കാസർകോട് മടിക്കൈ പഞ്ചായത്തിൽ പ്രസിഡണ്ട് സ്ഥാനാർത്ഥി ഉൾപ്പെടെ മൂന്നു സിപിഎം സ്ഥാനാർഥികൾക്ക് എതിരില്ല; വീടുകയറി ഭീഷണിപ്പെടുത്തിയെന്ന് ബിജെപി

Last Updated:

കഴിഞ്ഞ തവണ പിന്താങ്ങിയവരെ നേരത്തെ തന്നെ സി.പി.എം പ്രവർത്തകർ വീട് കയറി ഭീഷണിപ്പെടുത്തിയതായി ബി.ജെ.പി ആരോപിക്കുന്നു

കാസർകോട്: മടിക്കൈ ഗ്രാമ പഞ്ചായത്തിൽ മൂന്ന് വാർഡുകളിൽ സി പി എമ്മിന് എതിരില്ല. മടിക്കൈ പഞ്ചായത്തിലെ 11, 12, 13 എന്നീ വാർഡുകളിലാണ് എതിരില്ലാതെ തെരെഞ്ഞെടുത്തത്. സ്ഥാനാർത്ഥികളായ വി. രാധ (കക്കാട്ട് ), രമ പത്മനാഭൻ ( അടുക്കത്ത് പറമ്പ് ), പ്രസിഡന്റ് സ്ഥാനാർത്ഥി കൂടിയായ എസ്. പ്രീത ( ചാളക്കടവ്) എന്നിവരെയാണ് തെരെഞ്ഞെടുത്തത്.
2015 ലെ തെരെഞ്ഞെടുപ്പിൽ 15 വാർഡുകളിലും ബി.ജെ.പി സ്ഥാനാർത്ഥികളെ നിറുത്തിയിരുന്നു. ഈ വാർഡുകളിൽ ബി.ജെ.പിക്ക് 70 മുതൽ 100 വോട്ട് വരെ ലഭിച്ചിരുന്നു. ഇത്തവണ ഇതേ വാർഡുകളിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചുവെങ്കിലും പിന്താങ്ങാൻ ആളില്ലാത്തതിനാൽ സ്ഥാനാർത്ഥികൾക്ക് നാമനിർദേശ പത്രിക സമർപ്പിക്കാൻ സാധിച്ചിരുന്നില്ല.
കഴിഞ്ഞ തവണ പിന്താങ്ങിയവരെ നേരത്തെ തന്നെ സി.പി.എം പ്രവർത്തകർ വീട് കയറി ഭീഷണിപ്പെടുത്തിയതായി ബി.ജെ.പി ആരോപിക്കുന്നു. ഇതിൽ 11, 12 വാർഡുകളിൽ ഒപ്പിട്ടുവെങ്കിലും ഭീഷണിയെ തുടർന്ന് ഒപ്പിട്ടവർ പിൻമാറുകയായിരുന്നു.കയ്യൂർ - ചീമേനി  പഞ്ചായത്തിലെ ഏഴാം വാർഡിലും എൽ ഡി എഫ് സ്ഥാനാർത്ഥിക്ക് എതിരില്ല.
advertisement
ഏഴാം വാർഡ് സ്ഥാനാർഥി കെ പി വത്സലൻനാണ് എതിരില്ലാതെ വിജയിച്ചത്. നിലവിൽ സിപിഐ എം ജില്ലാ കമ്മിറ്റി അംഗമാണ് വത്സലൻ.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കാസർകോട് മടിക്കൈ പഞ്ചായത്തിൽ പ്രസിഡണ്ട് സ്ഥാനാർത്ഥി ഉൾപ്പെടെ മൂന്നു സിപിഎം സ്ഥാനാർഥികൾക്ക് എതിരില്ല; വീടുകയറി ഭീഷണിപ്പെടുത്തിയെന്ന് ബിജെപി
Next Article
advertisement
പാലക് പനീറിനെ ചൊല്ലി 'ഛഗഡ';  അമേരിക്ക വിടേണ്ടിവന്ന രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് 1.65 കോടി രൂപ നഷ്ടപരിഹാരം
പാലക് പനീറിനെ ചൊല്ലി 'ഛഗഡ'; അമേരിക്ക വിടേണ്ടിവന്ന രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് 1.65 കോടി രൂപ നഷ്ടപരിഹാരം
  • പാലക് പനീർ ചൂടാക്കിയതിനെ ചൊല്ലിയ തർക്കം, രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അമേരിക്ക വിടേണ്ടിവന്നു

  • വിവേചനപരമായ നടപടികൾക്ക് സർവകലാശാല 1.65 കോടി രൂപ നഷ്ടപരിഹാരം നൽകാൻ സമ്മതിച്ചു

  • ഇരുവർക്കും മാസ്റ്റേഴ്സ് ബിരുദം നൽകും, പക്ഷേ സർവകലാശാലയിൽ ഇനി പഠിക്കാനോ ജോലി ചെയ്യാനോ കഴിയില്ല

View All
advertisement