ജാഗ്രതക്കുറവുണ്ടായി, തെറ്റിദ്ധാരണ പടർത്തി ഭാര്യയുടെ പേരിൽ 'മറ്റ് വോട്ട് തട്ടിപ്പുകൾ'ക്ക് മറയാക്കാൻ ശ്രമിക്കരുത്; ലിന്റോ ജോസഫ്

Last Updated:

ഭാര്യയുടെ വോട്ട് തന്റെ താമസസ്ഥലത്തേക്ക് മാറ്റിയപ്പോൾ സംഭവിച്ച പിഴവാണിതെന്നും മറ്റു തട്ടിപ്പുകൾക്ക് ഇത് മറയാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു

News18
News18
ഇരട്ടവോട്ടർപ്പട്ടിക വിവാദത്തിൽ തന്റെ ഭാര്യ അനുഷയുടെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കരുതെന്ന് തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ്. ഭാര്യയുടെ വോട്ട് തന്റെ താമസസ്ഥലത്തേക്ക് മാറ്റിയപ്പോൾ സംഭവിച്ച പിഴവാണിതെന്നും മറ്റു തട്ടിപ്പുകൾക്ക് ഇത് മറയാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സെപ്റ്റംബർ രണ്ടിന് നിലവിൽ വന്ന പുതിയ വോട്ടർപ്പട്ടികയിൽ പിഴവ് ശ്രദ്ധയിൽപ്പെട്ടപ്പോൾത്തന്നെ തിരുത്താനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും എംഎൽഎ ഫേസ്ബുക്കിൽ കുറിച്ചു. വസ്തുത ഇതായിരിക്കെ തെറ്റിദ്ധാരണ പടർത്തി 'മറ്റ് വോട്ട് തട്ടിപ്പുകൾ'ക്ക് മറയാക്കാൻ ശ്രമിക്കുന്നത് ശരിയല്ല എന്ന് കൂടി സൂചിപ്പിക്കുന്നുവെന്ന് ലിന്റോ കറിച്ചു.
ലന്റോ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്
2021 ലാണ് എന്റെ വിവാഹം കഴിയുന്നത്.അതിന് ശേഷം നടക്കുന്ന ആദ്യത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പാണ് ഇനി വരാൻ പോകുന്നത്.അതിന്റെ ഭാഗമായി ഇത്തവണ എന്റെ താമസ സ്ഥലമായ കൂടരഞ്ഞി പഞ്ചായത്തിൽ ഭാര്യയുടെ വോട്ട് ചേർത്തിരുന്നു.എന്നാൽ ഭാര്യയുടെ സ്വന്തം സ്ഥലമായ കച്ചേരിയിൽ നിന്ന് വോട്ട് ഒഴിവായിരുന്നില്ല.ഇത് ഒഴിവാക്കുന്നതിൽ ചെറിയ ജാഗ്രത കുറവ് ഉണ്ടായെന്നത് ശരിയാണെങ്കിലും ഇത് വോട്ടർ പട്ടികയിലെ ക്രമക്കേട് എന്ന നിലയിലുള്ള സംഭവമല്ല.സെപ്തംബർ 2 നാണ് പുതുക്കിയ വോട്ടർ പട്ടിക നിലവിൽ വന്നത്.വോട്ടർ പട്ടിക പരിശോധിച്ച് മിസ്റ്റേക്ക് മനസ്സിലായപ്പോൾ തന്നെ തിരുത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ട്.
advertisement
വസ്തുത ഇതായിരിക്കെ തെറ്റിദ്ധാരണ പടർത്തി 'മറ്റ് വോട്ട് തട്ടിപ്പുകൾ'ക്ക് മറയാക്കാൻ ശ്രമിക്കുന്നത് ശരിയല്ല എന്ന് കൂടി സൂചിപ്പിക്കുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ജാഗ്രതക്കുറവുണ്ടായി, തെറ്റിദ്ധാരണ പടർത്തി ഭാര്യയുടെ പേരിൽ 'മറ്റ് വോട്ട് തട്ടിപ്പുകൾ'ക്ക് മറയാക്കാൻ ശ്രമിക്കരുത്; ലിന്റോ ജോസഫ്
Next Article
advertisement
ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് കൊടുത്ത് തട്ടിപ്പ്; രാജ്യവ്യാപക പണം തട്ടിപ്പിന് വയനാട്ടിലെ 500ലേറെ പേരുടെ സഹായമെന്ന് പൊലീസ്
മ്യൂൾ അക്കൗണ്ട് തട്ടിപ്പ്; രാജ്യവ്യാപക പണം തട്ടിപ്പിന് വയനാട്ടിലെ 500ലേറെ പേരുടെ സഹായമെന്ന് പൊലീസ്
  • 5000 മുതൽ 1000 വരെ രൂപ നൽകി അക്കൗണ്ട്‌ വാടകക്ക്‌ എടുക്കുന്ന സംഘം തട്ടിപ്പിന് ഉപയോഗിക്കുന്നു.

  • വയനാട്ടിൽ 500ഓളം യുവാക്കൾ സൈബർ തട്ടിപ്പുകാരുടെ കെണിയിൽ അകപ്പെട്ടതായി പൊലീസ് കണ്ടെത്തി.

  • മ്യൂൾ അക്കൗണ്ടുകൾ വഴി സംസ്ഥാനത്ത് 223 കോടി രൂപയുടെ ഇടപാടുകൾ നടന്നതായി കണ്ടെത്തി.

View All
advertisement