ച് ജാമ്യം റദ്ദാക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. അലന്റെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത സാമഗ്രികളും താരതമ്യേന ഗൗരവ സ്വഭാവമില്ലാത്തവയാണ്. എന്നാല്‍ ത്വാഹയുടേത് ഇത്തരത്തില്‍ കരുതാനാവില്ല. നിരോധിത മാവോയിസ്റ്റ് സംഘടനയുമായി ഇരുവര്‍ക്കുമുള്ള അടുത്ത ബന്ധം രേഖകളില്‍ നിന്നും വ്യക്തമാണ്.
ത്വാഹ ഫസല്‍ നിരോധിത സംഘടനയായി സി.പി.എം മാവോയിസ്റ്റിന്റെ സജീവ പ്രവര്‍ത്തകനാണെന്ന് വയ്ക്തമാക്കുന്ന നിരവധി രേഖകള്‍ അന്വേഷണസംഘം കണ്ടെടുത്തിട്ടുണ്ടെന്ന് കോടതി വ്യക്തമാക്കി. മാവോയിസ്റ്റ് ലഘുലേഖകളുടെ 15 പകര്‍പ്പുകളാണ് ഇതില്‍ പ്രധാന. വിവിധയിടങ്ങളില്‍ വിതരണം ചെയ്യുന്നതിനുള്ള രഹസ്യ ലഘുലേഖകളാണ് ഇവയെന്ന് വ്യക്തമാണ്.
advertisement
കസ്‌ററഡിയിലെടുത്തപ്പോള്‍മാവോയസ്റ്റ് മുദ്രാവാക്യം വിളിച്ചതും വീട്ടില്‍ നിന്ന് സംഘാംങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യാനുള്ള ലഘുലേഖകള്‍ പിടിച്ചെടുത്തതും ശക്തമായ തെളിവുകളാണ്. ത്വാഹയുടെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത കാശ്മീരുമായി ബന്ധപ്പെട്ട ബാനര്‍ അതീവ ഗൗരവ സ്വഭാവമുള്ളതാണ്. ഇതിനെ കേന്ദ്രത്തിന്റെ നിയമഭേദഗതിയ്‌ക്കെതിരായി കേവലം പ്രതിഷേധമായി കണക്കാക്കാനാവില്ല. വിഘടനവാദത്തിനുള്ള വിത്തുപാകലാണ് ബാനറെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ അലന്‍ ഷുഹൈബിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയ തെളിവുകള്‍ക്ക് ഇത്ര ഗൗരവ സ്വഭാവമില്ലെന്ന് കോടതി വിലയിരുത്തി.
പ്രതികള്‍ രണ്ടു പേരും വീടിനു പുറത്തേക്ക് സംഘടനയുടെ യോഗങ്ങളില്‍ പങ്കെടുക്കാന്‍ പോകുമ്പോഴും മൊബൈല്‍ ഫോണുകളും ഉപയോഗിയ്ക്കാത്തതും സംഘടനാ രീതിയാണെന്ന് ലഘുലേഖകളില്‍ നിന്ന് വ്യക്തമാണ്. ഡിജിറ്റല്‍ തെളിവുകള്‍ ലഭിയ്ക്കാതിരിയ്ക്കുകയാണ് ലക്ഷ്യം. നേരിട്ടുള്ള ഇടപെടലുകളാണ് ഇരുവരും നടത്തിയിരിയ്ക്കുന്നതെന്ന് പ്രകടമാണെന്നും കോടതി വ്യക്തമാക്കി.
advertisement
പ്രതികള്‍ക്കെതിരായി കുറ്റങ്ങളില്‍ എന്‍.ഐ.എ കോടതി അമിത ലളിതവത്ക്കരണം നടത്തിയതായി കോടതി കുറ്റപ്പെടുത്തി. പ്രതികള്‍ക്കെതിരെയുള്ള തെളിവുകള്‍ സാക്ഷിമൊഴികള്‍ എന്നിവയില്‍ കോടതി വെള്ളം ചേര്‍ത്തതായി കരുതേണ്ടി വരും. കേസ് പരിഗണിയ്ക്കുന്നതിനിടെ എന്‍.ഐ.എ യ്‌ക്കെതിരായ പരാമര്‍ശങ്ങള്‍ വിമര്‍ശനങ്ങള്‍ തുടങ്ങിയവ നീക്കം ചെയ്യണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
കേസില്‍ യു.എ.പി.എ കുറ്റം നിലനില്‍ക്കില്ലെന്ന എന്‍.ഐ.എകോടതിയുടെ വിലയിരുത്തല്‍ ഹൈക്കോടതി പൂര്‍ണ്ണമായി തള്ളി. ഒരു വര്‍ഷത്തിനുള്ളില്‍ കേസിലെ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കി. 2019 നവംബര്‍ ഒന്നിനാണ് നിരോധിയ്ക്കപ്പെട്ട മാവേയിസ്റ്റ് സംഘടനയുമായി ബന്ധമുണ്ടെന്നാരോപിച്ച് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് അന്വേഷണം എന്‍.ഐ.എ ഏറ്റെടുക്കുകയായിരുന്നു. പത്തുമാസത്തെ ജയില്‍വാസത്തിനു ശേഷം സെപ്തംബറലായിരുന്നു കടുത്ത ഉപാധികളോടെ ഇരുവര്‍ക്കും ജാമ്യം നല്‍കിയത്. കേസിന്റെ വസ്തുതകള്‍ പരിശോധിയ്ക്കാതെയാണ് ജാമ്യം നല്‍കിയതെന്നാരോപിച്ചായിരുന്നു എന്‍.ഐ.എ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ത്വാഹ ഫസലിനെതിരെ ശക്തമായ തെളിവുകള്‍; അലന്‍ ഷുഹൈബിനെ തുണച്ചത് പ്രായവും അനാരോഗ്യവും
Next Article
advertisement
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
  • മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി 129 സീറ്റുകൾ നേടി

  • മഹാവികാസ് അഘാഡിക്ക് പലയിടത്തും തിരിച്ചടി നേരിട്ടു; കോൺഗ്രസ് 34, ശിവസേന(യുബിടി)ക്ക് 8 സീറ്റുകൾ

  • മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിലും മഹായുതി സഖ്യം വിജയം ആവർത്തിക്കുമെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു

View All
advertisement